
കണ്ണൂർ: അർജുൻ ആയങ്കിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കൂത്തുപറമ്പ് മജിസ്ട്രേറ്റ് യദുകൃഷ്ണയാണ് അർജുനെ റിമാൻഡു ചെയ്തത്. ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് നൽകിയ പരാതിയിൽ കണ്ണൂർ സൈബർ പൊലീസ് റജിസ്റ്റർ ചെയ്ത കേസിലാണ് റിമാൻഡിലായിരിക്കുന്നത്. ഇയാളെ തലശ്ശേരി സബ് ജയിലിലേക്ക് മാറ്റി. ഇതോടെ ഒരു ക്രിമിനൽ പൊലീസിനും ആഭ്യന്തരമന്ത്രിക്കും എതിരെ ദിവസങ്ങളോളം ഉയർത്തിയ വെല്ലുവിളികൾക്ക് അവസാനമായിരിക്കുകയാണ്.
ഇന്ന് പുലർച്ചെ കണ്ണൂരിലെ ഒരു അഭിഭാഷകയുടെ ഫ്ലാറ്റിൽ നിന്നാണ് അർജുൻ ആയങ്കി പൊലീസ് പിടിയിലായത്. പുലർച്ചെ രണ്ടു മണിയോടെ ഉത്തരമേഖലാ ഐജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അർജുനെ കസ്റ്റഡിയിൽ എടുത്തത്. ഇയാൾ കീഴടങ്ങാൻ തയ്യാറായാണ് എത്തിയതെന്ന് അഭിഭാഷക പറഞ്ഞിരുന്നു. എന്നാൽ അതിനുള്ള ശ്രമം നടത്തുന്നതിനു മുമ്പുതന്നെ പൊലീസ് പിടികൂടുകയായിരുന്നൻ
വളപട്ടണം സ്റ്റേഷനിൽ മാത്രം 12 കേസുകളുൾപ്പെടെ ആകെ 23 കേസുകളിൽ പ്രതിയാണ് അർജുൻ ആയങ്കി. ഇയാൾക്കെതിരെ രണ്ട് വധശ്രമ കേസുകളും നിലവിലുണ്ട്. ഒളിവിലിരുന്ന് സമൂഹമാധ്യമങ്ങളിലൂടെ പൊലീസ് സംവിധാനത്തെ വെല്ലുവിളിച്ച ആയങ്കിയുടെ പോസ്റ്റുകൾക്ക് അനുകൂല കമന്റുകൾ ഇട്ടവരും പൊലീസ് നിരീക്ഷണത്തിലാണ്.
ജനങ്ങളുടെ സമാധാന ജീവിതം ഉറപ്പുവരുത്തുകയാണ് സർക്കാരിന്റെ ലക്ഷ്യം. ക്രിമിനലുകളായ ഗുണ്ടകൾക്കും സാമൂഹ്യവിരുദ്ധർക്കുമെതിരെ ശക്തമായ നടപടിയുണ്ടാകും. ഇതിൽ ഒരു വിട്ടവീഴ്ചയുമില്ലെന്നും ഇതിനുള്ള നടപടികൾ ഇന്നലെ തന്നെ ആരംഭിച്ചതായും മന്ത്രി രമേശ് ചെന്നിത്തല ആയങ്കിയുടെ അറസ്റ്റിനോട് പ്രതികരിച്ചുകൊണ്ട് പറഞ്ഞിരുന്നു. രാഷ്ട്രീയ സംരക്ഷണമുണ്ടായാൽ പോലും ഗുണ്ടകളെ നിയമത്തിനു മുന്നിലെത്തിക്കുമെന്നും ചെന്നിത്തല അടിവരയിട്ടു പറഞ്ഞു.
ഇന്ന് പുലർച്ചെ കണ്ണൂരിലെ ഒരു അഭിഭാഷകയുടെ ഫ്ലാറ്റിൽ നിന്നാണ് അർജുൻ ആയങ്കി പൊലീസ് പിടിയിലായത്. പുലർച്ചെ രണ്ടു മണിയോടെ ഉത്തരമേഖലാ ഐജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അർജുനെ കസ്റ്റഡിയിൽ എടുത്തത്. ഇയാൾ കീഴടങ്ങാൻ തയ്യാറായാണ് എത്തിയതെന്ന് അഭിഭാഷക പറഞ്ഞിരുന്നു. എന്നാൽ അതിനുള്ള ശ്രമം നടത്തുന്നതിനു മുമ്പുതന്നെ പൊലീസ് പിടികൂടുകയായിരുന്നൻ
വളപട്ടണം സ്റ്റേഷനിൽ മാത്രം 12 കേസുകളുൾപ്പെടെ ആകെ 23 കേസുകളിൽ പ്രതിയാണ് അർജുൻ ആയങ്കി. ഇയാൾക്കെതിരെ രണ്ട് വധശ്രമ കേസുകളും നിലവിലുണ്ട്. ഒളിവിലിരുന്ന് സമൂഹമാധ്യമങ്ങളിലൂടെ പൊലീസ് സംവിധാനത്തെ വെല്ലുവിളിച്ച ആയങ്കിയുടെ പോസ്റ്റുകൾക്ക് അനുകൂല കമന്റുകൾ ഇട്ടവരും പൊലീസ് നിരീക്ഷണത്തിലാണ്.
ജനങ്ങളുടെ സമാധാന ജീവിതം ഉറപ്പുവരുത്തുകയാണ് സർക്കാരിന്റെ ലക്ഷ്യം. ക്രിമിനലുകളായ ഗുണ്ടകൾക്കും സാമൂഹ്യവിരുദ്ധർക്കുമെതിരെ ശക്തമായ നടപടിയുണ്ടാകും. ഇതിൽ ഒരു വിട്ടവീഴ്ചയുമില്ലെന്നും ഇതിനുള്ള നടപടികൾ ഇന്നലെ തന്നെ ആരംഭിച്ചതായും മന്ത്രി രമേശ് ചെന്നിത്തല ആയങ്കിയുടെ അറസ്റ്റിനോട് പ്രതികരിച്ചുകൊണ്ട് പറഞ്ഞിരുന്നു. രാഷ്ട്രീയ സംരക്ഷണമുണ്ടായാൽ പോലും ഗുണ്ടകളെ നിയമത്തിനു മുന്നിലെത്തിക്കുമെന്നും ചെന്നിത്തല അടിവരയിട്ടു പറഞ്ഞു.







Comments