
കീവ് : യുക്രെയ്നിലെ ഒഡേസ തുറമുഖത്ത് നിർത്തിയിട്ടിരുന്ന ചരക്കുകപ്പലിനു നേരെ ഉണ്ടായ ആക്രമണത്തിൽ രണ്ട് ഇന്ത്യൻ പൗരന്മാരെ കാണാതായി. കഴിഞ്ഞ രാത്രിയാണ് സംഭവം നടന്നതെന്ന് കീവിലെ ഇന്ത്യൻ എംബസി അറിയിച്ചു. എംജി എജിഎൻ റാഗ്നർ എന്ന കപ്പലിനു നേരെയാണ് ആക്രമണമുണ്ടായത്. കപ്പലിൽ ആകെ നാല് ഇന്ത്യക്കാരാണ് ഉണ്ടായിരുന്നു.മറ്റ് രണ്ട് പേരുടെ വിവരങ്ങള്‍ ലഭിച്ചിട്ടില്ല എന്നും എംബസി വ്യക്തമാക്കി.
കാണാതായ ഇന്ത്യക്കാര്‍ക്കായുള്ള തിരച്ചില്‍-രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്നും ബന്ധപ്പെട്ട അധികൃതരുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും യുക്രെയ്നിലെ ഇന്ത്യന്‍ എംബസി എക്സില്‍ പങ്കുവച്ച കുറിപ്പില്‍ അറിയിച്ചു. അടിയന്തിരമായി ബന്ധപ്പെടാനുള്ള ടെലിഫോണ്‍ നമ്പറും ഇമെയില്‍ വിലാസവും പങ്കുവച്ചിട്ടുണ്ട്.
അതേസമയം കരിങ്കടല്‍ മേഖലയിലെ സുരക്ഷാ ഭീഷണിയില്‍ ഇന്ത്യന്‍ നാവികര്‍ക്ക് വിദേശകാര്യ മന്ത്രാലയം ജാഗ്രതാ നിര്‍ദേശം നല്കി. തൊഴിലുടമകളില്‍ നിന്ന് കപ്പല്‍ പോകുന്ന വഴികള്‍, സുരക്ഷാ ക്രമീകരണങ്ങള്‍, ഇന്‍ഷുറന്‍സ് എന്നിവ സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ഉറപ്പാക്കണം. ജോലിയുടെ കരാര്‍ വ്യവസ്ഥകള്‍ അന്താരാഷ്ട്ര മാരിടൈം നിയമങ്ങള്‍ പ്രകാരമുള്ളതാണെന്ന് ഉറപ്പുവരുത്തണം. യാത്രാവിവരങ്ങള്‍ കുടുംബാംഗങ്ങളെ അറിയിക്കുകയും, അവരുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുകയും വേണം. അടിയന്തര സഹായങ്ങള്‍ക്കായി മേഖലയിലുള്ള ഇന്ത്യന്‍ എംബസിയെയോ കോണ്‍സുലേറ്റുകളെയോ ബന്ധപ്പെടണം. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് മാരിടൈം അഡ്മിനിസ്ട്രേഷന്റെ സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം – തുടങ്ങിയ നിര്‍ദേശങ്ങളാണ് നല്‍കിയിട്ടുള്ളത്. മേഖലയില്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് അടിയന്തര മുന്നറിയിപ്പ്.
കാണാതായ ഇന്ത്യക്കാര്‍ക്കായുള്ള തിരച്ചില്‍-രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്നും ബന്ധപ്പെട്ട അധികൃതരുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും യുക്രെയ്നിലെ ഇന്ത്യന്‍ എംബസി എക്സില്‍ പങ്കുവച്ച കുറിപ്പില്‍ അറിയിച്ചു. അടിയന്തിരമായി ബന്ധപ്പെടാനുള്ള ടെലിഫോണ്‍ നമ്പറും ഇമെയില്‍ വിലാസവും പങ്കുവച്ചിട്ടുണ്ട്.
അതേസമയം കരിങ്കടല്‍ മേഖലയിലെ സുരക്ഷാ ഭീഷണിയില്‍ ഇന്ത്യന്‍ നാവികര്‍ക്ക് വിദേശകാര്യ മന്ത്രാലയം ജാഗ്രതാ നിര്‍ദേശം നല്കി. തൊഴിലുടമകളില്‍ നിന്ന് കപ്പല്‍ പോകുന്ന വഴികള്‍, സുരക്ഷാ ക്രമീകരണങ്ങള്‍, ഇന്‍ഷുറന്‍സ് എന്നിവ സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ഉറപ്പാക്കണം. ജോലിയുടെ കരാര്‍ വ്യവസ്ഥകള്‍ അന്താരാഷ്ട്ര മാരിടൈം നിയമങ്ങള്‍ പ്രകാരമുള്ളതാണെന്ന് ഉറപ്പുവരുത്തണം. യാത്രാവിവരങ്ങള്‍ കുടുംബാംഗങ്ങളെ അറിയിക്കുകയും, അവരുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുകയും വേണം. അടിയന്തര സഹായങ്ങള്‍ക്കായി മേഖലയിലുള്ള ഇന്ത്യന്‍ എംബസിയെയോ കോണ്‍സുലേറ്റുകളെയോ ബന്ധപ്പെടണം. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് മാരിടൈം അഡ്മിനിസ്ട്രേഷന്റെ സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം – തുടങ്ങിയ നിര്‍ദേശങ്ങളാണ് നല്‍കിയിട്ടുള്ളത്. മേഖലയില്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് അടിയന്തര മുന്നറിയിപ്പ്.







Comments