More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

പി.ജെ. ജോസഫിന്‌ ഇന്ന്‌ 85-ാം ജന്മദിനം; പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍നിന്ന് പടിയിറങ്ങിയ ശേഷമുള്ള ആദ്യ പിറന്നാള്‍

Authored by സ്വന്തം ലേഖകന്‍ | Last updated: 27 Jun 2026, 11:41 PM | 1 min read

Print
പി.ജെ. ജോസഫിന്‌ ഇന്ന്‌ 85-ാം ജന്മദിനം; പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍നിന്ന് പടിയിറങ്ങിയ ശേഷമുള്ള ആദ്യ പിറന്നാള്‍
തൊടുപുഴ: എല്ലാ ജന്മദിനത്തിലും എന്നപോലെ ഇത്തവണയും ആഘോഷങ്ങളൊന്നുമില്ല. 85-ാം പിറന്നാള്‍ ദിനമായ ഇന്നും തൊടുപുഴക്കാരുടെ സ്വന്തം ഔസേപ്പച്ചനായ മുന്‍മന്ത്രി പി.ജെ. ജോസഫ്‌ പതിവുപരിപാടികളുമായി തൊടുപുഴയില്‍ സജീവമാകും. പാര്‍ലമെന്ററി രാഷ്‌ട്രീയത്തില്‍നിന്നു പടിയിറങ്ങിയ ശേഷമുള്ള ആദ്യ പിറന്നാള്‍ എന്ന പ്രത്യേകതയും ഇത്തവണയുണ്ട്‌. മൂത്തമകന്‍ അപു തൊടുപുഴയുടെ സാരഥ്യമേറ്റെടുത്തതും ജന്മനാളില്‍ മധുരം പകരുന്നു.

കേരളത്തിലെ ഏറ്റവും തലമുതിര്‍ന്ന രാഷ്‌ട്രീയ നേതാക്കളിലൊരാളാണ്‌ കേരളാ കോണ്‍ഗ്രസ്‌ ചെയര്‍മാന്‍ പി.ജെ. ജോസഫ്‌. രാഷ്‌ട്രീയത്തേക്കാളേറെ സംഗീതത്തെയും കൃഷിയെയും സ്‌നേഹിച്ച മനുഷ്യന്‍, എഴുത്തുകാരന്‍, 36-ാം വയസില്‍ ആഭ്യന്തരമന്ത്രി, നിയമസഭയില്‍ അമ്പതുവര്‍ഷം പൂര്‍ത്തിയാക്കിയ അപൂര്‍വം ചില നേതാക്കളിലൊരാള്‍... ഇങ്ങനെ വിശേഷണങ്ങള്‍ ഏറെയുണ്ട്‌. കഴിഞ്ഞ വര്‍ഷമാണു ശതാഭിഷേകം ആഘോഷിച്ചത്‌. ഈ പ്രായത്തിലും കൃഷിയും സംഗീതവുമാണ്‌ ജോസഫിന്റെ ജീവാത്മാവ്‌.

പതിവായി പുലര്‍ച്ചെ നാലുമണിക്ക്‌ ജോസഫ്‌ എഴുന്നേല്‍ക്കും. പ്രഭാതകര്‍മങ്ങള്‍ക്കുശേഷം ബി.ബി.സി പോലെയുള്ള രാജ്യാന്തര ചാനലുകള്‍ കാണും. പിന്നെ നേരെ മുറ്റത്തോടുചേര്‍ന്നുള്ള തൊഴുത്തിലേക്ക്‌. അവിടെ പാട്ടുപെട്ടിയില്‍നിന്ന്‌ പഴയ പാട്ടുകള്‍ ഒഴുകിയെത്തുന്നുണ്ടാകും. ചൂട്‌ കുറയ്‌ക്കാന്‍ തൊഴുത്തില്‍ ഫാനുമുണ്ട്‌. പശുക്കളെയെല്ലാം പേരെടുത്തു വിളിച്ച്‌ വിശേഷം ചോദിക്കും. പണിക്കാര്‍ക്കുവേണ്ട നിര്‍ദേശങ്ങള്‍ നല്‍കും. ഇടുക്കി ജില്ലയില്‍ത്തന്നെ ഏറ്റവുമധികം പാല്‍വില്‍ക്കുന്ന ക്ഷീരകര്‍ഷകനാണു ജോസഫ്‌. തൊഴുത്തില്‍നിന്ന്‌ പിന്നീട്‌ പുരയിടത്തിലേക്കാണ്‌. വിവിധ കൃഷികളുടെ സംഗമഭൂമിയാണിവിടം. ഒരു ചെടി വാടിയാല്‍ ജോസഫിന്റെ മുഖവും വാടും. എവിടെപ്പോയാലും പുതിയ ഒരു ചെടിയുമായിട്ടാകും ജോസഫ്‌ പാലത്തിനാല്‍ വീട്ടിലേക്കു വരിക. അതാണ്‌ കൃഷിയുമായുള്ള അദ്ദേഹത്തിന്റെ ആത്മബന്ധം.

ഭക്ഷണകാര്യത്തില്‍ മീനും പച്ചക്കറികളുമാണു പ്രിയം. വാഴച്ചുണ്ട്‌, ചീര തുടങ്ങിയ ഇനങ്ങളോടാണു വലിയ താല്‍പര്യം. ഒരുവിധപ്പെട്ട പച്ചക്കറികളെല്ലാം ജൈവരീതിയില്‍ സ്വന്തമായി ഉത്‌പാദിപ്പിക്കുന്നുണ്ട്‌. അതാണ്‌ ജോസഫിന്റെ ആരോഗ്യരഹസ്യവും.

തൊടുപുഴയില്‍നിന്ന്‌ പി.ജെ. ജോസഫിനെയും ജോസഫില്‍നിന്ന്‌ തൊടുപുഴയെയും വേര്‍പെടുത്താനാകില്ല. 1970-ല്‍ എം.എല്‍.എയായപ്പോള്‍ തുടങ്ങിയ ആത്മബന്ധം അടരാതെ ഇന്നും കാത്തുസൂക്ഷിക്കുന്നു. തൊടുപുഴയെ ഇന്നു കാണുന്ന നഗരമാക്കിയതു ജോസഫാണെന്ന്‌ എതിരാളികള്‍ പോലും സമ്മതിക്കും. മറ്റു നഗരങ്ങളെ അപേക്ഷിച്ച്‌ ഏഴോളം ബൈപ്പാസുകള്‍ തൊടുപുഴയിലുണ്ടായതും ജോസഫിന്റെ മാത്രം ഭരണ മികവാണ്‌.

Tags

  • p.j. joseph

About Author:

Author photo

സ്വന്തം ലേഖകന്‍

ബന്ധപ്പെട്ട വാർത്തകൾ

ബക്കാര്‍ഡിയില്‍ ഗോവിന്ദനു കുരുക്ക്‌; പുറത്തുവന്ന രേഖകള്‍ വിരല്‍ചൂണ്ടുന്നത്‌ മദ്യക്കമ്പനിക്ക് കേരളത്തില്‍ കോടികളുടെ വിപണി തുറന്നുകൊടുക്കാന്‍ ?

ബക്കാര്‍ഡിയില്‍ ഗോവിന്ദനു കുരുക്ക്‌; പുറത്തുവന്ന രേഖകള്‍ വിരല്‍ചൂണ്ടുന്നത്‌ മദ്യക്കമ്പനിക്ക് കേരളത്തില്‍ കോടികളുടെ വിപണി തുറന്നുകൊടുക്കാന്‍ ?

നേതൃമാറ്റത്തിനു സി.പി.എം.; തോല്‍വിയുടെ 'കാരണഭൂതര്‍' മാറും; പി. രാജീവ്‌ സംസ്‌ഥാന സെക്രട്ടറി? കെ.എന്‍. ബാലഗോപാല്‍ പ്രതിപക്ഷ നേതാവ്?

നേതൃമാറ്റത്തിനു സി.പി.എം.; തോല്‍വിയുടെ 'കാരണഭൂതര്‍' മാറും; പി. രാജീവ്‌ സംസ്‌ഥാന സെക്രട്ടറി? കെ.എന്‍. ബാലഗോപാല്‍ പ്രതിപക്ഷ നേതാവ്?

ബി.ജെ.പിയെ പുറന്തള്ളാന്‍ അനന്തപുരിയില്‍ 'ഇന്ത്യാ സഖ്യം'? യു.ഡി.എഫിന്റെ അവിശ്വാസ പ്രമേയത്തെ എല്‍.ഡി.എഫ്‌. പിന്തുണയ്ക്കുമോ?

ബി.ജെ.പിയെ പുറന്തള്ളാന്‍ അനന്തപുരിയില്‍ 'ഇന്ത്യാ സഖ്യം'? യു.ഡി.എഫിന്റെ അവിശ്വാസ പ്രമേയത്തെ എല്‍.ഡി.എഫ്‌. പിന്തുണയ്ക്കുമോ?

ധാര്‍മിക മാധ്യമപ്രവര്‍ത്തനത്തിന്‌ മംഗളം മാതൃക: മന്ത്രി റോജി എം. ജോണ്‍

ധാര്‍മിക മാധ്യമപ്രവര്‍ത്തനത്തിന്‌ മംഗളം മാതൃക: മന്ത്രി റോജി എം. ജോണ്‍

മൂവാറ്റുപുഴയാറിലെ മൃതദേഹങ്ങള്‍: കൂട്ടയാത്മഹത്യയെന്ന്‌ നിഗമനം

മൂവാറ്റുപുഴയാറിലെ മൃതദേഹങ്ങള്‍: കൂട്ടയാത്മഹത്യയെന്ന്‌ നിഗമനം

ഇല്ലായ്‌മകളെ മറികടന്ന്‌ വിനായകിന്‌  ബി ഫാമില്‍ ഒന്നാംറാങ്ക്‌, മിന്നുംവിജയം അച്‌ഛനു സമര്‍പ്പിച്ച്‌ മകന്‍

ഇല്ലായ്‌മകളെ മറികടന്ന്‌ വിനായകിന്‌ ബി ഫാമില്‍ ഒന്നാംറാങ്ക്‌, മിന്നുംവിജയം അച്‌ഛനു സമര്‍പ്പിച്ച്‌ മകന്‍