
ഇടുക്കി: വൈദ്യുതി പ്രതിസന്ധിയില്‍ മഴയെ കുറ്റം പറഞ്ഞ് വി.ഡി. സതീശന് സര്‍ക്കാര്‍ തടിതപ്പുകയാണെന്ന് മുന്‍ വൈദ്യുതിമന്ത്രി എം.എം. മണി. കാര്യങ്ങള്‍ ശരിക്ക് പഠിക്കാനോ കാര്യങ്ങള്‍ മനസ്സിലാനോ ശ്രമിക്കാതെ വൈദ്യുതിമന്ത്രി സണ്ണിജോസഫ് മനപ്പൂര്‍വ്വം ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നെന്നും പറഞ്ഞു. റിപ്പോര്‍ട്ടര്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ ആയിരുന്നു എംഎം മണിയുടെ പ്രതികരണം.
മന്ത്രി കാര്യങ്ങള്‍ പഠിക്കുന്നില്ല. കേരളത്തില്‍ ജലവൈദ്യുതി, താപനിലയം എന്നിവ ഉള്‍പ്പെടെ എല്ലാത്തരം വൈദ്യുതി ഉല്‍പ്പാദനത്തിലൂടെ സംസ്ഥാനത്തിന് 40 ശതമാനം ആവശ്യം നിറവേറ്റാനുള്ള വൈദ്യുതിയേ സംസ്ഥാനത്ത് നിര്‍മ്മിക്കാനാകു. ബാറ്റി വൈദ്യുതിയാവശ്യം നിറവേറ്റുന്നത് അതാത് സര്‍ക്കാരുകള്‍ മറ്റു സംസ്ഥാനങ്ങളുമായി ഉണ്ടാക്കുന്ന കരാര്‍ വഴിയാണ്. അതിന് നോക്കാതെ മഴയെ കുറ്റം പറയുകയാണ് വി.ഡി. സതീശന് ഗവണ്മെന്റ് ചെയ്യുന്നത്. ഇതിലൂടെ സര്‍ക്കാര്‍ കാട്ടുന്നത് വലിയ പിഴവാണ്.
ജനങ്ങളെ ദുരിതത്തില്‍ നിന്നും മാറ്റണമെന്ന കാഴ്ചപ്പാട് സതീശന് ഗവണ്മെന്റിനില്ല. കരാറുകള്‍ വഴി നേടുന്ന വൈദ്യുതിയുടെ കാശ് സണ്ണിജോസഫിന്റെ വീട്ടില്‍ നിന്നും െകാടുക്കേണ്ട. നാട്ടുകാര്‍ െകാടുത്തോളും. ഇടതുസര്‍ക്കാരിന്റെ കാലത്ത് വൈദ്യുതിപ്രതിസന്ധി മറികടന്നത് വിവിധ കരാറുകള്‍ വഴിയാണ്. അതിന് പണം തന്റെ വീട്ടില്‍ നിന്നോ പിണറായിയുടെ വീട്ടില്‍ നിന്നോ ആയിരുന്നില്ല. അത് ഖജനാവില്‍ നിന്നും കൊടുക്കുകയായിരുന്നു. ഈ സാധ്യത ഇപ്പോഴുമുണ്ട്.
പിണറായി സര്‍ക്കാര്‍ ഭരിക്കുമ്പോഴും ഈ പ്രശ്നം ഉണ്ടായിരുന്നു. എന്നാല്‍ വിവിധ കരാറുകള്‍ വഴി വൈദ്യുതി വാങ്ങി ജനങ്ങള്‍ക്ക് ദുരിതം ഉണ്ടാകാതെ നോക്കുകയായിരുന്നു. ഇടതുസര്‍ക്കാര്‍ ഈ പ്രതിസന്ധിയുള്ളപ്പോഴാണ് സമ്പൂര്‍ണ്ണവൈദ്യുതീകരണം നടത്തിയതും ജനങ്ങള്‍ക്ക് ആവശ്യമുള്ള വൈദ്യുതി നല്കിയതും. ഇത് ചെയ്യാതെ വെള്ളമില്ല എന്ന് പഴി പറയുകയാണ് ഈ സര്‍ക്കാര്‍.
ഇപ്പോഴും ഇന്ത്യയില്‍ വൈദ്യുതി ആവശ്യത്തിനുണ്ട്. വൈദ്യുതി മിച്ചമുള്ള സംസ്ഥാനങ്ങളുമായി കരാര്‍ ഉണ്ടാക്കി അത് വാങ്ങുകയാണ് വേണ്ടത്. ഇടുക്കി, പള്ളിവാസല്‍ പദ്ധതികളെല്ലാം ഉണ്ടെങ്കിലൂം 100 ശതമാനം വൈദ്യുതി കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്നില്ല. അതുകൊണ്ട് വൈദ്യുതി വാങ്ങാതെ പ്രതിസന്ധി പരിഹരിക്കാനാകില്ല. അതിന് പകരം ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നതില്‍ കാര്യമില്ലെന്നും എം.എം. മണി പറഞ്ഞു.
മന്ത്രി കാര്യങ്ങള്‍ പഠിക്കുന്നില്ല. കേരളത്തില്‍ ജലവൈദ്യുതി, താപനിലയം എന്നിവ ഉള്‍പ്പെടെ എല്ലാത്തരം വൈദ്യുതി ഉല്‍പ്പാദനത്തിലൂടെ സംസ്ഥാനത്തിന് 40 ശതമാനം ആവശ്യം നിറവേറ്റാനുള്ള വൈദ്യുതിയേ സംസ്ഥാനത്ത് നിര്‍മ്മിക്കാനാകു. ബാറ്റി വൈദ്യുതിയാവശ്യം നിറവേറ്റുന്നത് അതാത് സര്‍ക്കാരുകള്‍ മറ്റു സംസ്ഥാനങ്ങളുമായി ഉണ്ടാക്കുന്ന കരാര്‍ വഴിയാണ്. അതിന് നോക്കാതെ മഴയെ കുറ്റം പറയുകയാണ് വി.ഡി. സതീശന് ഗവണ്മെന്റ് ചെയ്യുന്നത്. ഇതിലൂടെ സര്‍ക്കാര്‍ കാട്ടുന്നത് വലിയ പിഴവാണ്.
ജനങ്ങളെ ദുരിതത്തില്‍ നിന്നും മാറ്റണമെന്ന കാഴ്ചപ്പാട് സതീശന് ഗവണ്മെന്റിനില്ല. കരാറുകള്‍ വഴി നേടുന്ന വൈദ്യുതിയുടെ കാശ് സണ്ണിജോസഫിന്റെ വീട്ടില്‍ നിന്നും െകാടുക്കേണ്ട. നാട്ടുകാര്‍ െകാടുത്തോളും. ഇടതുസര്‍ക്കാരിന്റെ കാലത്ത് വൈദ്യുതിപ്രതിസന്ധി മറികടന്നത് വിവിധ കരാറുകള്‍ വഴിയാണ്. അതിന് പണം തന്റെ വീട്ടില്‍ നിന്നോ പിണറായിയുടെ വീട്ടില്‍ നിന്നോ ആയിരുന്നില്ല. അത് ഖജനാവില്‍ നിന്നും കൊടുക്കുകയായിരുന്നു. ഈ സാധ്യത ഇപ്പോഴുമുണ്ട്.
പിണറായി സര്‍ക്കാര്‍ ഭരിക്കുമ്പോഴും ഈ പ്രശ്നം ഉണ്ടായിരുന്നു. എന്നാല്‍ വിവിധ കരാറുകള്‍ വഴി വൈദ്യുതി വാങ്ങി ജനങ്ങള്‍ക്ക് ദുരിതം ഉണ്ടാകാതെ നോക്കുകയായിരുന്നു. ഇടതുസര്‍ക്കാര്‍ ഈ പ്രതിസന്ധിയുള്ളപ്പോഴാണ് സമ്പൂര്‍ണ്ണവൈദ്യുതീകരണം നടത്തിയതും ജനങ്ങള്‍ക്ക് ആവശ്യമുള്ള വൈദ്യുതി നല്കിയതും. ഇത് ചെയ്യാതെ വെള്ളമില്ല എന്ന് പഴി പറയുകയാണ് ഈ സര്‍ക്കാര്‍.
ഇപ്പോഴും ഇന്ത്യയില്‍ വൈദ്യുതി ആവശ്യത്തിനുണ്ട്. വൈദ്യുതി മിച്ചമുള്ള സംസ്ഥാനങ്ങളുമായി കരാര്‍ ഉണ്ടാക്കി അത് വാങ്ങുകയാണ് വേണ്ടത്. ഇടുക്കി, പള്ളിവാസല്‍ പദ്ധതികളെല്ലാം ഉണ്ടെങ്കിലൂം 100 ശതമാനം വൈദ്യുതി കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്നില്ല. അതുകൊണ്ട് വൈദ്യുതി വാങ്ങാതെ പ്രതിസന്ധി പരിഹരിക്കാനാകില്ല. അതിന് പകരം ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നതില്‍ കാര്യമില്ലെന്നും എം.എം. മണി പറഞ്ഞു.







Comments