
ജനീവ: അറ്റ്ലാന്റിക് സമുദ്രത്തിൽ നങ്കൂരമിട്ടിരിക്കുന്ന എംവി ഹോണ്ടിയസ് എന്ന വിനോദസഞ്ചാര കപ്പലിലെ ഹാന്റ വൈറസ് കേസുകൾ ഇനിയും വർദ്ധിച്ചേക്കാമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. എങ്കിലും നിലവിൽ പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന തരത്തിലുള്ള വലിയ അപകടസാധ്യതയില്ലെന്ന് ഡബ്ല്യുഎച്ച്ഒ ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അഥാനോം ഗെബ്രിയേസസ് അറിയിച്ചു.
മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരാൻ ശേഷിയുള്ള ആൻഡീസ് വൈറസ് എന്ന അപൂർവ്വ ഇനം ഹാന്റ വൈറസാണ് കപ്പലിൽ പടർന്നത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളാണ് രോഗലക്ഷണം. അടുത്ത് ഇടപഴകുന്നതിലൂടെയും ശരീര സ്രവങ്ങളിലൂടെയും രോഗം പകരാം. വൈറസ് ശരീരത്തിലെത്തി ലക്ഷണങ്ങൾ പ്രകടമാകാൻ ആറ് ആഴ്ച വരെ സമയമെടുത്തേക്കാം എന്നതിനാലാണ് കൂടുതൽ കേസുകൾ പ്രതീക്ഷിക്കുന്നത്. ഇതുവരെ എട്ട് കേസുകൾ റിപ്പോർട്ട് ചെയ്തു. മൂന്ന് പേർ മരിച്ചു, മൂന്ന് പേർ നിരീക്ഷണത്തിലാണ്.
ആദ്യ രോഗി ഏപ്രിൽ 6-ന് ലക്ഷണങ്ങൾ പ്രകടിപ്പിക്കുകയും ഏപ്രിൽ 11-ന് കപ്പലിൽ വെച്ച് മരിക്കുകയും ചെയ്തു. ആദ്യം ഇതൊരു സാധാരണ ശ്വാസകോശ രോഗമായിട്ടാണ് കരുതിയിരുന്നത്. എന്നാൽ ഇദ്ദേഹത്തിന്റെ ഭാര്യ സെന്റ് ഹെലേനയിൽ ഇറങ്ങുകയും പിന്നീട് ദക്ഷിണാഫ്രിക്കയിൽ വെച്ച് മരണപ്പെടുകയും ചെയ്തതോടെയാണ് ഗൗരവം ബോധ്യപ്പെട്ടത്. മറ്റൊരാൾ മെയ് 2-നും മരണപ്പെട്ടു. നിലവിൽ ചികിത്സയിലുള്ളവരിൽ ചിലരുടെ നില ഗുരുതരമായി തുടരുകയാണ്
രോഗബാധയെത്തുടർന്ന് കപ്പൽ സ്പെയിനിലെ കാനറി ദ്വീപുകളിലേക്ക് അടുപ്പിക്കാൻ അനുമതി നൽകി. സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിന്റെ ഈ തീരുമാനത്തെ ഡോ. ടെഡ്രോസ് അഭിനന്ദിച്ചു. കപ്പലിനുള്ളിൽ നിലവിൽ താഴെ പറയുന്ന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. യാത്രക്കാരെ ക്യാബിനുകളിൽ ഐസൊലേഷൻ ചെയ്തു. കപ്പൽ പൂർണ്ണമായും അണുവിമുക്തമാക്കി. ലോകാരോഗ്യ സംഘടനയിലെയും യൂറോപ്യൻ സെന്റർ ഫോർ ഡിസീസ് പ്രിവൻഷനിലെയും വിദഗ്ധർ കപ്പലിൽ നിരീക്ഷണം തുടരുന്നു.
ആദ്യം രോഗം ബാധിച്ച ആളുകൾ അർജന്റീന, ചിലി, ഉറുഗ്വേ എന്നിവിടങ്ങളിൽ പക്ഷി നിരീക്ഷണത്തിനായി യാത്ര നടത്തിയിരുന്നു. അവിടെയുള്ള എലികളിൽ നിന്നോ അവയുടെ സ്രവങ്ങളിൽ നിന്നോ ആയിരിക്കാം വൈറസ് ബാധിച്ചതെന്നാണ് പ്രാഥമിക നിഗമനം. ലാറ്റിൻ അമേരിക്കയിൽ കാണപ്പെടുന്ന ആൻഡീസ് വൈറസ് അടുത്ത സമ്പർക്കത്തിലൂടെ മാത്രമേ മനുഷ്യരിലേക്ക് പടരുകയുള്ളൂ എന്ന് ഡോ. ടെഡ്രോസ് വ്യക്തമാക്കി.
മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരാൻ ശേഷിയുള്ള ആൻഡീസ് വൈറസ് എന്ന അപൂർവ്വ ഇനം ഹാന്റ വൈറസാണ് കപ്പലിൽ പടർന്നത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളാണ് രോഗലക്ഷണം. അടുത്ത് ഇടപഴകുന്നതിലൂടെയും ശരീര സ്രവങ്ങളിലൂടെയും രോഗം പകരാം. വൈറസ് ശരീരത്തിലെത്തി ലക്ഷണങ്ങൾ പ്രകടമാകാൻ ആറ് ആഴ്ച വരെ സമയമെടുത്തേക്കാം എന്നതിനാലാണ് കൂടുതൽ കേസുകൾ പ്രതീക്ഷിക്കുന്നത്. ഇതുവരെ എട്ട് കേസുകൾ റിപ്പോർട്ട് ചെയ്തു. മൂന്ന് പേർ മരിച്ചു, മൂന്ന് പേർ നിരീക്ഷണത്തിലാണ്.
ആദ്യ രോഗി ഏപ്രിൽ 6-ന് ലക്ഷണങ്ങൾ പ്രകടിപ്പിക്കുകയും ഏപ്രിൽ 11-ന് കപ്പലിൽ വെച്ച് മരിക്കുകയും ചെയ്തു. ആദ്യം ഇതൊരു സാധാരണ ശ്വാസകോശ രോഗമായിട്ടാണ് കരുതിയിരുന്നത്. എന്നാൽ ഇദ്ദേഹത്തിന്റെ ഭാര്യ സെന്റ് ഹെലേനയിൽ ഇറങ്ങുകയും പിന്നീട് ദക്ഷിണാഫ്രിക്കയിൽ വെച്ച് മരണപ്പെടുകയും ചെയ്തതോടെയാണ് ഗൗരവം ബോധ്യപ്പെട്ടത്. മറ്റൊരാൾ മെയ് 2-നും മരണപ്പെട്ടു. നിലവിൽ ചികിത്സയിലുള്ളവരിൽ ചിലരുടെ നില ഗുരുതരമായി തുടരുകയാണ്
രോഗബാധയെത്തുടർന്ന് കപ്പൽ സ്പെയിനിലെ കാനറി ദ്വീപുകളിലേക്ക് അടുപ്പിക്കാൻ അനുമതി നൽകി. സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിന്റെ ഈ തീരുമാനത്തെ ഡോ. ടെഡ്രോസ് അഭിനന്ദിച്ചു. കപ്പലിനുള്ളിൽ നിലവിൽ താഴെ പറയുന്ന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. യാത്രക്കാരെ ക്യാബിനുകളിൽ ഐസൊലേഷൻ ചെയ്തു. കപ്പൽ പൂർണ്ണമായും അണുവിമുക്തമാക്കി. ലോകാരോഗ്യ സംഘടനയിലെയും യൂറോപ്യൻ സെന്റർ ഫോർ ഡിസീസ് പ്രിവൻഷനിലെയും വിദഗ്ധർ കപ്പലിൽ നിരീക്ഷണം തുടരുന്നു.
ആദ്യം രോഗം ബാധിച്ച ആളുകൾ അർജന്റീന, ചിലി, ഉറുഗ്വേ എന്നിവിടങ്ങളിൽ പക്ഷി നിരീക്ഷണത്തിനായി യാത്ര നടത്തിയിരുന്നു. അവിടെയുള്ള എലികളിൽ നിന്നോ അവയുടെ സ്രവങ്ങളിൽ നിന്നോ ആയിരിക്കാം വൈറസ് ബാധിച്ചതെന്നാണ് പ്രാഥമിക നിഗമനം. ലാറ്റിൻ അമേരിക്കയിൽ കാണപ്പെടുന്ന ആൻഡീസ് വൈറസ് അടുത്ത സമ്പർക്കത്തിലൂടെ മാത്രമേ മനുഷ്യരിലേക്ക് പടരുകയുള്ളൂ എന്ന് ഡോ. ടെഡ്രോസ് വ്യക്തമാക്കി.







Comments