More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Opinion
Loading...

ഒഴിവാക്കാമായിരുന്ന വിവാദം

Authored by Web Desk | Last updated: 10 Aug 2026, 11:28 PM | 2 min read

Print
ഒഴിവാക്കാമായിരുന്ന വിവാദം

സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി വന്ദേമാതരം പൂര്‍ണമായി ആലപിക്കണമെന്ന ചീഫ്‌ സെക്രട്ടറിയുടെ സര്‍ക്കുലര്‍ സൃഷ്‌ടിച്ച വിവാദം കേരള സര്‍ക്കാരിന്‌ ഒഴിവാക്കാമായിരുന്ന ഒന്നായിരുന്നു. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ നിര്‍ദേശത്തെ അടിസ്‌ഥാനമാക്കി ചീഫ്‌ സെക്രട്ടറി സര്‍ക്കുലര്‍ പുറപ്പെടുവിച്ചതാണെന്ന വിശദീകരണം ഉണ്ടെങ്കിലും, സംസ്‌ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടികളില്‍ വന്ദേമാതരം പൂര്‍ണമായി ആലപിക്കണമെന്ന നിര്‍ദേശം കേരളത്തിന്റെ നിലവിലുള്ള പ്രോട്ടോക്കോളുമായി എങ്ങനെ പൊരുത്തപ്പെടുന്നു എന്ന കാര്യത്തില്‍ വ്യക്‌തത വരുത്തേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനുണ്ടായിരുന്നു.
വന്ദേമാതരം സ്വാതന്ത്ര്യസമരചരിത്രത്തില്‍ പ്രധാനപ്പെട്ട സ്‌ഥാനമുള്ള ഗാനമാണ്‌. അതിന്റെ ആദ്യ രണ്ട്‌ ഖണ്ഡികകള്‍ ആലപിക്കുന്നതില്‍ തര്‍ക്കമില്ലെന്ന അഭിപ്രായമാണ്‌ കോണ്‍ഗ്രസ്‌ പുലര്‍ത്തിവരുന്നത്‌. എന്നാല്‍, പൂര്‍ണഗാനം ഔദ്യോഗിക ചടങ്ങുകളില്‍ ആലപിക്കുന്നതുമായി ബന്ധപ്പെട്ട്‌ കോണ്‍ഗ്രസ്‌ ദേശീയതലത്തില്‍ സ്വീകരിച്ചിരിക്കുന്ന നിലപാടും അതിനു പിന്നിലെ രാഷ്‌ട്രീയവും അറിയപ്പെടുന്ന സാഹചര്യത്തില്‍, കേരളത്തിലെ കോണ്‍ഗ്രസ്‌ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതായിരുന്നു. പ്രത്യേകിച്ച്‌ കേരളത്തില്‍ ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേമാതരം പൂര്‍ണമായി ആലപിക്കുന്നത്‌ നിലവിലുള്ള പതിവല്ലെങ്കില്‍, അത്തരമൊരു മാറ്റം വരുത്തുന്നതിനു മുമ്പ്‌ സര്‍ക്കാരിന്റെ നയപരമായ തീരുമാനം അനിവാര്യമായിരുന്നു.
ചീഫ്‌ സെക്രട്ടറിയുടെ സര്‍ക്കുലര്‍ പുറത്തുവന്നതിനു പിന്നാലെ ഉണ്ടായ മന്ത്രിമാരുടെ പരസ്‌പരവിരുദ്ധമായ വിശദീകരണങ്ങളാണ്‌ വിഷയത്തെ കൂടുതല്‍ സങ്കീര്‍ണമാക്കിയത്‌. ഒരു മന്ത്രി സര്‍ക്കുലര്‍ രാജ്‌ഭവന്റെ നിര്‍ദേശപ്രകാരമാണെന്ന്‌ വിശദീകരിക്കുമ്പോള്‍, രാജ്‌ഭവന്‍ അത്തരമൊരു നിര്‍ദേശം നല്‍കിയിട്ടില്ലെന്ന്‌ വ്യക്‌തമാക്കുന്നു. മറ്റൊരു മന്ത്രി സംസ്‌ഥാനത്ത്‌ ആദ്യ രണ്ട്‌ ഖണ്ഡികകള്‍ മാത്രമായിരിക്കും ആലപിക്കുകയെന്ന്‌ പറയുന്നു. മറ്റൊരു മന്ത്രി സംസ്‌ഥാന സര്‍ക്കാരിന്‌ ഇതുമായി ബന്ധമില്ലെന്ന നിലപാടും സ്വീകരിക്കുന്നു. ഇത്തരത്തിലുള്ള വ്യത്യസ്‌ത വിശദീകരണങ്ങള്‍ ഒരു സര്‍ക്കാരിന്റെ കൂട്ടുത്തരവാദിത്വത്തെക്കുറിച്ച്‌ സ്വാഭാവികമായും ചോദ്യമുയര്‍ത്തും.
ഒരു നയപരമായ വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാട്‌ ആദ്യം മന്ത്രിസഭയിലും രാഷ്‌ട്രീയ നേതൃത്വത്തിലും വ്യക്‌തമായിരിക്കണം. അതിനു ശേഷം മാത്രമേ ഉദ്യോഗസ്‌ഥതലത്തില്‍ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കേണ്ടതുള്ളൂ. ഇവിടെ സംഭവിച്ചത്‌ അതിന്റെ വിപരീതമായ പ്രതീതിയാണ്‌ സൃഷ്‌ടിച്ചത്‌. സര്‍ക്കുലര്‍ ഇറങ്ങി, വിവാദമായി, രാഷ്‌ട്രീയ വിമര്‍ശനമുയര്‍ന്നു;അതിനു പിന്നാലെ മന്ത്രിമാര്‍ ഓരോരുത്തരും ഓരോ വിശദീകരണം നല്‍കുന്ന സ്‌ഥിതിയുണ്ടായി. ഭരണപരമായ ഒരു നടപടിക്ക്‌ രാഷ്‌ട്രീയ നേതൃത്വത്തിന്റെ വ്യക്‌തമായ പിന്തുണയുണ്ടായിരുന്നോ എന്ന ചോദ്യം ഉയരാന്‍ ഇതു മതിയാകും.
അതിലുപരി, സംസ്‌ഥാനതല നിര്‍ദേശത്തിനും ജില്ലാതല പ്രോട്ടോക്കോള്‍ നിര്‍ദേശത്തിനുമിടയിലെ പൊരുത്തക്കേടും ശ്രദ്ധേയമാണ്‌. ജില്ലകളിലെ സ്വാതന്ത്ര്യദിനാഘോഷങ്ങളെക്കുറിച്ച്‌ പ്രോട്ടോക്കോള്‍ വിഭാഗം പുറത്തിറക്കിയ സര്‍ക്കുലറില്‍ വന്ദേമാതരം ആലപിക്കുന്നതിനെക്കുറിച്ച്‌ പരാമര്‍ശമില്ലാത്തപ്പോള്‍, ചീഫ്‌ സെക്രട്ടറിയുടെ സര്‍ക്കുലറില്‍ അതിന്‌ പ്രത്യേക നിര്‍ദേശം ഉള്‍പ്പെടുത്തിയിരിക്കുന്നത്‌ സ്വാഭാവികമായും ആശയക്കുഴപ്പം സൃഷ്‌ടിക്കും. ഭരണസംവിധാനത്തില്‍ ഒരേ വിഷയത്തില്‍ വ്യത്യസ്‌ത തലങ്ങളില്‍ വ്യത്യസ്‌ത നിര്‍ദേശങ്ങള്‍ ഉണ്ടാകുന്നത്‌ ഒരിക്കലും അഭികാമ്യമല്ല.
ഈ വിവാദത്തെ മതപരമായോ രാഷ്‌ട്രീയമായോ ധ്രുവീകരിക്കുന്നതിനു പകരം ഭരണപരമായ ഒരു പാഠമായി കാണേണ്ടതാണ്‌ പ്രധാനമായും. രാജ്യസ്‌നേഹത്തിന്റെ പ്രതീകങ്ങളായ ദേശീയഗാനം, ദേശീയഗീതം, ദേശീയപതാക തുടങ്ങിയ വിഷയങ്ങള്‍ സമൂഹത്തില്‍ വലിയ വൈകാരിക പ്രതികരണം സൃഷ്‌ടിക്കുന്നവയാണ്‌. അതുകൊണ്ടുതന്നെ ഇത്തരം വിഷയങ്ങളില്‍ ഭരണകൂടം ഇരട്ടിയിലേറെ ജാഗ്രത പുലര്‍ത്തണം. ഒരു ഭരണനിര്‍ദേശം അനാവശ്യമായി ഒരു രാഷ്‌ട്രീയ വിവാദത്തിന്‌ വഴിയൊരുക്കുന്ന സാഹചര്യം ഒഴിവാക്കേണ്ടത്‌ സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്‌.
ഇവിടെ മറ്റൊരു പ്രധാനപ്പെട്ട ഭരണതത്വവും ഓര്‍മിക്കേണ്ടതുണ്ട്‌. ഉദ്യോഗസ്‌ഥര്‍ സര്‍ക്കാരിന്റെ നയങ്ങള്‍ നടപ്പാക്കുന്നവരാണ്‌;നയങ്ങള്‍ നിര്‍ണയിക്കുന്നവരല്ല. കേന്ദ്രസര്‍ക്കാരില്‍നിന്ന്‌ ലഭിക്കുന്ന നിര്‍ദേശങ്ങള്‍ സംസ്‌ഥാനത്ത്‌ എങ്ങനെ നടപ്പാക്കണം എന്നത്‌ സംസ്‌ഥാന സര്‍ക്കാരിന്റെ നയപരമായ തീരുമാനത്തിന്‌ വിധേയമായിരിക്കണം. ഭരണഘടനാപരമായ അധികാരപരിധിയും ഫെഡറല്‍ സംവിധാനത്തിന്റെ മര്യാദകളും പാലിച്ചുകൊണ്ടുതന്നെ കേന്ദ്ര നിര്‍ദേശങ്ങള്‍ നടപ്പാക്കേണ്ട സാഹചര്യങ്ങള്‍ ഉണ്ടാകും. എന്നാല്‍, അതിന്റെ പേരില്‍ സംസ്‌ഥാനത്തിന്റെ നിലവിലുള്ള നയവും പ്രോട്ടോക്കോളും മറികടക്കുന്ന തരത്തില്‍ ഉദ്യോഗസ്‌ഥതലത്തില്‍ നിര്‍ദേശം പുറപ്പെടുവിക്കുന്നത്‌ ഒഴിവാക്കേണ്ടതാണ്‌.

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

എഫ്‌.സി.ആര്‍.എ. ഭേദഗതിയില്‍ എതിര്‍പ്പുമായി വടക്കുകിഴക്കിന്റെ ശബ്‌ദം

എഫ്‌.സി.ആര്‍.എ. ഭേദഗതിയില്‍ എതിര്‍പ്പുമായി വടക്കുകിഴക്കിന്റെ ശബ്‌ദം

പ്രളയകാല പാര്‍പ്പിടങ്ങള്‍

പ്രളയകാല പാര്‍പ്പിടങ്ങള്‍

കടല്‍ ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍

കടല്‍ ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍

ചെലവ്‌ കുറഞ്ഞ ആരോഗ്യ സംരക്ഷണത്തിന്‌ ആത്മനിര്‍ഭര്‍ മെഡ്‌ടെക്‌

ചെലവ്‌ കുറഞ്ഞ ആരോഗ്യ സംരക്ഷണത്തിന്‌ ആത്മനിര്‍ഭര്‍ മെഡ്‌ടെക്‌

No Image

സംസ്‌ഥാനത്ത്‌ എലിപ്പനി വ്യാപിക്കുന്നു; ജാഗ്രതവേണമെന്നു മുന്നറിയിപ്പ്‌

No Image

വികസനത്തിലെ ആദിവാസി ഇടം

Comments