
ആഗ്ര: ചെന്നൈ-ന്യൂഡൽഹി തമിഴ്‌നാട് എക്സ്പ്രസിന്റെ ജനറൽ കോച്ചിൽ നിന്ന് അഴുകിയ നിലയിലുള്ള മനുഷ്യ ശരീരഭാഗങ്ങൾ കണ്ടെത്തി. ശരീരഭാഗങ്ങൾ ഒരു ചുവന്ന ട്രോളി ബാഗിൽ സൂക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. ബുധനാഴ്ച പുലർച്ചെ ആഗ്ര കാന്ത് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ എത്തിയപ്പോഴാണ് സംഭവം പുറത്തുവന്നത്. ട്രെയിനിന്റെ ജനറൽ കോച്ചിന്റെ പിൻഭാഗത്തായി ആളൊഴിഞ്ഞ ഒരു ട്രോളി ബാഗ് കിടക്കുന്നുണ്ടെന്നും അതിൽ നിന്ന് രക്തം ഒലിച്ചിറങ്ങുന്നതായും കടുത്ത ദുർഗന്ധം വമിക്കുന്നതായും കാണിച്ച് പേര് വെളിപ്പെടുത്താതെ ഒരാൾ റെയിൽവേ കൺട്രോൾ റൂമിൽ വിളിച്ചറിയിക്കുകയായിരുന്നു.
വിവരം ലഭിക്കുമ്പോഴേക്കും ട്രെയിൻ ഗ്വാളിയർ സ്റ്റേഷൻ വിട്ട് ആഗ്രയിലേക്ക് പുറപ്പെട്ടിരുന്നു. തുടർന്ന് റെയിൽവേ അധികൃതർ വിവരം ആഗ്ര കാന്തിലെ ഉദ്യോഗസ്ഥർക്ക് കൈമാറുകയും സുരക്ഷാ ഉദ്യോഗസ്ഥരെ സജ്ജരാക്കുകയും ചെയ്തു. ബുധനാഴ്ച പുലർച്ചെ 5 മണിയോടെയാണ് തമിഴ്‌നാട് എക്സ്പ്രസ് ആഗ്ര കാന്ത് റെയിൽവേ സ്റ്റേഷനിൽ എത്തിയത്. ഗവൺമെന്റ് റെയിൽവേ പോലീസ്, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് എന്നിവരുടെ ഉദ്യോഗസ്ഥർ ജനറൽ കോച്ചിൽ കയറി ട്രോളി ബാഗ് കണ്ടെത്തി പരിശോധനയ്ക്കായി പുറത്തെടുത്തു.
ബാഗ് തുറന്നപ്പോൾ അഴുകിയ നിലയിലുള്ള മനുഷ്യന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി ജിആർപി സർക്കിൾ ഓഫീസർ രാജീവ് ദീക്ഷിത് പറഞ്ഞു. "കണ്ടെത്തിയ ശരീരഭാഗങ്ങളിൽ ഒരു കാലും അടിവയറിന്റെ ഭാഗമെന്ന് കരുതുന്ന അവശിഷ്ടങ്ങളും ഉൾപ്പെടുന്നു. 'ചെന്നൈ' എന്ന് രേഖപ്പെടുത്തിയ പോളിത്തീൻ ഷീറ്റിലാണ് അവശിഷ്ടങ്ങൾ പൊതിഞ്ഞിരുന്നത്," ദീക്ഷിത് പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി ചെന്നൈയിലേക്ക് പോകാൻ പോലീസ് ഒരു പ്രത്യേക സംഘത്തെയും രൂപീകരിച്ചിട്ടുണ്ട്. ഇരയെ തിരിച്ചറിയുന്നതിനും ശരീരഭാഗങ്ങൾ എങ്ങനെ ട്രെയിനിൽ എത്തിക്കപ്പെട്ടു എന്ന് കണ്ടെത്തുന്നതിനും ഉദ്യോഗസ്ഥർ വിവരങ്ങൾ ശേഖരിക്കും.
വിവരം ലഭിക്കുമ്പോഴേക്കും ട്രെയിൻ ഗ്വാളിയർ സ്റ്റേഷൻ വിട്ട് ആഗ്രയിലേക്ക് പുറപ്പെട്ടിരുന്നു. തുടർന്ന് റെയിൽവേ അധികൃതർ വിവരം ആഗ്ര കാന്തിലെ ഉദ്യോഗസ്ഥർക്ക് കൈമാറുകയും സുരക്ഷാ ഉദ്യോഗസ്ഥരെ സജ്ജരാക്കുകയും ചെയ്തു. ബുധനാഴ്ച പുലർച്ചെ 5 മണിയോടെയാണ് തമിഴ്‌നാട് എക്സ്പ്രസ് ആഗ്ര കാന്ത് റെയിൽവേ സ്റ്റേഷനിൽ എത്തിയത്. ഗവൺമെന്റ് റെയിൽവേ പോലീസ്, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് എന്നിവരുടെ ഉദ്യോഗസ്ഥർ ജനറൽ കോച്ചിൽ കയറി ട്രോളി ബാഗ് കണ്ടെത്തി പരിശോധനയ്ക്കായി പുറത്തെടുത്തു.
ബാഗ് തുറന്നപ്പോൾ അഴുകിയ നിലയിലുള്ള മനുഷ്യന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി ജിആർപി സർക്കിൾ ഓഫീസർ രാജീവ് ദീക്ഷിത് പറഞ്ഞു. "കണ്ടെത്തിയ ശരീരഭാഗങ്ങളിൽ ഒരു കാലും അടിവയറിന്റെ ഭാഗമെന്ന് കരുതുന്ന അവശിഷ്ടങ്ങളും ഉൾപ്പെടുന്നു. 'ചെന്നൈ' എന്ന് രേഖപ്പെടുത്തിയ പോളിത്തീൻ ഷീറ്റിലാണ് അവശിഷ്ടങ്ങൾ പൊതിഞ്ഞിരുന്നത്," ദീക്ഷിത് പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി ചെന്നൈയിലേക്ക് പോകാൻ പോലീസ് ഒരു പ്രത്യേക സംഘത്തെയും രൂപീകരിച്ചിട്ടുണ്ട്. ഇരയെ തിരിച്ചറിയുന്നതിനും ശരീരഭാഗങ്ങൾ എങ്ങനെ ട്രെയിനിൽ എത്തിക്കപ്പെട്ടു എന്ന് കണ്ടെത്തുന്നതിനും ഉദ്യോഗസ്ഥർ വിവരങ്ങൾ ശേഖരിക്കും.







Comments