
കൊച്ചി: വിധികേട്ട് ശരത്തിന്റെയും കൃപേഷിന്റെ അമ്മമാര്‍ പൊട്ടിക്കരഞ്ഞു. കുറ്റവാളികള്‍ക്കെതിരേ കടുത്ത ശിക്ഷ നല്‍കണമെന്ന് ശരത്ലാലിന്റെ മാതാവ് ആവശ്യപ്പെട്ടു. എല്ലാ പ്രതികളെയും കുറ്റക്കാരായി കോടതി കണ്ടെത്തുമെന്നാണ് കരുതിയിരുന്നതെന്നും ഇവര്‍ പ്രതികരിച്ചു. കേസ് അട്ടിമറിക്കാന്‍ ശ്രമം നടന്നതായും ഇവര്‍ പറഞ്ഞു. കേസില്‍ എട്ടുപേരില്‍ ആറുപേര്‍ സിപിഎമ്മിന്റെ പ്രാദേശിക നേതാക്കന്മാരാണ്.
കേസില്‍ 24 പേരെയാണ് സിബിഐ കോടതി പ്രതിചേര്‍ത്തിരുന്നത്. ഇവരില്‍ 14 പേരെ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി 10 പേരെ വെറുതേ വിടുകയായിരുന്നു. കേസില്‍ ഒന്നുമുതല്‍ എട്ടുവരെയുള്ള പ്രതികള്‍ കുറ്റം ചെയ്തതായി കോടതി കണ്ടെത്തി. കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ കളിച്ചെന്ന് കൃപേഷിന്റെ അമ്മ ആരോപിച്ചു. പ്രതികളെ വെറുതേ വിട്ടതിനെതിരേയും കോടതിയില്‍ പോകുമെന്ന് ശരത്ലാലിന്റെ അച്ഛന് പറഞ്ഞു.
പെരിയ മുന്‍ ലോക്കല്‍ കമ്മിറ്റിയംഗം എ. പീതാംബരന്, സജി.സി. ജോര്‍ജ്ജ്, കെ. അനില്‍കുമാര്‍., ടി രഞ്ജിത്, കെ. മണികണ്ഠന്, എ സുരേന്ദ്രന്, രാഘവന് വെളുത്തോളി, കെ.വി. ഭാസ്ക്കരന്‍, ജിജിന് ആര് ശ്രീരാഗ്, എ. അശ്വിന്, സുബീഷ്, എ മുരളി എന്നിവരാണ് കുറ്റക്കാര്‍.
പെരിയ മുന്‍ ലോക്കല്‍ കമ്മിറ്റിയംഗം എ. പീതാംബരന്, സജി.സി. ജോര്‍ജ്ജ്, കെ. അനില്‍കുമാര്‍., ടി രഞ്ജിത്, കെ. മണികണ്ഠന്, എ സുരേന്ദ്രന്, രാഘവന് വെളുത്തോളി, കെ.വി. ഭാസ്ക്കരന്‍, ജിജിന് ആര് ശ്രീരാഗ്, എ. അശ്വിന്, സുബീഷ്, എ മുരളി എന്നിവരാണ് കുറ്റക്കാര്‍.






