
കായിക ലോകത്തെ ഏറ്റവും വലിയ മാമാങ്കമായ 2026 ഫിഫ ലോകകപ്പിന് ഇനി മണിക്കൂറുകള്‍ മാത്രമാണ് ശേഷിക്കുന്നത്. തതവസരത്തില്‍ മുന്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ ടേുന്നത്. എല്ലാ ഫുട്ബോള്‍ ആരാധകര്‍ക്കും മികച്ച ഫുട്ബോള്‍ അനുഭവം നേര്‍ന്ന ശിവന്‍കുട്ടി തന്റെ പ്രിയപ്പെട്ട ടീമായ ബ്രസീലീന് ആശംസകളും പങ്കുവച്ചു. ബ്രസീല്‍ ഫുട്ബോള്‍ എന്നത് വെറും ഗെയിമല്ല, അത് ഒരു വികാരമാണെന്നും ലോകം മുഴുവന്‍ നോക്കിനില്‍ക്കെ, സെലസാവോ ഒരിക്കല്‍ കൂടി കീരിടം ഉയര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നതായും വി. ശിവന്‍കുട്ടി കുറിച്ചു.
വി.ശിവന്‍കുട്ടിയുടെ കുറിപ്പ്:
പ്രിയപ്പെട്ട ഫുട്ബോൾ ആരാധകരേ, 2026 ഫുട്ബോൾ ലോകകപ്പിന് മുന്നോടിയായി നിങ്ങൾക്ക് ഏവർക്കും മികച്ച ഫുട്ബോൾ അനുഭവം നേരുന്നു. ബ്രസീലിന് ഹൃദയം നിറഞ്ഞ ആശംസകൾ.
കാർലോ ആൻസലോട്ടിയുടെ തന്ത്രങ്ങൾ ആക്രമണത്തിന്റെ തീപ്പൊരിയും പ്രതിരോധത്തിന്റെ ദൃഢതയും ഒരുമിച്ചു നൽകുമെന്നാണ് പ്രതീക്ഷ. ബ്രസീൽ ഫുട്ബോൾ പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന ഒരുപിടി മുൻനിര താരങ്ങൾ ബ്രസീലിന്റെ കരുത്താണ്. പത്തൊമ്പതുകാരൻ എൻറിക് ഈ ലോകകപ്പിന്റെ വിസ്മയമാകും. ഗ്രൂപ്പ്ഘട്ടത്തിൽ മൊറോക്കോ, ഹെയ്തി, സ്കോട്ട്ലാൻഡ് എന്നിവരോടുള്ള മത്സരങ്ങൾ ബ്രസീലിന്റെ ജൈത്രയാത്രയുടെ തുടക്കമാകട്ടെ.
ബ്രസീൽ ഫുട്ബോൾ എന്നത് വെറും ഗെയിമല്ല, അത് ഒരു വികാരമാണ്. ലോകം മുഴുവൻ നോക്കിനിൽക്കെ, സെലസാവോ ഒരിക്കൽ കൂടി കിരീടം ഉയർത്തുമെന്ന് തന്നെ പ്രതീക്ഷിക്കുന്നു.Vamos ബ്രസിൽ.
മെക്സിക്കോ സിറ്റിയിലെ മെക്സിക്കോ സിറ്റി സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം പുലര്‍ച്ചെ 12.30 മുതല്‍ നടക്കുന്ന എ ഗ്രൂപ്പ് മത്സരത്തില്‍ മെക്സിക്കോ ദക്ഷിണാഫ്രിക്കയെ നേരിടുന്നതോടെ ഇത്തവണത്തെ ഫിഫ ലോകകപ്പ് മത്സരങ്ങള്‍ക്ക് തുടക്കമാകും. യുഎസിനെ കൂടാതെ കാനഡയും മെക്സിക്കോയും സംയുക്തമായാണ് ലോകകപ്പിന് വേദിയാകുക. ഈസ്റ്റ് റഥര്ഫോഡിലെ ന്യൂയോര്‍ക്ക് ന്യൂ ജഴ്സി സ്്റ്റേഡിയത്തില്‍ ജൂലൈ 20നാണ് ഫൈനല്‍.




