More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. India
  3. Print Edition
Loading...

സുപ്രീംകോടതിയില്‍ നാടകീയ രംഗങ്ങള്‍ ജഡ്‌ജിമാരെ അധിക്ഷേപിച്ചും കേസ്‌ രേഖകള്‍ കീറിയെറിഞ്ഞും ഹര്‍ജിക്കാരന്‍!

Authored by Web Desk | Last updated: 11 Jul 2026, 4:00 AM | 1 min read

Print
 സുപ്രീംകോടതിയില്‍ നാടകീയ രംഗങ്ങള്‍ ജഡ്‌ജിമാരെ അധിക്ഷേപിച്ചും കേസ്‌ രേഖകള്‍ 
കീറിയെറിഞ്ഞും ഹര്‍ജിക്കാരന്‍!
ന്യൂഡല്‍ഹി: സ്വയം വാദിക്കാനെത്തിയ ഹര്‍ജിക്കാരന്‍ അക്രമാസക്‌തനായതിനേത്തുടര്‍ന്ന്‌ സുപ്രീം കോടതിയില്‍ നാടകീയരംഗങ്ങള്‍. കോടതിമുറിയില്‍ ചീഫ്‌ ജസ്‌റ്റിസ്‌ സൂര്യകാന്തിനെ അസഭ്യം പറയുകയും കേസ്‌ രേഖകള്‍ കീറിയെറിയുകയും ചെയ്‌തയാളെ സുരക്ഷാജീവനക്കാര്‍ പിടികൂടി പുറത്താക്കി.

ഇന്നലെ രാവിലെ പതിനൊന്നോടെ ജസ്‌റ്റിസുമാരായ കെ.വി. വിശ്വനാഥനും അലോക്‌ അരാധെയും ഉള്‍പ്പെട്ട ബെഞ്ചിനു മുമ്പാകെയായിരുന്നു പ്രബല്‍ പ്രതാപ്‌ എന്ന ഹര്‍ജിക്കാരന്റെ പരാക്രമം. അഭിഭാഷകനില്ലാതെ, കോടതിയില്‍ സ്വയം ഹാജരായ ഇയാള്‍ വാദമാരംഭിച്ചതുതന്നെ ജഡ്‌ജിമാരെ 'ജുഡീഷ്യല്‍ വേലക്കാരേ' (ജുഡീഷ്യല്‍ സെര്‍വന്റ്‌സ്‌) എന്ന്‌ അഭിസംബോധന ചെയ്‌തുകൊണ്ടായിരുന്നു. ഇത്‌ കേട്ട്‌ അമ്പരന്ന കോടതിക്ക്‌ വാക്കാല്‍ ഉത്തരവ്‌ നല്‍കുകയാണ്‌ പ്രബല്‍ അടുത്തതായി ചെയ്‌തത്‌.

''സൈബര്‍ ൈക്രം സിന്‍ഡിക്കേറ്റ്‌ നടത്തുന്ന ലഖ്‌നൗ എ.എസ്‌.പിക്കെതിരേ എഫ്‌.ഐ.ആര്‍. രജിസ്‌റ്റര്‍ ചെയ്യാന്‍ നിങ്ങളോട്‌ ഞാന്‍ ഉത്തരവിടുന്നു''- പ്രബല്‍ പറഞ്ഞു.

''നിങ്ങള്‍ ഞങ്ങളോട്‌ ഉത്തരവിടുന്നോ?'' എന്നായിരുന്നു അമ്പരപ്പോടെ ജസ്‌റ്റിസ്‌ വിശ്വനാഥന്റെ പ്രതികരണം. ഇതോടെ ഇയാള്‍ ചീഫ്‌ ജസ്‌റ്റിസിനെതിരേ ചീത്തവിളി തുടങ്ങി. കൈയിലുണ്ടായിരുന്ന കേസ്‌ രേഖകള്‍ കീറിയെറിഞ്ഞു.

ഇത്രയുമായതോടെ സുരക്ഷാജീവനക്കാരെത്തി പ്രബല്‍ പ്രതാപിനെ കോടതിമുറിക്കു പുറത്തേക്കു കൊണ്ടുപോയി.

കോടതിയില്‍ പരാതിക്കാരന്‍ നടത്തിയ പരാക്രമം വിവരിച്ചുള്ള ഉത്തരവാണ്‌ കോടതി പിന്നീട്‌ പുറപ്പെടുവിച്ചത്‌. പരാതിക്കാരന്റെ മാനസികാവസ്‌ഥ പരിഗണിച്ച്‌, അയാള്‍ക്കെതിരേ നടപടിയെടുക്കാന്‍ നിര്‍ദേശിക്കുന്നില്ലെന്നും കോടതി വ്യക്‌തമാക്കി. കോടതിയില്‍നിന്നു പുറത്തേക്കു കൊണ്ടുപോയ ഹര്‍ജിക്കാരനെ ഡി.എസ്‌.പി. ഓഫീസില്‍ കുറച്ചുസമയം കസ്‌റ്റഡിയില്‍വച്ചു.

എന്നാല്‍, കോടതിയലക്ഷ്യമടക്കം ഇയാള്‍ക്കെതിരേ ഒരു നടപടിയുമെടുക്കേണ്ടെന്നായിരുന്നു കോടതി നിര്‍ദേശം.

ലഖ്‌നൗ എ.എസ്‌.പിക്കെതിരേ നടപടിയാവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളുകയും ചെയ്‌തു. 'അയാള്‍ വളരെ അസ്വസ്‌ഥനായിരുന്നു. ഞങ്ങള്‍ക്ക്‌ അയാളോട്‌ സഹതാപമേയുള്ളൂ'- ജസ്‌റ്റിസ്‌ വിശ്വനാഥന്‍ പറഞ്ഞു.

ലഖ്‌നൗവിലെ സ്‌പെഷ്യല്‍ സി.ജെ.എം. (കസ്‌റ്റംസ്‌) കോടതി ഉത്തരവിനെതിരേ സമര്‍പ്പിച്ച റിട്ട്‌ ഹര്‍ജി അലഹബാദ്‌ ഹൈക്കോടതി തള്ളിയതിനേത്തുടര്‍ന്നാണ്‌ പ്രബല്‍ പ്രതാപ്‌ സുപ്രീം കോടതിയെ സമീപിച്ചത്‌.


About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

No Image

അഭ്യൂഹം പടര്‍ത്തി പൃഥ്വിരാജ്‌ ചവാന്‍ പവാറിന്റെ പാര്‍ട്ടിയും പിളര്‍പ്പിലേക്ക്‌?

അഭ്യൂഹങ്ങള്‍ക്ക്‌ തിരികൊളുത്തി പവാര്‍-ഷിന്‍ഡെ കൂടിക്കാഴ്‌ച

അഭ്യൂഹങ്ങള്‍ക്ക്‌ തിരികൊളുത്തി പവാര്‍-ഷിന്‍ഡെ കൂടിക്കാഴ്‌ച

സര്‍ക്കാര്‍ ജോലിക്കു വേണ്ടി അമ്മയെ കൊലപ്പെടുത്തി: യുവതി അറസ്‌റ്റില്‍

സര്‍ക്കാര്‍ ജോലിക്കു വേണ്ടി അമ്മയെ കൊലപ്പെടുത്തി: യുവതി അറസ്‌റ്റില്‍

'പ്രചോദനം ചാള്‍സ്‌ ശോഭരാജില്‍നിന്ന്‌ '300 ഫൈവ്‌-സ്‌റ്റാര്‍ ഹോട്ടലുകളെ പറ്റിച്ചയാള്‍ അറസ്‌റ്റില്‍

'പ്രചോദനം ചാള്‍സ്‌ ശോഭരാജില്‍നിന്ന്‌ '300 ഫൈവ്‌-സ്‌റ്റാര്‍ ഹോട്ടലുകളെ പറ്റിച്ചയാള്‍ അറസ്‌റ്റില്‍

No Image

അറസ്‌റ്റ്‌ വിവരങ്ങള്‍ രേഖാമൂലം നല്‍കണോ? തീര്‍പ്പിന്‌ സുപ്രീംകോടതിയുടെ വിശാല ബെഞ്ച്‌

No Image

38 ആവശ്യങ്ങള്‍, 48 മണിക്കൂര്‍ സമയപരിധി: വീണ്ടും പ്രതിഷേധത്തിനൊരുങ്ങി പി.ഒ.കെ.