ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. International
  3. Print Edition
Loading...

ഇറാന്റെ 10000 കോടി എവിടെ?

Authored by Web Desk | Last updated: 16 Apr 2026, 11:45 PM | 2 min read

Print

ടെഹ്‌റാന്‍: അമേരിക്ക മരവിപ്പിച്ച ആ 10000 കോടി ഡോളര്‍(ഏകദേശം 9,32,410 കോടി രൂപ) വിട്ടുകിട്ടണമെന്ന്‌ ഇറാന്‍. രണ്ടാം ഘട്ട സമാധാന ചര്‍ച്ചയ്‌ക്കു മുന്നോടിയായാണ്‌ ഈ ആവശ്യം അവര്‍ മുന്നോട്ടുവച്ചത്‌.

1979ലെ ഇസ്ലാമിക വിപ്ലവത്തെത്തുടര്‍ന്നാണ്‌ ഇറാനും യു.എസും അകന്നത്‌. അന്ന്‌ ഒരുകൂട്ടം വിപ്ലവകാരികള്‍ ടെഹ്‌റാനിലെ അമേരിക്കന്‍ എംബസിയിലെ 53 നയതന്ത്ര ഉദ്യോഗസ്‌ഥരെയും ഒരു സുരക്ഷാ ജീവനക്കാരനെയും ബന്ദികളാക്കി. വൈകാതെ അമേരിക്ക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി.

444 ദിവസത്തിനുശേഷം പ്രശ്‌നം അവസാനിച്ചെങ്കിലും ശത്രുത തീര്‍ന്നില്ല. ഇതോടെയാണ്‌ ഇറാന്റെ സഹസ്രകോടികള്‍ വരുന്ന നിക്ഷേപം മരവിപ്പിക്കപ്പെട്ടു. പിന്നീട്‌ ഇറാന്റെ ആണവ, ബാലിസ്‌റ്റിക്‌ മിസൈല്‍ പരിപാടികള്‍ മൂലം ഉപരോധങ്ങള്‍ കൂടുതല്‍ ശക്‌തിപ്പെട്ടു.

എണ്ണ, അതുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയില്‍നിന്നുള്ള വരുമാനം പോലുള്ള നിക്ഷേപങ്ങളാണു മരവിപ്പിക്കപ്പെട്ടത്‌.

എത്രകോടിയുടെ നിക്ഷേപങ്ങളാണു മരവിപ്പിക്കപ്പെട്ടതെന്ന്‌ വ്യക്‌തതയില്ല. എങ്കിലുംചില റിപ്പോര്‍ട്ടുകള്‍ പ്രകാരം ആകെ തുക 10000 കോടി ഡോളര്‍ കവിയും. അത്‌ രാജ്യത്തിന്റെ ജി.ഡി.പിയുടെ ഏകദേശം കാല്‍ ഭാഗമാണ്‌. ചിലര്‍ ആ തുക അതിലും വളരെ കൂടുതലായിരിക്കാം എന്ന്‌ വിശ്വസിക്കുന്നു. ഇറാന്റെ മരവിപ്പിച്ച നിക്ഷേപം, ഹൈഡ്രോകാര്‍ബണ്‍ വില്‍പ്പനയില്‍നിന്ന്‌ ഇറാന്‍ പ്രതിവര്‍ഷം നേടുന്ന വരുമാനത്തിന്റെ മൂന്നിരട്ടിയാണ്‌.


മരവിപ്പിച്ച നിക്ഷേപം


ഒരു രാജ്യത്തിന്റെ അധികാരിക്കോ അല്ലെങ്കില്‍ ആഗോള സ്‌ഥാപനത്തിനോ ഒരു വ്യക്‌തിയുടെയോ കമ്പനിയുടെയോ അല്ലെങ്കില്‍ മറ്റൊരു രാജ്യത്തിന്റെ സെന്‍ട്രല്‍ ബാങ്കിന്റെയോ സ്വത്തുക്കള്‍, പണം, അല്ലെങ്കില്‍ സെക്യൂരിറ്റികള്‍ എന്നിവ താല്‍ക്കാലികമായി പിടിച്ചെടുക്കുന്നതിനെയാണ്‌ 'മരവിപ്പിച്ച നിക്ഷേപം' എന്ന്‌ പറയുന്നത്‌. കോടതിക്കോ, മറ്റൊരു രാജ്യത്തിനോ, രാജ്യാന്തര സംഘടനയ്‌ക്കോ, അല്ലെങ്കില്‍ ബാങ്കിങ്‌ സ്‌ഥാപനത്തിനോ സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ കഴിയും.

ഉപരോധങ്ങള്‍, കോടതി ഉത്തരവുകള്‍, മറ്റ്‌ നിയന്ത്രണ നടപടികള്‍ എന്നിവ കാരണം ഉടമയ്‌ക്ക്‌ ഈ സ്വത്തുക്കള്‍ വില്‍ക്കാനും അതില്‍നിന്ന്‌ ലാഭം നേടാനും കഴിയാതെ വരുന്നു. ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍, കള്ളപ്പണം വെളുപ്പിക്കല്‍, അല്ലെങ്കില്‍ രാജ്യാന്തര നിയമങ്ങളുടെ ലംഘനം എന്നിവ കാരണമാണു സാധാരണയായി നിക്ഷേപങ്ങള്‍ മരവിപ്പിക്കുന്നത്‌.

എന്നാല്‍, പലപ്പോഴും പാശ്‌ചാത്യ രാജ്യങ്ങള്‍ തങ്ങളുടെ എതിരാളികളെ ലക്ഷ്യമിട്ട്‌ ഈ നടപടി ഉപയോഗിക്കുന്നതായി വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. ഇറാനെ കൂടാതെ, റഷ്യ, ചൈന, ഉത്തര കൊറിയ, വെനസ്വേല, ലിബിയ, ക്യൂബ തുടങ്ങിയ രാജ്യങ്ങളുടെ നിക്ഷേപങ്ങളും യു.എസ്‌. ഉള്‍പ്പെടെയുള്ള പാശ്‌ചാത്യ രാജ്യങ്ങള്‍ മരവിപ്പിച്ചിട്ടുണ്ട്‌.


ഇറാന്റെ പണം കൈവശമുള്ള രാജ്യങ്ങള്‍


യു.എസ്‌, ചൈന, ജപ്പാന്‍, ഇറാഖ്‌, യൂറോപ്പ്‌ തുടങ്ങിയ വിവിധ രാജ്യങ്ങളിലാണ്‌ ഇറാന്റെ നിക്ഷേപങ്ങള്‍ മരവിപ്പിച്ചിട്ടുള്ളത്‌. എത്ര തുക, എവിടെ, എങ്ങനെയാണ്‌ മരവിപ്പിച്ചിട്ടുള്ളതെന്നതിനെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല. അല്‍ ജസീറയുടെ റിപ്പോര്‍ട്ട്‌ അനുസരിച്ച്‌, ജപ്പാന്‍ ഏകദേശം 150 കോടി ഡോളര്‍ വരുന്ന മരവിപ്പിച്ച ഇറാനിയന്‍ നിക്ഷേപം കൈവശംവയ്‌ക്കുന്നു. ചൈനയുടെ പക്കല്‍ 2000 കോടി ഡോളറുണ്ട്‌. ഇന്ത്യയും ഇറാന്റെ 700 കോടി ഡോളറിന്റെ നിക്ഷേപം മരവിപ്പിച്ചിട്ടുണ്ട്‌.

ലക്‌സംബര്‍ഗ്‌ പോലുള്ള യൂറോപ്യന്‍ രാജ്യങ്ങളും 160 കോടി ഡോളര്‍ വരുന്ന മരവിപ്പിച്ച ഇറാന്‍ നിക്ഷേപങ്ങള്‍ കൈവശംവയ്‌ക്കുന്നുണ്ട്‌. അയല്‍ രാജ്യമായ ഖത്തറിന്റെ പക്കലുമുണ്ട്‌ 600 കോടി ഡോളര്‍. ഇതിനിടെ ദക്ഷിണ കൊറിയ ഇറാന്റെ പണം മടക്കിനല്‍കാന്‍ തുനിഞ്ഞെങ്കിലും യു.എസ്‌. തടഞ്ഞു.

തുക മടക്കിനല്‍കണമെന്ന ഇറാന്റെ ആവശ്യങ്ങള്‍ക്ക്‌ പതിറ്റാണ്ടുകള്‍ പഴക്കമുണ്ട്‌. ഇസ്ലാമാബാദില്‍ ചര്‍ച്ചകള്‍ ഔദ്യോഗികമായി ആരംഭിച്ചപ്പോള്‍ തന്നെ മരവിപ്പിച്ച നിക്ഷേപങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ചര്‍ച്ച വിജയിച്ചാല്‍ അതു സംബന്ധിച്ച്‌ അനുകൂല തീരുമാനമെടുക്കാമെന്നു യു.എസ്‌. സമ്മതിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നീട്‌, യു.എസ്‌. സര്‍ക്കാര്‍ ആ അവകാശവാദങ്ങള്‍ നിഷേധിച്ചു. അടുത്ത ഘട്ട ചര്‍ച്ചകള്‍ പുനരാരംഭിക്കാനിരിക്കെ, ഈ വിഷയം വീണ്ടും ഉയര്‍ന്നുവരാന്‍ സാധ്യതയുണ്ട്‌.

ദശാബ്‌ദങ്ങളായി നിലനില്‍ക്കുന്ന ഉപരോധങ്ങള്‍ കാരണം ഇറാന്റെ സമ്പദ്‌വ്യവസ്‌ഥ ഇതിനകം തന്നെ പ്രതിസന്ധിയിലാണ്‌. ഇത്‌ ഇറാന്‍ എണ്ണ വ്യാപാരത്തെയും നിക്ഷേപം ആകര്‍ഷിക്കുന്നതിനെയും സാങ്കേതികവിദ്യ നവീകരിക്കുന്നതിനെയും പരിമിതപ്പെടുത്തി.

പണപ്പെരുപ്പത്തിന്റെ വര്‍ധനയും റിയാല്‍ കറന്‍സിയുടെ മൂല്യത്തകര്‍ച്ചയും രാജ്യത്തിന്റെ പ്രശ്‌നങ്ങള്‍ വര്‍ധിപ്പിച്ചു, കൂടാതെ യുദ്ധത്തില്‍ സംഭവിച്ച അടിസ്‌ഥാന സൗകര്യങ്ങളുടെ നാശവും പ്രതിസന്ധി കൂടുതല്‍ വഷളാക്കി.

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

'പശ്‌ചിമേഷ്യാ സമാധാനത്തിന്‌ പ്രാദേശിക കൂട്ടായ്‌മ അനിവാര്യം' , നിലപാട്‌ വ്യക്‌തമാക്കി ഖത്തര്‍

'പശ്‌ചിമേഷ്യാ സമാധാനത്തിന്‌ പ്രാദേശിക കൂട്ടായ്‌മ അനിവാര്യം' , നിലപാട്‌ വ്യക്‌തമാക്കി ഖത്തര്‍

No Image

പാക്‌ സൈനിക മേധാവി ഇറാനില്‍

No Image

റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതി: ഇന്ത്യക്കുള്ള ഇളവ്‌ പുതുക്കില്ലെന്ന്‌ യു.എസ്‌.

No Image

നിയമലംഘനം: ഖത്തറില്‍ ട്രാവല്‍ ഏജന്‍സികള്‍ക്ക്‌ അധികൃതരുടെ പൂട്ട്‌

No Image

ലെബനനിലും വെടിനിര്‍ത്തല്‍

No Image

ഊര്‍ജ വിപണിയില്‍ സ്‌ഥിരത ഉറപ്പാക്കുമെന്ന്‌ ഖത്തര്‍