
തിരുവനന്തപുരം: വിഴിഞ്ഞത്ത് കടലിൽ കാണാതായ പുല്ലുവിള സ്വദേശി ജോണിന് വേണ്ടിയുള്ള തിരച്ചിൽ പതിനൊന്നാം ദിവസവും തുടരുന്നു. കന്യാകുമാരി, കുളച്ചൽ മേഖലകൾ കേന്ദ്രീകരിച്ച് ഫിഷറീസ് വകുപ്പിന്റെ 'ധീര' വള്ളവും കോസ്റ്റ് ഗാർഡിന്റെ 'അനഘ' കപ്പലും ഡൊണിയർ എയർക്രാഫ്റ്റും ഉപയോഗിച്ചാണ് നിലവിൽ തെരച്ചിൽ നടക്കുന്നത്. എന്നാൽ, തമിഴ്നാട്ടിലെ രാമേശ്വരം ഭാഗത്തേക്ക് തിരച്ചിൽ വ്യാപിപ്പിക്കാൻ കുടുംബം ആവശ്യപ്പെട്ടിട്ടും, ചെന്നൈ കോസ്റ്റ് ഗാർഡിനോട് സർക്കാർ അനുമതി തേടി രണ്ടു ദിവസമായിട്ടും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ല.
സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ഭാഗത്തുനിന്നുള്ള സമീപനത്തിൽ വലിയ പ്രതിഷേധമാണ് ജോണിന്റെ മകൾ ജിജി ജോൺ ഉയർത്തിയത്. അപകടം നടന്ന് എട്ട് ദിവസത്തിന് ശേഷമാണ് മുഖ്യമന്ത്രി ഫോണിൽ വിളിച്ചതെന്നും, തങ്ങളുടെ പരാതികളും ആവശ്യങ്ങളും കേൾക്കാൻ പോലും അദ്ദേഹം തയ്യാറായില്ലെന്നും ജിജി കുറ്റപ്പെടുത്തി. കടൽമക്കളെ അധിക്ഷേപിച്ച മുഖ്യമന്ത്രി ഇതുവരെ മാപ്പ് പറയാൻ തയ്യാറായിട്ടില്ലെന്നും അവർ വ്യക്തമാക്കി.
തിരച്ചിൽ എവിടെയാണ് നടത്തേണ്ടതെന്ന് ഒമ്പതാം ദിവസമാണ് ഫിഷറീസ് മന്ത്രി അബ്ദുള്‍ ഗഫൂര്‍ അന്വേഷിക്കുന്നതെന്ന് ജിജി വിമര്‍ശിച്ചു. രാമേശ്വരത്ത് തിരച്ചിൽ വേണമെന്ന് കളക്ടറോട് നേരത്തെ ആവശ്യപ്പെട്ടതാണെന്നും, ഇതുവരെ അവിടെ തിരച്ചിൽ നടന്നിട്ടില്ലെന്നതിന്റെ തെളിവ് കൂടിയാണിതെന്നും അവർ പറഞ്ഞു. രക്ഷാപ്രവർത്തനത്തിലെ വീഴ്ചകൾ മറച്ചുവെക്കാനും ന്യായീകരിക്കാനുമുള്ള ഒരു തന്ത്രം മാത്രമാണ് സർക്കാർ കണക്കുകൾ പുറത്തുവിടുന്നതെന്നും കുടുംബം ആരോപിക്കുന്നു.
സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ഭാഗത്തുനിന്നുള്ള സമീപനത്തിൽ വലിയ പ്രതിഷേധമാണ് ജോണിന്റെ മകൾ ജിജി ജോൺ ഉയർത്തിയത്. അപകടം നടന്ന് എട്ട് ദിവസത്തിന് ശേഷമാണ് മുഖ്യമന്ത്രി ഫോണിൽ വിളിച്ചതെന്നും, തങ്ങളുടെ പരാതികളും ആവശ്യങ്ങളും കേൾക്കാൻ പോലും അദ്ദേഹം തയ്യാറായില്ലെന്നും ജിജി കുറ്റപ്പെടുത്തി. കടൽമക്കളെ അധിക്ഷേപിച്ച മുഖ്യമന്ത്രി ഇതുവരെ മാപ്പ് പറയാൻ തയ്യാറായിട്ടില്ലെന്നും അവർ വ്യക്തമാക്കി.
തിരച്ചിൽ എവിടെയാണ് നടത്തേണ്ടതെന്ന് ഒമ്പതാം ദിവസമാണ് ഫിഷറീസ് മന്ത്രി അബ്ദുള്‍ ഗഫൂര്‍ അന്വേഷിക്കുന്നതെന്ന് ജിജി വിമര്‍ശിച്ചു. രാമേശ്വരത്ത് തിരച്ചിൽ വേണമെന്ന് കളക്ടറോട് നേരത്തെ ആവശ്യപ്പെട്ടതാണെന്നും, ഇതുവരെ അവിടെ തിരച്ചിൽ നടന്നിട്ടില്ലെന്നതിന്റെ തെളിവ് കൂടിയാണിതെന്നും അവർ പറഞ്ഞു. രക്ഷാപ്രവർത്തനത്തിലെ വീഴ്ചകൾ മറച്ചുവെക്കാനും ന്യായീകരിക്കാനുമുള്ള ഒരു തന്ത്രം മാത്രമാണ് സർക്കാർ കണക്കുകൾ പുറത്തുവിടുന്നതെന്നും കുടുംബം ആരോപിക്കുന്നു.







Comments