More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Sunday Mangalam
  3. Print Edition
Loading...

ലോക ചരിത്രം മാറ്റിമറിച്ച അഞ്ചു മിനിറ്റുകള്‍

Authored by Web Desk | Last updated: 30 May 2026, 11:37 PM | 6 min read

Print
ലോക ചരിത്രം മാറ്റിമറിച്ച അഞ്ചു മിനിറ്റുകള്‍

1942 ജൂണ്‍ 4. പുലര്‍െച്ച.

പസഫിക്‌ സമുദ്രം വിചിത്രമായൊരു ശാന്തതയിലായിരുന്നു. പ്രഭാതത്തിന്റെ ആദ്യകിരണങ്ങള്‍ കടല്‍ത്തിരമാലകളില്‍ തട്ടി പ്രതിഫലിക്കുമ്പോഴും, അന്തരീക്ഷത്തില്‍ എന്തോ വലിയ ദുരന്തത്തിന്റെ മണം തങ്ങിനിന്നിരുന്നു. മിഡ്‌വേ ദ്വീപിന്റെ ആകാശത്ത്‌ പെട്ടെന്നാണ്‌ ആ ഭീകരനാദം മുഴങ്ങിയത്‌-നൂറിലധികം ജാപ്പനീസ്‌ യുദ്ധവിമാനങ്ങളുടെ ഇരമ്പല്‍!

മാസങ്ങള്‍ക്ക്‌ മുന്‍പ്‌ 'പേള്‍ ഹാര്‍ബര്‍' തകര്‍ത്ത അതേ ചോരക്കൊതിയോടെയാണ്‌ ജപ്പാന്റെ യുദ്ധക്കപ്പലുകള്‍ മിഡ്‌വേയെ ലക്ഷ്യമാക്കി നീങ്ങുന്നത്‌. പസഫിക്‌ സമുദ്രത്തിന്റെ അധിപരാകാന്‍ ജപ്പാന്‌ ഈയൊരു ദ്വീപ്‌ കൂടി കീഴടക്കിയാല്‍ മതിയായിരുന്നു. അമേരിക്കന്‍ നാവികസേനയെ പൂര്‍ണമായി തകര്‍ത്തെറിയാന്‍ ജാപ്പനീസ്‌ അഡ്‌മിറല്‍ ഇസോറോകു യമമോട്ടോ ഒരുക്കിയ കെണി കൃത്യമായിരുന്നു.

എന്നാല്‍, പസഫിക്കിന്റെ ആഴക്കടലില്‍ കാത്തുനിന്നത്‌ ജപ്പാന്‍ സ്വപ്‌നത്തില്‍ പോലും വിചാരിക്കാത്ത ഒന്നായിരുന്നു.

റേഡിയോ തരംഗങ്ങള്‍ക്കിടയിലെ രഹസ്യ കോഡുകള്‍ ചോര്‍ത്തി, ശത്രുവിന്റെ ഓരോ നീക്കവും മുന്‍കൂട്ടി അറിഞ്ഞ്‌, ശ്വാസമടക്കിപ്പിടിച്ച്‌ അമേരിക്കന്‍ വിമാനവാഹിനിക്കപ്പലുകള്‍ ഇരുട്ടില്‍ ഒളിച്ചിരിപ്പുണ്ടായിരുന്നു. ലോകചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാവിക യുദ്ധത്തിന്‌ മിഡ്‌?വേയുടെ ആകാശം സാക്ഷിയാകാന്‍ പോവുകയാണ്‌. ജയത്തിനും തോല്‍വിക്കുമപ്പുറം അത്‌ ലോകത്തിന്റെ വിധി നിശ്‌ചയിക്കുന്ന പോരാട്ടമായിരുന്നു!


ജെ.എന്‍25 കോഡും അമേരിക്കയുടെ തന്ത്രവും


തുറന്ന യുദ്ധക്കളത്തില്‍ പീരങ്കികള്‍ ഗര്‍ജിക്കുന്നതിനും മുന്‍പേ, അദൃശ്യമായ മറ്റൊരു യുദ്ധം പസഫിക്കിന്റെ ആഴങ്ങളില്‍ നടക്കുന്നുണ്ടായിരുന്നു-ബുദ്ധികൂര്‍മതയുടെയും രഹസ്യങ്ങളുടെയും യുദ്ധം! പേള്‍ ഹാര്‍ബറിലെ കനത്ത പ്രഹരത്തിന്‌ ശേഷം അമേരിക്കന്‍ നാവികസേന ഇരുട്ടില്‍ തപ്പുകയായിരുന്നു. ജപ്പാന്‍ അടുത്തതായി എവിടെയാണ്‌ ആഞ്ഞടിക്കുക? ആര്‍ക്കും അറിയില്ലായിരുന്നു. പക്ഷേ, ഹവായിലെ ഒരു ഭൂഗര്‍ഭ ബങ്കറില്‍, പകലും രാത്രിയും ഒന്നാക്കി ഉറക്കമില്ലാതെ പണിയെടുത്ത ഒരു കൂട്ടം മനുഷ്യര്‍ക്ക്‌ മുന്നില്‍ ആ രഹസ്യത്തിന്റെ വാതില്‍ തുറന്നു.

അമേരിക്കന്‍ ഇന്റലിജന്‍സ്‌ വിഭാഗത്തിലെ ക്രിപ്‌റ്റോഗ്രാഫര്‍മാരായിരുന്നു അവര്‍. ജാപ്പനീസ്‌ നാവികസേന തങ്ങളുടെ യുദ്ധതന്ത്രങ്ങള്‍ കൈമാറാന്‍ ഉപയോഗിച്ചിരുന്ന അതീവ സങ്കീര്‍ണമായ കോഡ്‌ ഭാഷയായിരുന്നു ജെ.എന്‍25. ആയിരക്കണക്കിന്‌ സംഖ്യകളും അക്ഷരങ്ങളും ചേര്‍ന്ന ആ കോഡ്‌ തകര്‍ക്കുക അസാധ്യമാണെന്നാണ്‌ ജപ്പാന്‍ കരുതിയിരുന്നത്‌. എന്നാല്‍, ജോസഫ്‌ റോഷ്‌?ഫോര്‍ട്ട്‌ എന്ന അമേരിക്കന്‍ കമാന്‍ഡറുടെ നേതൃത്വത്തിലുള്ള സംഘം അസാധ്യമായത്‌ സാധ്യമാക്കി. ജപ്പാന്റെ രഹസ്യ സന്ദേശങ്ങള്‍ ഓരോന്നായി അവര്‍ ചോര്‍ത്തി വായിക്കാന്‍ തുടങ്ങി. അങ്ങനെയിരിക്കെയാണ്‌ ആ സന്ദേശം അവരുടെ കൈകളില്‍ കുടുങ്ങുന്നത്‌: അടുത്ത വലിയ ആക്രമണം 'എ.എഫി' ന്‌ നേരെയായിരിക്കും!

പക്ഷേ, എന്താണ്‌ ഈ 'എ.എഫ്‌.'? അതൊരു കോഡ്‌ നാമമായിരുന്നു. അമേരിക്കന്‍ പസഫിക്‌ കമാന്‍ഡിന്റെ തലവന്‍ അഡ്‌മിറല്‍ ചെസ്‌റ്റര്‍ നിമിറ്റ്‌സിന്‌ ഒരൊറ്റ സംശയമേ ഉണ്ടായിരുന്നുള്ളൂ-അത്‌ മിഡ്‌വേ ദ്വീപ്‌ തന്നെയാണോ? ശത്രുവിന്റെ കെണിയില്‍ ചെന്ന്‌ വീഴുന്നതിന്‌ മുന്‍പ്‌ അത്‌ മിഡ്‌വേ ആണെന്ന്‌ 100% ഉറപ്പിക്കണമായിരുന്നു.

അവിടെയാണ്‌ കമാന്‍ഡര്‍ ജോസഫ്‌ റോഷ്‌ഫോര്‍ട്ട്‌ ഒരു തന്ത്രം മെനഞ്ഞത്‌. ഒരു കൊച്ചു വ്യാജ സന്ദേശത്തിലൂടെ ശത്രുവിനെ വീഴ്‌ത്താനുള്ള കെണി!

റോഷ്‌?ഫോര്‍ട്ടിന്റെ നിര്‍ദേശപ്രകാരം മിഡ്‌വേ ദ്വീപിലെ അമേരിക്കന്‍ ബേസില്‍നിന്നും ഒരു റേഡിയോ സന്ദേശം പരസ്യമായി അയച്ചു: ഇവിടെ മിഡ്‌വേയില്‍ കുടിവെള്ളം ശുദ്ധീകരിക്കുന്ന പ്ലാന്റ്‌ കേടായിരിക്കുന്നു. കുടിവെള്ളത്തിന്‌ കടുത്ത ക്ഷാമമുണ്ട്‌. ഇതൊരു കെണിയാണെന്ന്‌ അറിയാതെ ജാപ്പനീസ്‌ ചാരന്മാര്‍ ആ സന്ദേശം ചോര്‍ത്തി. മിഡ്‌വേയില്‍ കുടിവെള്ളമില്ലെന്ന വാര്‍ത്ത അവര്‍ ആവേശത്തോടെ തങ്ങളുടെ ആസ്‌ഥാനത്തേക്ക്‌ രഹസ്യ കോഡില്‍ കൈമാറി. റോഷ്‌ഫോര്‍ട്ടും സംഘവും ശ്വാസമടക്കിപ്പിടിച്ച്‌ ആകാശത്തെ റേഡിയോ തരംഗങ്ങള്‍ക്ക്‌ കാതോര്‍ത്തു. ഏതാനും മണിക്കൂറുകള്‍ക്കകം ജപ്പാന്റെ ആ സന്ദേശം അമേരിക്കന്‍ നാവികസേന ചോര്‍ത്തിയെടുത്തു. അതില്‍ കൃത്യമായി എഴുതിയിരുന്നു: 'എ.എഫി'ല്‍ കുടിവെള്ള പ്ലാന്റ്‌ തകര്‍ന്നിരിക്കുന്നു!

ജപ്പാന്റെ അടുത്ത ലക്ഷ്യം മിഡ്‌വേ തന്നെയാണെന്ന്‌ റോഷ്‌ഫോര്‍ട്ട്‌ ഉറപ്പിച്ചു.

തങ്ങളെ തകര്‍ക്കാന്‍ ജപ്പാന്‍ ഒരുക്കുന്ന വലിയ കെണിയെക്കുറിച്ച്‌ അമേരിക്കയ്‌ക്ക് ഇതോടെ കൃത്യമായി മനസിലാക്കാനായി-എത്ര കപ്പലുകള്‍ വരുന്നു, എപ്പോള്‍ വരുന്നു, എവിടെ വരുന്നു എന്ന്‌ കൃത്യമായ ടൈംടേബിള്‍ സഹിതം! ജപ്പാന്റെ കെണിയെ അവര്‍ക്കായി തന്നെ ഒരുക്കിയ ഒരു മരണക്കെണിയാക്കി മാറ്റാന്‍ അമേരിക്കന്‍ നാവികസേന പസഫിക്കിന്റെ നീലിമയില്‍ താവളമുറപ്പിച്ചു കഴിഞ്ഞിരുന്നു. ചരിത്രത്തിലെ ഏറ്റവും നാടകീയമായ ഒരു തിരിച്ചടിക്കായി കാഹളം മുഴങ്ങിക്കഴിഞ്ഞു!


കത്തിയെരിയുന്ന മിഡ്‌വേ


1942 ജൂണ്‍ 4. സമയം പുലര്‍െച്ച 6:15.

മിഡ്‌വേ ദ്വീപിന്റെ ആകാശം പെട്ടെന്നാണ്‌ ചോരച്ചുമപ്പിലേക്ക്‌ വഴിമാറിയത്‌. മേഘക്കൂട്ടങ്ങളെ കീറിമുറിച്ചുകൊണ്ട്‌ ജപ്പാന്റെ നൂറ്റെട്ടോളം യുദ്ധവിമാനങ്ങള്‍ ഒരൊറ്റ ലക്ഷ്യത്തിലേക്ക്‌ കുതിച്ചുപാഞ്ഞെത്തി. തൊട്ടടുത്ത നിമിഷം, ശാന്തമായിരുന്ന ആ പവിഴദ്വീപിന്‌ മുകളില്‍ ബോംബുകളുടെ പെരുമഴ പെയ്‌തു! കാതടപ്പിക്കുന്ന സ്‌ഫോടനങ്ങളോടെ അമേരിക്കന്‍ ബങ്കറുകളും വിമാനത്താവളങ്ങളും തകര്‍ന്നുതരിപ്പണമായി. കറുത്ത പുകച്ചുരുളുകള്‍ ആകാശത്തെ മൂടി. ദ്വീപിലുണ്ടായിരുന്ന അമേരിക്കന്‍ ആന്റിഎയര്‍ക്രാഫ്‌റ്റ് തോക്കുകള്‍ സര്‍വ്വശക്‌തിയുമെടുത്ത്‌ തിരിച്ചടിച്ചെങ്കിലും, ആകാശത്ത്‌ അപ്രമാദിത്യം സ്‌ഥാപിച്ച ജപ്പാന്റെ സീറോ യുദ്ധവിമാനങ്ങള്‍ക്ക്‌ മുന്നില്‍ അവ നിഷ്‌പ്രഭമായിക്കൊണ്ടിരുന്നു.

ആദ്യത്തെ ഏതാനും മണിക്കൂറുകള്‍ അമേരിക്കയെ സംബന്ധിച്ച്‌ മരണതുല്യമായിരുന്നു. മിഡ്‌വേയില്‍നിന്നും പറന്നുയര്‍ന്ന അമേരിക്കന്‍ വിമാനങ്ങളില്‍ ഭൂരിഭാഗവും ജാപ്പനീസ്‌ പൈലറ്റുമാര്‍ ആകാശത്തുവച്ചുതന്നെ വെടിവെച്ചിട്ടു. ദ്വീപ്‌ പൂര്‍ണമായും തകര്‍ന്നടിയുകയാണെന്നും, അമേരിക്കന്‍ പ്രതിരോധത്തിന്റെ നട്ടെല്ല്‌ ഒടിഞ്ഞുവെന്നും തോന്നിച്ച നിമിഷങ്ങള്‍! ആദ്യഘട്ട ആക്രമണം കഴിഞ്ഞ്‌ മടങ്ങുമ്പോള്‍ ജാപ്പനീസ്‌ ലീഡര്‍ ടോമോനാഗ തങ്ങളുടെ കമാന്‍ഡര്‍ അഡ്‌മിറല്‍ ചുയിച്ചി നഗുമോയ്‌ക്ക് റേഡിയോയിലൂടെ സന്ദേശം അയച്ചു: മിഡ്‌വേയില്‍ രണ്ടാമതൊരു ആക്രമണം കൂടി ആവശ്യമുണ്ട്‌.

ഈ ഒരു സന്ദേശമാണ്‌ യുദ്ധത്തിന്റെ വിധി മാറ്റിയെഴുതിയ, ചരിത്രത്തിലെ ഏറ്റവും മാരകമായ ആ തെറ്റായ തീരുമാനത്തിലേക്ക്‌ അഡ്‌മിറല്‍ നഗുമോയെ നയിച്ചത്‌.

അമേരിക്കന്‍ വിമാനവാഹിനിക്കപ്പലുകള്‍ പരിസരത്തെവിടെയോ ഒളിച്ചിരിപ്പുണ്ടെന്ന ഭയം നഗുമോയ്‌ക്ക് ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ, തന്റെ കപ്പലുകളിലെ രണ്ടാം നിര വിമാനങ്ങളില്‍ കപ്പലുകളെ തകര്‍ക്കാനുള്ള അതീവ ശേഷിയുള്ള ടോര്‍പ്പിഡോകള്‍ ഘടിപ്പിച്ച്‌ സജ്‌ജമാക്കി നിര്‍ത്താനായിരുന്നു നഗുമോയുടെ ആദ്യ തീരുമാനം. എന്നാല്‍ മിഡ്‌വേയില്‍ രണ്ടാമതും ബോംബിടണമെന്ന റിപ്പോര്‍ട്ട്‌ വന്നതോടെ നഗുമോ പരിഭ്രാന്തനായി. അമേരിക്കന്‍ കപ്പലുകളെക്കാള്‍ അടിയന്തിരം മിഡ്‌?വേ തകര്‍ക്കുന്നതാണെന്ന്‌ അദ്ദേഹം തെറ്റായി ചിന്തിച്ചു. തൊട്ടുപിന്നാലെ നഗുമോയുടെ ആ ഉത്തരവ്‌ പുറത്തുവന്നു: വിമാനങ്ങളിലെ ടോര്‍പ്പിഡോകള്‍ അടിയന്തിരമായി അഴിച്ചുമാറ്റുക! പകരം കരയില്‍ ആക്രമിക്കാനുള്ള സാധാരണ ബോംബുകള്‍ ഘടിപ്പിക്കുക!

കപ്പലിന്റെ ഡെക്കിന്‌ താഴെ അതോടെ വന്‍ തിരക്കായി. സമയത്തോട്‌ പോരാടിക്കൊണ്ട്‌ ജാപ്പനീസ്‌ നാവികര്‍ വിമാനങ്ങളില്‍നിന്നും ഭാരമേറിയ ടോര്‍പ്പിഡോകള്‍ അഴിച്ചുമാറ്റി ബോംബുകള്‍ ഘടിപ്പിക്കാന്‍ തുടങ്ങി. എന്നാല്‍, ഈ അടിയന്തിര മാറ്റത്തിനിടയില്‍ കപ്പലിന്റെ സുരക്ഷാ മാനദണ്ഡങ്ങള്‍ അവര്‍ കാറ്റില്‍പ്പറത്തി. അഴിച്ചുമാറ്റിയ ടോര്‍പ്പിഡോകളും വെടിമരുന്നുകളും സുരക്ഷിതമായ അറകളിലേക്ക്‌ മാറ്റാന്‍ സമയമില്ലാതിരുന്നതിനാല്‍, അവയെല്ലാം കപ്പലിന്റെ ഹാങ്ങര്‍ ഡെക്കുകളില്‍ വെറുതെ കൂട്ടിയിട്ടു!

ജപ്പാന്റെ വമ്പന്‍ വിമാനവാഹിനിക്കപ്പലുകള്‍ ഇതോടെ എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിക്കാവുന്ന, ടോര്‍പ്പിഡോകളും ബോംബുകളും നിറഞ്ഞ വിമാനങ്ങള്‍ നിരത്തിവെച്ച വന്‍ വെടിമരുന്ന്‌ ശാലകളായി മാറിക്കഴിഞ്ഞിരുന്നു! ഒരൊറ്റപ്പൊരി വീണാല്‍ സര്‍വതും ചാമ്പലാകുന്ന ആ അവസ്‌ഥയില്‍, തങ്ങള്‍ മരണത്തിന്റെ നിഴലിലാണ്‌ നില്‍ക്കുന്നതെന്ന്‌ അഡ്‌മിറല്‍ നഗുമോ അപ്പോഴും അറിഞ്ഞിരുന്നില്ല.


ആ അഞ്ചു മിനിറ്റുകള്‍!


1942 ജൂണ്‍ 4. സമയം രാവിലെ 10:20.

പസഫിക്‌ സമുദ്രത്തിന്റെ ചരിത്രത്തിലെ രക്‌തരൂഷിതമായ ആ അഞ്ച്‌ മിനിറ്റുകളിലേക്ക്‌ കേ്ലാക്കിലെ സൂചികള്‍ അടുത്തു കൊണ്ടിരിക്കുകയായിരുന്നു. ജാപ്പനീസ്‌ കപ്പലുകളുടെ ഡെക്കില്‍ വിമാനങ്ങള്‍ക്ക്‌ ബോംബുകള്‍ ഘടിപ്പിക്കുന്ന ജോലി പൂര്‍ത്തിയായിക്കഴിഞ്ഞു. എന്‍ജിനുകള്‍ ഇരമ്പി മുന്നേറാന്‍ തയാറായി നില്‍ക്കുന്ന യുദ്ധവിമാനങ്ങളുടെ നിര. തൊട്ടടുത്ത നിമിഷങ്ങളില്‍ അവയോരോന്നായി ആകാശത്തേക്ക്‌ കുതിച്ചുയരും; മിഡ്‌?വേയെയും പസഫിക്കിലെ അമേരിക്കന്‍ സാന്നിധ്യത്തെയും അവര്‍ ഭസ്‌മീകരിക്കും. വിജയം തങ്ങളുടെ കൈപ്പിടിയിലാണെന്ന്‌ ഉറപ്പിച്ച്‌ അഡ്‌മിറല്‍ നഗുമോയും സംഘവും ആത്മവിശ്വാസത്തോടെ നിന്നു.

പക്ഷേ, വിധി കാത്തുവെച്ചത്‌ മറ്റൊന്നായിരുന്നു. കപ്പലുകളുടെ സുരക്ഷയ്‌ക്കായി ആകാശത്ത്‌ കാവല്‍നിന്നിരുന്ന ജാപ്പനീസ്‌ 'സീറോ' വിമാനങ്ങള്‍ തൊട്ടുമുന്‍പ്‌ വന്ന ചില അമേരിക്കന്‍ ടോര്‍പ്പിഡോ വിമാനങ്ങളെ തുരത്താനായി സമുദ്രനിരപ്പിനോട്‌ ചേര്‍ന്ന്‌ താഴ്‌ന്നു പറക്കുകയായിരുന്നു. അതുകൊണ്ടുതന്നെ ജപ്പാന്റെ വന്‍ കപ്പലുകള്‍ക്ക്‌ മുകളിലെ ആകാശം ഒരു നിമിഷത്തേക്ക്‌ പൂര്‍ണമായും തുറക്കപ്പെട്ടു, തികച്ചും അനാഥമായി!

കൃത്യമായി ആ നാടകീയ നിമിഷത്തിലാണ്‌, മേഘക്കൂട്ടങ്ങളെ കീറിമുറിച്ചുകൊണ്ട്‌ ആകാശത്തിന്റെ അത്യുന്നതങ്ങളില്‍നിന്ന്‌ ആ അദൃശ്യരൂപങ്ങള്‍ പ്രത്യക്ഷപ്പെട്ടത്‌. അമേരിക്കയുടെ ഡോണ്ട്‌ലെസ്സ്‌ ഡൈവ്‌ ബോംബറുകള്‍!

സമയം 10:22.

കഴുകന്മാരെപ്പോലെ കുത്തനെ താഴേക്ക്‌ കുതിച്ചുപാഞ്ഞെത്തിയ അമേരിക്കന്‍ പൈലറ്റുമാരായ വെയ്‌ഡ് മക്ക്‌ലസ്‌കിയുടെയും മാക്‌സ് ലെസ്ലിയുടെയും സംഘം ജാപ്പനീസ്‌ കപ്പലുകളെ ലക്ഷ്യമാക്കി ബോംബുകള്‍ ഒന്നൊന്നായി ഉതിര്‍ത്തു. ആകാശത്തുനിന്നും മരണദൂതുമായി വന്ന ആ ഇരുമ്പ്‌ പറവകളെ നോക്കി ജാപ്പനീസ്‌ സൈനികര്‍ ഭീതിയോടെ അലറിവിളിച്ചു. പക്ഷേ, വൈകിപ്പോയിരുന്നു. കപ്പലുകളുടെ ഡെക്കുകളില്‍ ഇന്ധനവും ടോര്‍പ്പിഡോകളും ബോംബുകളും ചിതറിക്കിടന്നിരുന്ന ആ സമയം ജപ്പാന്‌ വിനയായി മാറി.

അമേരിക്കന്‍ വിമാനങ്ങളില്‍നിന്നിറങ്ങിയ ആദ്യ ബോംബുകള്‍ കൃത്യമായി ജപ്പാന്റെ അഭിമാനമായിരുന്ന കപ്പലുകളുടെ ഹൃദയഭാഗത്ത്‌ തന്നെ പതിച്ചു. തൊട്ടുപിന്നാലെ പസഫിക്കിനെ നടുക്കിക്കൊണ്ട്‌ തുടര്‍ച്ചയായ സ്‌ഫോടന പരമ്പരകള്‍ അരങ്ങേറി. കപ്പലുകളിലെ ഇന്ധനടാങ്കുകളും ഡെക്കില്‍ സൂക്ഷിച്ചിരുന്ന വെടിമരുന്നുകളും ഒന്നിനു പുറകെ ഒന്നായി വലിയ അഗ്നിഗോളങ്ങളായി പൊട്ടിത്തെറിച്ചു.

സമയം 10:25.

ലോകത്തെ വിറപ്പിച്ച ജപ്പാന്റെ അഹങ്കാരമായിരുന്ന മൂന്ന്‌ വമ്പന്‍ വിമാനവാഹിനിക്കപ്പലുകള്‍-അകാഗി, കാഗ, സോര്യു -കത്തിയെരിയുന്ന കാഴ്‌ചയ്‌ക്കാണ്‌ പിന്നീട്‌ പസഫിക്‌ സാക്ഷ്യം വഹിച്ചത്‌. കപ്പലുകളില്‍ കിടന്ന വിമാനങ്ങള്‍ പറന്നുയരും മുന്‍പേ തന്നെ കത്തിയമര്‍ന്നു. കടല്‍വെള്ളം തിളച്ചു മറിയുംവിധം ചൂടില്‍ ആ വന്‍ ക്കപ്പലുകള്‍ കടലിലേക്ക്‌ താഴാന്‍ തുടങ്ങി. നൂറുകണക്കിന്‌ വിദഗ്‌ദ്ധരായ പൈലറ്റുമാരും നാവികരും ആ അഗ്നിബാധയില്‍ വെന്തുമരിച്ചു.

ലോകചരിത്രത്തില്‍ ഒരൊറ്റ യുദ്ധത്തിന്റെ ഗതി മാറ്റാന്‍ അഞ്ച്‌ മിനിറ്റുകള്‍ മതിയെന്ന്‌ മിഡ്‌വേ തെളിയിച്ചു. പസഫിക്കിലെ ജപ്പാന്റെ അപ്രമാദിത്യത്തിന്റെ നട്ടെല്ലാണ്‌ ആ അഞ്ച്‌ മിനിറ്റുകള്‍ കൊണ്ട്‌ അമേരിക്കന്‍ ഡൈവ്‌ ബോംബറുകള്‍ തകര്‍ത്തുകളഞ്ഞത്‌!


യോര്‍ക്ക്‌ടൗണിന്റെ വീര്യവും

ഹീര്യുവിന്റെ അന്ത്യവും


ജപ്പാന്റെ മൂന്ന്‌ വമ്പന്‍ കപ്പലുകള്‍ കത്തിയമര്‍ന്നിട്ടും ആ പസഫിക്‌ യുദ്ധഭൂമി ശാന്തമായിരുന്നില്ല. പുകപടലങ്ങള്‍ക്കും സ്‌ഫോടനങ്ങള്‍ക്കുമിടയില്‍, മുറിവേറ്റ സിംഹത്തെപ്പോലെ ജപ്പാന്റെ ഒരേയൊരു വിമാനവാഹിനിക്കപ്പല്‍ ബാക്കിയുണ്ടായിരുന്നു-ഹീര്യു. തന്റെ സഹോദരക്കപ്പലുകള്‍ കടലില്‍ താഴുന്നത്‌ കണ്ട്‌ പ്രതികാരബുദ്ധിയാല്‍ ജ്വലിച്ച ജാപ്പനീസ്‌ റിയര്‍ അഡ്‌മിറല്‍ തമണ്‍ യമാഗുച്ചി തന്റെ കീഴിലുള്ള അവസാന വിമാനങ്ങളോടും പറന്നുയരാന്‍ ഉത്തരവിട്ടു. ലക്ഷ്യം ഒന്നുമാത്രം: അമേരിക്കന്‍ കപ്പലുകളെ തകര്‍ക്കുക!

ജാപ്പനീസ്‌ പൈലറ്റുമാരുടെ ആത്മഹത്യാപരമായ ആ തിരിച്ചടി അമേരിക്കയുടെ യൂ.എസ്‌.എസ്‌. യോര്‍ക്ക്‌?ടൗണ്‍ എന്ന വിമാനവാഹിനിക്കപ്പലിന്‌ മേലായിരുന്നു.

ആകാശത്തുനിന്നും ജാപ്പനീസ്‌ വിമാനങ്ങള്‍ യോര്‍ക്ക്‌?ടൗണിന്‌ നേരെ ബോംബുകളും ടോര്‍പ്പിഡോകളും വര്‍ഷിച്ചു. കടുത്ത നാശനഷ്‌ടങ്ങള്‍ സംഭവിച്ചിട്ടും, കപ്പലിലെ അമേരിക്കന്‍ ജീവനക്കാര്‍ ജീവന്‍ പണയം വച്ച്‌ തീ അണയ്‌ക്കുകയും കേടുപാടുകള്‍ തീര്‍ക്കുകയും ചെയ്‌തുകൊണ്ട്‌ വീര്യത്തോടെ പോരാടി. എന്നാല്‍ ഹീര്യുവില്‍നിന്നുള്ള വിമാനങ്ങളുടെ രണ്ടാമത്തെ ആക്രമണത്തെ പ്രതിരോധിക്കാന്‍ യോര്‍ക്ക്‌?ടൗണിന്‌ കഴിഞ്ഞില്ല. രണ്ട്‌ മാരകമായ ടോര്‍പ്പിഡോകള്‍ കപ്പലിന്റെ വശങ്ങളില്‍ തുളച്ചുകയറിയതോടെ യോര്‍ക്ക്‌?ടൗണ്‍ ഒരു വശത്തേക്ക്‌ ചരിഞ്ഞു. കപ്പല്‍ ഉപേക്ഷിക്കാന്‍ കമാന്‍ഡര്‍ ഉത്തരവിട്ടു. പേള്‍ ഹാര്‍ബറിനു ശേഷം അമേരിക്കന്‍ നാവികസേനയേറ്റ ഏറ്റവും വലിയ ആഘാതമായിരുന്നു യോര്‍ക്ക്‌?ടൗണിന്റെ ആ പതനം.

പക്ഷേ, ആ വിജയം ആഘോഷിക്കാന്‍ ഹീര്യുവിന്‌ അധികം സമയം ലഭിച്ചില്ല. യോര്‍ക്ക്‌ടൗണ്‍ തകരുന്നതിന്‌ തൊട്ടുമുന്‍പ്‌, അത്‌ അയച്ച സ്‌കൗട്ട്‌ വിമാനങ്ങള്‍ ഹീര്യുവിന്റെ കൃത്യമായ സ്‌ഥാനം കണ്ടെത്തിക്കഴിഞ്ഞിരുന്നു.

വൈകുന്നേരം 5:00.

ഇത്തവണ അമേരിക്കയുടെ മറ്റൊരു കപ്പലായ യൂ.എസ്‌.എസ്‌. എന്റര്‍ൈപ്രസില്‍ നിന്നുള്ള ഡൈവ്‌ ബോംബറുകളാണ്‌ ആകാശത്ത്‌ പ്രത്യക്ഷപ്പെട്ടത്‌. ഹീര്യുവിന്റെ പ്രതിരോധക്കോട്ടകള്‍ തകര്‍ത്തുകൊണ്ട്‌ നാല്‌ വമ്പന്‍ ബോംബുകള്‍ അതിന്റെ ഡെക്കിലേക്ക്‌ കൃത്യമായി പതിച്ചു. കപ്പലിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. വിമാനങ്ങള്‍ പറന്നുയരുന്ന റണ്‍വേ കത്തിയെരിഞ്ഞു.

രാത്രി മുഴുവന്‍ കത്തിയെരിഞ്ഞ ഹീര്യുവിനെ ഇനി രക്ഷിക്കാനാവില്ലെന്ന്‌ ഉറപ്പായതോടെ, പിറ്റേന്ന്‌ പുലര്‍െച്ച ജാപ്പനീസ്‌ നാവികസേന തന്നെ തങ്ങളുടെ ആ അവസാന കപ്പലിനെയും കടലില്‍ താഴ്‌ത്തി. അഡ്‌മിറല്‍ യമാഗുച്ചി കപ്പലിനൊപ്പം കടലിന്റെ ആഴങ്ങളിലേക്ക്‌ മുങ്ങിത്താഴാന്‍ തീരുമാനിച്ചു. ഹീര്യുവിന്റെ അന്ത്യത്തോടെ, പസഫിക്‌ സമുദ്രം കീഴടക്കാമെന്ന ജപ്പാന്റെ സാമ്രാജ്യത്വ മോഹങ്ങളും സൂര്യനസ്‌തമിച്ചതുപോലെ ആ ആഴക്കടലില്‍ എന്നെന്നേക്കുമായി താണുപോയി!


ശാന്തമായ കടല്‍, മാറിയ ലോകചരിത്രം


1942 ജൂണ്‍ 7.

നാല്‌ ദിവസത്തെ ഭീകരമായ അന്തരീക്ഷത്തിനൊടുവില്‍ മിഡ്‌?വേയുടെ ആകാശത്തുനിന്നും കറുത്ത പുകച്ചുരുളുകള്‍ പതുക്കെ ഒഴിഞ്ഞുമാറി. കത്തിയെരിയുന്ന യുദ്ധവിമാനങ്ങളുടെ ഇരമ്പലുകളോ, കടല്‍വെള്ളത്തെ പിടിച്ചുലച്ച വന്‍ സ്‌ഫോടനങ്ങളുടെ ശബ്‌ദങ്ങളോ, റേഡിയോ തരംഗങ്ങളില്‍ ശ്വാസമടക്കിപ്പിടിച്ച്‌ പൈലറ്റുമാര്‍ കൈമാറിയ ആകുലത നിറഞ്ഞ സന്ദേശങ്ങളോ ഇപ്പോള്‍ കേള്‍ക്കാനില്ലായിരുന്നു. പസഫിക്‌ സമുദ്രം വീണ്ടും വിചിത്രമായൊരു ശാന്തതയിലേക്ക്‌ വഴിമാറി. എന്നാല്‍ ആ ശാന്തതയ്‌ക്ക് താഴെ, അഗാധമായ നീലിമയില്‍ ലോകത്തെ വിറപ്പിച്ച ഒരു സാമ്രാജ്യത്തിന്റെ അഹങ്കാരവും പ്രതാപവും അവശിഷ്‌ടങ്ങളായി ചിതറിക്കിടപ്പുണ്ടായിരുന്നു.

നാല്‌ വമ്പന്‍ വിമാനവാഹിനിക്കപ്പലുകളും, മുന്നൂറോളം അത്യാധുനിക യുദ്ധവിമാനങ്ങളും, അതിലുമുപരി വര്‍ഷങ്ങളോളം കഠിനമായ പരിശീലനം സിദ്ധിച്ച നൂറുകണക്കിന്‌ അജയ്യരായ പൈലറ്റുമാരെയുമാണ്‌ ജപ്പാന്‌ ഈ നാല്‌ ദിവസം കൊണ്ട്‌ നഷ്‌ടമായത്‌.

ഈയൊരൊറ്റ പ്രഹരത്തോടെ പസഫിക്‌ സമുദ്രത്തില്‍ ജപ്പാന്‍ കെട്ടിപ്പടുത്ത നാവിക മേധാവിത്വത്തിന്റെ അപ്രമാദിത്യം എന്നെന്നേക്കുമായി അവസാനിച്ചു. പേള്‍ ഹാര്‍ബറിലെ നാണക്കേടിന്‌ അമേരിക്ക ചോരകൊണ്ട്‌ പകരം ചോദിച്ച നിമിഷമായിരുന്നു അത്‌. പ്രതിരോധത്തിന്റെ കരിനിഴലില്‍നിന്നും അമേരിക്കന്‍ നാവികസേന യുദ്ധത്തിന്റെ പൂര്‍ണമായ നിയന്ത്രണം ഏറ്റെടുത്തു.

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

മഹാരാഷ്‌ട്രയിലെ ശിലാവിസ്‌മയങ്ങള്‍

മഹാരാഷ്‌ട്രയിലെ ശിലാവിസ്‌മയങ്ങള്‍

അഭ്രപാളിയിലെ മണ്‍വാസനൈ

അഭ്രപാളിയിലെ മണ്‍വാസനൈ

No Image

മാറ്റെഴുത്തിന്റെ കാലം

കാലുകള്‍ കുറിക്കുന്ന കവിത

കാലുകള്‍ കുറിക്കുന്ന കവിത

പന്തുരുളുമ്പോള്‍ ലോകം ഒന്നാകുന്നു

പന്തുരുളുമ്പോള്‍ ലോകം ഒന്നാകുന്നു

No Image

പാറ്റകളുടെ കാലം വരുമോ?