
ആലപ്പുഴ: എസ്എഫ്ഐ മുന്‍ സംസ്ഥാന പ്രസിഡന്റെനും എസ്എഫ്ഐയക്കും മന്ത്രി സജി ചെറിയാനുമെതിരെ ഒളിയമ്പുമായി ജി. സുധാകരന്റെ കവിത . 'യുവതയിലെ കുന്തവും കൊടചക്രവും' എന്ന പേരിലാണ് ഒരുസാഹിത്യമാസിക. കവിത പ്രസിദ്ധീകരിച്ചത്. എസ്.എഫ്.ഐയുടെ പേരെടുത്ത് പറയാതെ പരോക്ഷമായാണ് വിമര്‍ശനം. സഹോദരന്റെ രക്തസാക്ഷിത്വമടക്കം സ്മരിച്ചാണ് കവിത.
സഹോദരന്റെ രക്തസാക്ഷിത്വമടക്കം സ്മരിച്ചാണ് കവിത. 'ഞാന്‍ നടന്നുപാസിച്ച വിപ്ലവപ്രസ്ഥാനം കുറ്റക്കാരാല്‍ നിറയാന്‍ തുടങ്ങവെ' എന്ന വരിയിലാണ് കവിത ആരംഭിക്കുന്നത്. തന്റെ സഹോദരനുള്‍പ്പെടെ ഒരുപാടുപേരുടെ ചെഞ്ചോരയാല്‍ ചെങ്കതിര് നിറം പൂണ്ട കൊടിയേന്താന്‍വന്ന യുവാക്കളുടെ സാഗരത്തില്‍ കന്മഷം കാട്ടുന്നവരും ചേര്‍ന്നോയെന്ന് കവിതയില്‍ ചോദിക്കുന്നു. ഇവര്‍ കാലക്കേടിന്റദുര്ഭൂതങ്ങളാണെന്നും സ്വാതന്ത്ര്യം സമത്വം സാഹോദര്യം എന്നീ വാക്കുകള്‍ നേരായി വായിക്കാന്‍ ക്ഷമയില്ലാത്തവരാണെന്നും വിമര്‍ശിക്കുന്നു.
'കുന്തവും കുടചക്രവ്യൂഹവും നയിക്കുന്നോ പൊന്‍ലോകം സൃഷ്ടിക്കേണ്ട ചൈതന്യസ്വരൂപത്തെ', എന്ന ചോദ്യം ആലപ്പുഴയില്‍നിന്ന് തന്നെയുള്ള സി.പി.എം. നേതാവ് സജി ചെറിയാനെതിരെയുള്ള വിമര്‍ശനമായും വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. രക്ഷസാക്ഷി കുടുംബത്തിന് നേരെ ദുര്‍മണം വിതറുന്ന വാക്കുകള്‍ ഉതിര്‍ക്കുന്നുവെന്നും വിമര്‍ശനമുണ്ട്.'ഞങ്ങള്‍ അഭിവാദ്യം അര്‍പ്പിക്കുന്നത് പാര്‍ട്ടിക്കും രക്തസാക്ഷികള്‍ക്കും വിപ്ലവത്തിനും ജനത്തിനുമാണ്. കുരങ്ങന്മാര്ക്ക് അഭിവാദ്യം അര്‍പ്പിക്കാറില്ല. പ്രത്യയശാസ്ത്രപരമായ വലിയ ശൂന്യതയാണത്.
അതേസമയം എസ്എഫ്ഐയെ മലിനപ്പെടുത്താൻ ശ്രമിക്കുന്നവർക്കെതിരെയെന്നായിരുന്നു അദ്ദേഹത്തിന്റെ് പ്രതികരണം. നയത്തേയും ആശയത്തേയും നശിപ്പിക്കാനാണ് ശ്രമം നടക്കുന്നത്. അത്തരത്തിലുള്ളവർ എസ്എഫ്ഐയിൽ കടന്നുകൂടിയെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. കല്ലെറിയുന്നവർക്ക് രക്തസാക്ഷി കുടുംബത്തിന്റെ് വേദന അറിയില്ലെന്നും മരിച്ചാൽ പോലും ക്ഷമിക്കില്ലെന്നും സുധാകരൻ പറയുന്നു. കവിത വിവാദമായതോടെ ജി. സുധാകരന്റെ വിശദീകരണം.






