
വാഷിംഗ്ടൺ: റഷ്യ, ചൈന, ഇറാൻ, ഉത്തരകൊറിയ എന്നീ രാജ്യങ്ങൾക്കും ചില സ്വകാര്യ ഹാക്കർ ഗ്രൂപ്പുകൾക്കും അമേരിക്കയുടെ തെരഞ്ഞെടുപ്പ് അടിസ്ഥാന സൗകര്യങ്ങൾ തകർക്കാനുള്ള ശേഷിയുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആരോപിച്ചു. തെരഞ്ഞെടുപ്പിന്റെ സുതാര്യതയെക്കുറിച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ട്രംപ് ഈ ഗുരുതര ആരോപണം ഉന്നയിച്ചത്.
ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾക്കും വോട്ടെണ്ണൽ സംവിധാനങ്ങൾക്കും നേരെ കടുത്ത വിമർശനം ഉന്നയിച്ച ട്രംപ്, തന്റെ ഭരണകൂടം അടുത്തിടെ രഹസ്യരേഖകളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയ ചില പുതിയ ഇന്റലിജൻസ് റിപ്പോർട്ടുകൾ ഇതിന് തെളിവായി ചൂണ്ടിക്കാണിക്കുകയും ചെയ്തു. അമേരിക്കയുടെ തെരഞ്ഞെടുപ്പ് സംവിധാനങ്ങളിലെ സുരക്ഷാ വീഴ്ചകളെക്കുറിച്ച് യുഎസ് അധികാരികൾക്ക് പണ്ടേ വ്യക്തമായ അറിവുണ്ടായിരുന്നുവെന്ന് തന്റെ ഭരണകൂടം പുറത്തുവിട്ട മൂന്നാമത്തെ സെറ്റ് രേഖകൾ തെളിയിക്കുന്നതായി ട്രംപ് പറഞ്ഞു.
തെരഞ്ഞെടുപ്പ് സുരക്ഷയെക്കുറിച്ച് അമേരിക്കൻ ജനതയോട് മുൻ ഭരണകൂടങ്ങൾ കള്ളം പറയുകയായിരുന്നുവെന്നും തെരഞ്ഞെടുപ്പ് സംവിധാനങ്ങൾ എളുപ്പത്തിൽ ഹാക്ക് ചെയ്യാൻ കഴിയുന്നവയാണെന്നും ട്രംപ് ആരോപിച്ചു.
തെരഞ്ഞെടുപ്പിലെ ചൈനയുടെ ഇടപെടലുകൾ മറച്ചുവെച്ചത് ഒരു തുടക്കം മാത്രമായിരുന്നു. അമേരിക്കൻ ജനത ഇത്രയും കാലം തെരഞ്ഞെടുപ്പ് സുരക്ഷയെക്കുറിച്ച് വഞ്ചിക്കപ്പെടുകയായിരുന്നുവെന്ന് ഇപ്പോൾ പുറത്തുവന്ന രേഖകൾ വ്യക്തമാക്കുന്നു. വോട്ടർ രജിസ്ട്രേഷൻ സംവിധാനങ്ങൾ, ഇലക്ട്രോണിക് പോൾബുക്കുകൾ, ഔദ്യോഗിക തെരഞ്ഞെടുപ്പ് വെബ്‌സൈറ്റുകൾ എന്നിവയാണ് അമേരിക്കൻ തെരഞ്ഞെടുപ്പ് ഘടനയിലെ ഏറ്റവും ദുർബലമായ കണ്ണികളെന്നും ഇവയെ ലക്ഷ്യമിട്ട് വോട്ടിംഗ് പ്രക്രിയ തടസ്സപ്പെടുത്താൻ വിദേശ ശക്തികൾക്ക് സാധിക്കുമെന്നും യുഎസ് ഇന്റലിജൻസ് റിപ്പോർട്ടുകളെ ഉദ്ധരിച്ച് ട്രംപ് മുന്നറിയിപ്പ് നൽകി.
ഇതിനുപുറമെ, 2020-ൽ വെനസ്വേലയിലെ മഡുറോ സർക്കാർ സ്വന്തം രാജ്യത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡിജിറ്റൽ അട്ടിമറി നടത്താൻ ഗൂഢാലോചന നടത്തിയതായി വ്യക്തമാക്കുന്ന സിഐഎ റിപ്പോർട്ടുകളും ട്രംപ് പുറത്തുവിട്ടു. 2020 ജനുവരി മുതൽ 2026 ജൂൺ വരെയുള്ള കാലയളവിലെ രഹസ്യ ഇന്റലിജൻസ് റിപ്പോർട്ടുകളാണ് ട്രംപ് ഭരണകൂടം ഇപ്പോൾ പരസ്യപ്പെടുത്തിയിരിക്കുന്നത്. നമ്മുടെ ജനാധിപത്യത്തിന്റെ ഹൃദയത്തെത്തന്നെ ലക്ഷ്യമിട്ടുള്ള കടുത്ത സൈബർ ഭീഷണിയാണ് ഇതെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾക്കും വോട്ടെണ്ണൽ സംവിധാനങ്ങൾക്കും നേരെ കടുത്ത വിമർശനം ഉന്നയിച്ച ട്രംപ്, തന്റെ ഭരണകൂടം അടുത്തിടെ രഹസ്യരേഖകളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയ ചില പുതിയ ഇന്റലിജൻസ് റിപ്പോർട്ടുകൾ ഇതിന് തെളിവായി ചൂണ്ടിക്കാണിക്കുകയും ചെയ്തു. അമേരിക്കയുടെ തെരഞ്ഞെടുപ്പ് സംവിധാനങ്ങളിലെ സുരക്ഷാ വീഴ്ചകളെക്കുറിച്ച് യുഎസ് അധികാരികൾക്ക് പണ്ടേ വ്യക്തമായ അറിവുണ്ടായിരുന്നുവെന്ന് തന്റെ ഭരണകൂടം പുറത്തുവിട്ട മൂന്നാമത്തെ സെറ്റ് രേഖകൾ തെളിയിക്കുന്നതായി ട്രംപ് പറഞ്ഞു.
തെരഞ്ഞെടുപ്പ് സുരക്ഷയെക്കുറിച്ച് അമേരിക്കൻ ജനതയോട് മുൻ ഭരണകൂടങ്ങൾ കള്ളം പറയുകയായിരുന്നുവെന്നും തെരഞ്ഞെടുപ്പ് സംവിധാനങ്ങൾ എളുപ്പത്തിൽ ഹാക്ക് ചെയ്യാൻ കഴിയുന്നവയാണെന്നും ട്രംപ് ആരോപിച്ചു.
തെരഞ്ഞെടുപ്പിലെ ചൈനയുടെ ഇടപെടലുകൾ മറച്ചുവെച്ചത് ഒരു തുടക്കം മാത്രമായിരുന്നു. അമേരിക്കൻ ജനത ഇത്രയും കാലം തെരഞ്ഞെടുപ്പ് സുരക്ഷയെക്കുറിച്ച് വഞ്ചിക്കപ്പെടുകയായിരുന്നുവെന്ന് ഇപ്പോൾ പുറത്തുവന്ന രേഖകൾ വ്യക്തമാക്കുന്നു. വോട്ടർ രജിസ്ട്രേഷൻ സംവിധാനങ്ങൾ, ഇലക്ട്രോണിക് പോൾബുക്കുകൾ, ഔദ്യോഗിക തെരഞ്ഞെടുപ്പ് വെബ്‌സൈറ്റുകൾ എന്നിവയാണ് അമേരിക്കൻ തെരഞ്ഞെടുപ്പ് ഘടനയിലെ ഏറ്റവും ദുർബലമായ കണ്ണികളെന്നും ഇവയെ ലക്ഷ്യമിട്ട് വോട്ടിംഗ് പ്രക്രിയ തടസ്സപ്പെടുത്താൻ വിദേശ ശക്തികൾക്ക് സാധിക്കുമെന്നും യുഎസ് ഇന്റലിജൻസ് റിപ്പോർട്ടുകളെ ഉദ്ധരിച്ച് ട്രംപ് മുന്നറിയിപ്പ് നൽകി.
ഇതിനുപുറമെ, 2020-ൽ വെനസ്വേലയിലെ മഡുറോ സർക്കാർ സ്വന്തം രാജ്യത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡിജിറ്റൽ അട്ടിമറി നടത്താൻ ഗൂഢാലോചന നടത്തിയതായി വ്യക്തമാക്കുന്ന സിഐഎ റിപ്പോർട്ടുകളും ട്രംപ് പുറത്തുവിട്ടു. 2020 ജനുവരി മുതൽ 2026 ജൂൺ വരെയുള്ള കാലയളവിലെ രഹസ്യ ഇന്റലിജൻസ് റിപ്പോർട്ടുകളാണ് ട്രംപ് ഭരണകൂടം ഇപ്പോൾ പരസ്യപ്പെടുത്തിയിരിക്കുന്നത്. നമ്മുടെ ജനാധിപത്യത്തിന്റെ ഹൃദയത്തെത്തന്നെ ലക്ഷ്യമിട്ടുള്ള കടുത്ത സൈബർ ഭീഷണിയാണ് ഇതെന്നും ട്രംപ് കൂട്ടിച്ചേർത്തു.







Comments