
കോതമംഗലം: സഹപാഠിയുടെ മരണത്തെ തുടർന്ന് കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ് വിദ്യാർഥികൾ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു. മാനേജുമെന്റുമായി നടത്തിയ ചർച്ചയിൽ പ്രശ്നപരിഹാരത്തിന് വഴിതെളിഞ്ഞതോടെയാണ് സമരത്തിന് താത്ക്കാലിക വിരാമമായത്.
സിവിൽ എഞ്ചിനീയർ മൂന്നാം വർഷ വിദ്യാർഥിയായിരുന്നു മിച്ചി മർപ്പുവിന്റെ മരണത്തിന് പിന്നാലെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു കോതമംഗലം മാർ അത്തനേഷ്യസ് കോളജിന് മുന്നിലെ വിദ്യാർഥി സമരം. ഇയർബാക്ക് സംവിധാനം നിർത്തലാക്കുക, സേ പരീക്ഷ ഫീസ് വെട്ടിക്കുറയ്ക്കുക, അക്കാദമിക് കൗൺസിലും, സ്റ്റുഡന്റ്സ് കൗൺസിലും കൃത്യമായി വിളിച്ചുചേർക്കുക എന്നിവയായിരുന്നു പ്രധാനം. വിദ്യാർഥി സംഘടനകൾ കൂടി സമരത്തിന്റെ ഭാഗമായതോടെ പൊലീസ് ഇടപെട്ടു. സമവായത്തിന് കോളജ് മാനേജ്മെന്റ് നേരിട്ടെത്തിപ്പോൾ നാടകീയരംഗങ്ങൾ അരങ്ങേറി.
അതേസമയം വിഷയത്തിൽ,സർവകലാശാല തലത്തിൽ അന്വേഷണം നടത്തുമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി റോജി എം ജോൺ പറഞ്ഞു. കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള മറ്റെല്ലാ കോളേജുകളിലും ക്രെഡിറ്റ് മാർക്ക് പരിധി 18 എന്നായിരിക്കെ, എം എ എൻജിനീയറിങ് കോളേജിൽ മാത്രം അത് 22 ആണ്. അത് നേടാൻ കഴിയാത്തവർ കോളേജിൽനിന്ന് ഇയർ ബാക്ക് ആകും, പഠനം മുടങ്ങും, ഹോസ്റ്റലിൽ നിന്ന് പുറത്താകും. എന്നാൽ ഈ സംവിധാനങ്ങൾ കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റി താൽക്കാലികമായി മരവിപ്പിച്ചതാണെന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പറയുന്നത്. സ്വയം ഭരണാധികാരമുള്ള കോളേജുകൾ മാനുഷിക പരിഗണന കൂടി ഉണ്ടാകണമെന്ന് മന്ത്രി റോജി എം ജോൺ.
സിവിൽ എഞ്ചിനീയർ മൂന്നാം വർഷ വിദ്യാർഥിയായിരുന്നു മിച്ചി മർപ്പുവിന്റെ മരണത്തിന് പിന്നാലെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു കോതമംഗലം മാർ അത്തനേഷ്യസ് കോളജിന് മുന്നിലെ വിദ്യാർഥി സമരം. ഇയർബാക്ക് സംവിധാനം നിർത്തലാക്കുക, സേ പരീക്ഷ ഫീസ് വെട്ടിക്കുറയ്ക്കുക, അക്കാദമിക് കൗൺസിലും, സ്റ്റുഡന്റ്സ് കൗൺസിലും കൃത്യമായി വിളിച്ചുചേർക്കുക എന്നിവയായിരുന്നു പ്രധാനം. വിദ്യാർഥി സംഘടനകൾ കൂടി സമരത്തിന്റെ ഭാഗമായതോടെ പൊലീസ് ഇടപെട്ടു. സമവായത്തിന് കോളജ് മാനേജ്മെന്റ് നേരിട്ടെത്തിപ്പോൾ നാടകീയരംഗങ്ങൾ അരങ്ങേറി.
അതേസമയം വിഷയത്തിൽ,സർവകലാശാല തലത്തിൽ അന്വേഷണം നടത്തുമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി റോജി എം ജോൺ പറഞ്ഞു. കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള മറ്റെല്ലാ കോളേജുകളിലും ക്രെഡിറ്റ് മാർക്ക് പരിധി 18 എന്നായിരിക്കെ, എം എ എൻജിനീയറിങ് കോളേജിൽ മാത്രം അത് 22 ആണ്. അത് നേടാൻ കഴിയാത്തവർ കോളേജിൽനിന്ന് ഇയർ ബാക്ക് ആകും, പഠനം മുടങ്ങും, ഹോസ്റ്റലിൽ നിന്ന് പുറത്താകും. എന്നാൽ ഈ സംവിധാനങ്ങൾ കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റി താൽക്കാലികമായി മരവിപ്പിച്ചതാണെന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പറയുന്നത്. സ്വയം ഭരണാധികാരമുള്ള കോളേജുകൾ മാനുഷിക പരിഗണന കൂടി ഉണ്ടാകണമെന്ന് മന്ത്രി റോജി എം ജോൺ.







Comments