
മലയാളികള്‍ക്ക് എക്കാലത്തെയും പ്രിയപ്പെട്ട നടൻമാരിലൊരാളാണ് കൊച്ചിൻ ഹനീഫ. മിമിക്രി കലാകാരനായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ താരം സിനിമകളില്‍ ആദ്യം തിളങ്ങിയത് വില്ലന്‍ വേഷങ്ങളിലൂടെയാണ്. അഭിനേതാവായി മാത്രമല്ല മലയാളത്തിലും തമിഴിലും തിരക്കഥാകൃത്തായും സംവിധായകനായും താരം കൈയടി നേടിയിട്ടുണ്ട്. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന താരം 2010 ലാണ് ലോകത്തോട് വിടപറഞ്ഞത്.
നീണ്ട 16 വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ഇക്കഴിഞ്ഞ ദിവസമാണ് കൊച്ചിന് ഹനീഫയുടെ കുടുംബം സ്വന്തമായൊരു വീട്ടിലേക്ക് ചേക്കേറിയത്. കൊച്ചിൻ ഹനീഫയുടെ അപ്രതീക്ഷിത വിയോഗത്തിന് പിന്നാലെ 16 വർഷമായി വാടകവീട്ടിലായിരുന്നു താരത്തിന്റെ ഭാര്യയും മക്കളും കഴിഞ്ഞിരുന്നത്. വെണ്ണല അംബേദ്കർ റോഡില്‍ ‘കൊച്ചിൻ ഹനീഫാസ് എബി മൻസിൽ’ എന്ന പേരില്‍ നിര്‍മ്മിച്ച വീടിന്റെ പാലു കാച്ചല് കഴിഞ്ഞ ദിവസമായിരുന്നു. ആ ചടങ്ങില്‍ മുന്‍പന്തിയിലുണ്ടായിരുന്നത് നടന് ദിലീപാണ്. ദിലീപിന്റെ സഹായത്തിലാണ് ആ കുടുംബം ജീവിച്ചിരുന്നത് എന്നു തന്നെ പറയാം. എന്നാല്‍ സഹായത്തിനായി ആർക്കുമുന്നിലും കൈനീട്ടാത്ത കൊച്ചിൻ ഹനീഫയുടെ സ്വഭാവം അറിയാമായിരുന്ന ദിലീപ്, കുടുംബത്തിന് സ്ഥിരവരുമാനം ലഭിക്കുന്നുണ്ടെന്നാണ് ഉറപ്പാക്കിയിരുന്നത്. അതിനായി ഹനീഫയുടെ ഇന്നോവ കാർ തന്റെ സെറ്റുകളിൽ ഓടിക്കാൻ നടൻ ദിലീപ് നിർദേശം നൽകി. ഇതിൽനിന്നുള്ള വരുമാനമാണ് താരം കുടുംബത്തിന് നല്‍കിയത്.
ഇപ്പോഴിതാ ദിലീപിന് കൊച്ചിന് ഹനീഫയുടെ കുടുംബത്തിലുള്ള സ്ഥാനം എത്രത്തോളം വലുതാണെന്ന് പറയുകയാണ് കൊച്ചിന് ഹനീഫയുടെ ഭാര്യയുടെ സഹോദരന്. ഹനീഫിക്കയുടെ കുടുംബത്തിന് താങ്ങും തണലും കരുതലുമായിരുന്നു ദിലീപെന്നും തന്റെ ജീവിതത്തില്‍ പ്രതിസന്ധികള്‍ വന്നപ്പോള്‍ പോലും ഈ കുടുംബത്തിനെ നോക്കിയെന്നുമാണ് അളിയന് പറയുന്നത്.
‘‘ദിലീപേട്ടനെക്കുറിച്ച് പറയുകയാണെങ്കില്‍ ഒരു സാമ്പത്തിക സഹായം മാത്രമാണെങ്കില്‍ നമുക്കത് തിരിച്ചു കൊടുക്കാം. പക്ഷേ ദിലീപേട്ടന് ഈ കുടുംബത്തിനൊപ്പം എല്ലാമെല്ലാമായിരുന്നു. താങ്ങും തണലും കാവലും കരുതലുമായിരുന്നു. ഈ കുടുംബത്തെ മനസ്സിലാക്കി പ്രവര്‍ത്തിച്ച ഒരു വ്യക്തിയാണ്. ഹനീഫക്കായുടെ ഒരു കാറുണ്ടല്ലോ, ഇന്നോവ. ആ കാർ തന്റെ സെറ്റുകളിൽ ഓടിക്കാൻ നടൻ ദിലീപേട്ടന് നിർദേശം നൽകിയിരുന്നു. അതില്‍ നിന്നു കിട്ടുന്ന വരുമാനം ദിലീപേട്ടന് ഇവര്‍ക്ക് എത്തിച്ചു കൊടുത്തു. അത് ഒന്നോ രണ്ടോ മാസമല്ല. എല്ലാവരും വരും ചെയ്യും അതും ഒന്നോ രണ്ടോ മാസം. പക്ഷേയിത് 16 വർഷമാണ്, അതും ഒരു മാസം പോലും തെറ്റാതെ... ദിലീപേട്ടന് വിഷമമായിട്ട് നിൽക്കുന്ന സമയത്ത് പോലും ‘ഈ കുടുംബത്തെ നോക്കിക്കോണം’ എന്ന് മാനേജര്‍ അപ്പുണ്ണിയോട് ദിലീപേട്ടന് പറഞ്ഞിരുന്നു. ആ മൂന്ന് മാസം പോലും ഇവരെ പട്ടിണിയില്ലാതെ നോക്കി.
ദിലീപേട്ടന് താങ്ങും തണലുമാണ്. എന്ത് സന്തോഷത്തിനും ഇവരുടെ എന്ത് സങ്കടങ്ങൾക്കും നിറസാന്നിധ്യമാണ്. ഒരു വിളി അകലെ ദിലീപേട്ടനുണ്ട്. ഇന്നും രാവിലെ ഈ വീട്ടിൽ ഏറ്റവും ഫസ്റ്റ് എത്തിയത് ദിലീപേട്ടനാണ്. ഞാൻ എത്തുന്നതിനു മുൻപ് ഇവിടെ വന്ന് കാറിൽ ഇരിക്കുന്നുണ്ടായിരുന്നു ദിലീപേട്ടൻ. ഒരു മണിക്കൂർ കാത്തിരുന്നു, പള്ളിയിൽ ബാങ്ക് കൊടുത്തപ്പോഴാണ് ഞങ്ങൾ കയറിയത്. ഈ കുടുംബത്തോട് അത്രയ്ക്കും ബന്ധമാണ്, നമുക്ക് ഒരിക്കലും മറക്കാൻ കഴിയില്ല...’’ എന്നാണ് ഹനീഫയുടെ അളിയന് പറഞ്ഞത്.
ഹനീഫയുടെ ഓർമകൾ നിലനിർത്തിയാണ് വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. താരത്തിന്റെ ചിത്രങ്ങളും ലഭിച്ച അംഗീകാരങ്ങളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. ഇരട്ടക്കുട്ടികളായ സഫയും മർവയുമാണ് രൂപകൽപന. വീടിന്റെ ഗൃഹപ്രവേശന ചടങ്ങിൽ ദിലീപിനെക്കൂടാതെ ഹരീശ്രീ അശോകനും മറ്റു താരങ്ങളും പങ്കെടുത്തിരുന്നു. കൊച്ചിന് ഹനീഫയുടെ സ്വത്തുക്കൾ ചില നിയമപ്രശ്നങ്ങളിൽ കുടുങ്ങികിടക്കുകയായിരുന്നു. മക്കൾക്ക് 18 വയസായതോടെ ആ സ്വത്തുക്കളിലെ നിയമപ്രശ്നങ്ങൾ അവസാനിച്ചുവെന്നും അദ്ദേഹം ആഗ്രഹിച്ചത് പോലെ വീട് പണിയാൻ കഴിഞ്ഞെന്നുമാണ് ഭാര്യ ഫാസില മാധ്യമങ്ങളോട് പറഞ്ഞത്.
നീണ്ട 16 വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ഇക്കഴിഞ്ഞ ദിവസമാണ് കൊച്ചിന് ഹനീഫയുടെ കുടുംബം സ്വന്തമായൊരു വീട്ടിലേക്ക് ചേക്കേറിയത്. കൊച്ചിൻ ഹനീഫയുടെ അപ്രതീക്ഷിത വിയോഗത്തിന് പിന്നാലെ 16 വർഷമായി വാടകവീട്ടിലായിരുന്നു താരത്തിന്റെ ഭാര്യയും മക്കളും കഴിഞ്ഞിരുന്നത്. വെണ്ണല അംബേദ്കർ റോഡില്‍ ‘കൊച്ചിൻ ഹനീഫാസ് എബി മൻസിൽ’ എന്ന പേരില്‍ നിര്‍മ്മിച്ച വീടിന്റെ പാലു കാച്ചല് കഴിഞ്ഞ ദിവസമായിരുന്നു. ആ ചടങ്ങില്‍ മുന്‍പന്തിയിലുണ്ടായിരുന്നത് നടന് ദിലീപാണ്. ദിലീപിന്റെ സഹായത്തിലാണ് ആ കുടുംബം ജീവിച്ചിരുന്നത് എന്നു തന്നെ പറയാം. എന്നാല്‍ സഹായത്തിനായി ആർക്കുമുന്നിലും കൈനീട്ടാത്ത കൊച്ചിൻ ഹനീഫയുടെ സ്വഭാവം അറിയാമായിരുന്ന ദിലീപ്, കുടുംബത്തിന് സ്ഥിരവരുമാനം ലഭിക്കുന്നുണ്ടെന്നാണ് ഉറപ്പാക്കിയിരുന്നത്. അതിനായി ഹനീഫയുടെ ഇന്നോവ കാർ തന്റെ സെറ്റുകളിൽ ഓടിക്കാൻ നടൻ ദിലീപ് നിർദേശം നൽകി. ഇതിൽനിന്നുള്ള വരുമാനമാണ് താരം കുടുംബത്തിന് നല്‍കിയത്.
ഇപ്പോഴിതാ ദിലീപിന് കൊച്ചിന് ഹനീഫയുടെ കുടുംബത്തിലുള്ള സ്ഥാനം എത്രത്തോളം വലുതാണെന്ന് പറയുകയാണ് കൊച്ചിന് ഹനീഫയുടെ ഭാര്യയുടെ സഹോദരന്. ഹനീഫിക്കയുടെ കുടുംബത്തിന് താങ്ങും തണലും കരുതലുമായിരുന്നു ദിലീപെന്നും തന്റെ ജീവിതത്തില്‍ പ്രതിസന്ധികള്‍ വന്നപ്പോള്‍ പോലും ഈ കുടുംബത്തിനെ നോക്കിയെന്നുമാണ് അളിയന് പറയുന്നത്.
‘‘ദിലീപേട്ടനെക്കുറിച്ച് പറയുകയാണെങ്കില്‍ ഒരു സാമ്പത്തിക സഹായം മാത്രമാണെങ്കില്‍ നമുക്കത് തിരിച്ചു കൊടുക്കാം. പക്ഷേ ദിലീപേട്ടന് ഈ കുടുംബത്തിനൊപ്പം എല്ലാമെല്ലാമായിരുന്നു. താങ്ങും തണലും കാവലും കരുതലുമായിരുന്നു. ഈ കുടുംബത്തെ മനസ്സിലാക്കി പ്രവര്‍ത്തിച്ച ഒരു വ്യക്തിയാണ്. ഹനീഫക്കായുടെ ഒരു കാറുണ്ടല്ലോ, ഇന്നോവ. ആ കാർ തന്റെ സെറ്റുകളിൽ ഓടിക്കാൻ നടൻ ദിലീപേട്ടന് നിർദേശം നൽകിയിരുന്നു. അതില്‍ നിന്നു കിട്ടുന്ന വരുമാനം ദിലീപേട്ടന് ഇവര്‍ക്ക് എത്തിച്ചു കൊടുത്തു. അത് ഒന്നോ രണ്ടോ മാസമല്ല. എല്ലാവരും വരും ചെയ്യും അതും ഒന്നോ രണ്ടോ മാസം. പക്ഷേയിത് 16 വർഷമാണ്, അതും ഒരു മാസം പോലും തെറ്റാതെ... ദിലീപേട്ടന് വിഷമമായിട്ട് നിൽക്കുന്ന സമയത്ത് പോലും ‘ഈ കുടുംബത്തെ നോക്കിക്കോണം’ എന്ന് മാനേജര്‍ അപ്പുണ്ണിയോട് ദിലീപേട്ടന് പറഞ്ഞിരുന്നു. ആ മൂന്ന് മാസം പോലും ഇവരെ പട്ടിണിയില്ലാതെ നോക്കി.
ദിലീപേട്ടന് താങ്ങും തണലുമാണ്. എന്ത് സന്തോഷത്തിനും ഇവരുടെ എന്ത് സങ്കടങ്ങൾക്കും നിറസാന്നിധ്യമാണ്. ഒരു വിളി അകലെ ദിലീപേട്ടനുണ്ട്. ഇന്നും രാവിലെ ഈ വീട്ടിൽ ഏറ്റവും ഫസ്റ്റ് എത്തിയത് ദിലീപേട്ടനാണ്. ഞാൻ എത്തുന്നതിനു മുൻപ് ഇവിടെ വന്ന് കാറിൽ ഇരിക്കുന്നുണ്ടായിരുന്നു ദിലീപേട്ടൻ. ഒരു മണിക്കൂർ കാത്തിരുന്നു, പള്ളിയിൽ ബാങ്ക് കൊടുത്തപ്പോഴാണ് ഞങ്ങൾ കയറിയത്. ഈ കുടുംബത്തോട് അത്രയ്ക്കും ബന്ധമാണ്, നമുക്ക് ഒരിക്കലും മറക്കാൻ കഴിയില്ല...’’ എന്നാണ് ഹനീഫയുടെ അളിയന് പറഞ്ഞത്.
ഹനീഫയുടെ ഓർമകൾ നിലനിർത്തിയാണ് വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. താരത്തിന്റെ ചിത്രങ്ങളും ലഭിച്ച അംഗീകാരങ്ങളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. ഇരട്ടക്കുട്ടികളായ സഫയും മർവയുമാണ് രൂപകൽപന. വീടിന്റെ ഗൃഹപ്രവേശന ചടങ്ങിൽ ദിലീപിനെക്കൂടാതെ ഹരീശ്രീ അശോകനും മറ്റു താരങ്ങളും പങ്കെടുത്തിരുന്നു. കൊച്ചിന് ഹനീഫയുടെ സ്വത്തുക്കൾ ചില നിയമപ്രശ്നങ്ങളിൽ കുടുങ്ങികിടക്കുകയായിരുന്നു. മക്കൾക്ക് 18 വയസായതോടെ ആ സ്വത്തുക്കളിലെ നിയമപ്രശ്നങ്ങൾ അവസാനിച്ചുവെന്നും അദ്ദേഹം ആഗ്രഹിച്ചത് പോലെ വീട് പണിയാൻ കഴിഞ്ഞെന്നുമാണ് ഭാര്യ ഫാസില മാധ്യമങ്ങളോട് പറഞ്ഞത്.







Comments