ടെഹ്‌റാന്‍: അമേരിക്കയ്‌ക്കും ഇസ്രയേലിനുമെതിരേ ഒത്തൊരുമയോടെ നിലകൊള്ളാന്‍ ഗള്‍ഫ് മേഖലയിലെ അയല്‍ രാജ്യങ്ങളോട് ആഹ്വാനം ചെയ്‌ത് ഇറാന്‍ പരമോന്നത നേതാവ് മൊജ്‌തബ ഖമനേയി. പശ്‌ചിമേഷ്യയില്‍ യുദ്ധം ആരംഭിച്ച് ആറുമാസം പിന്നിടുന്ന വേളയിലാണ് ഖമനേയിയുടെ ഔദ്യോഗികവെബ്‌സൈറ്റില്‍ അദ്ദേഹത്തിന്റേതായി പ്രസ്‌താവന പ്രത്യക്ഷപ്പെട്ടത്. യഥാര്‍ഥ ശത്രുവിനെ തിരിച്ചറിയണമെന്നായിരുന്നു മൊജ്‌തബയുടെ ആഹ്വാനം.
ഫെബ്രുവരി 28-ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ട ആക്രമണത്തില്‍ മൊജ്‌തബയ്‌ക്കു പരുക്കേറ്റതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. തുടര്‍ന്ന് പിതാവിന്റെ പിന്‍ഗാമിയായി മൊജ്‌തബയെ തെരഞ്ഞെടുത്തെങ്കിലും അദ്ദേഹം ഇതുവരെ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. അദ്ദേഹത്തിന്റെ വീഡിയോയോ ശബ്‌ദസന്ദേശമോ ഇറാന്‍ അധികൃതര്‍ പുറത്തുവിട്ടിട്ടുമില്ല.
മൊജ്‌തബയുടെ ആരോഗ്യനില സംബന്ധിച്ച അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് നബിദിനാഘോഷത്തോടനുബന്ധിച്ചുള്ള അദ്ദേഹത്തിന്റെ സന്ദേശം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത്.
ഇസ്ലാമിക രാഷ്‌ട്രങ്ങളുടെ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം നിലപാടുകളിലെ ഐക്യവും സൗഹൃദവും നന്മയുടെ പാതയിലെ സഹകരണവുമാണെന്ന് സന്ദേശത്തില്‍ പറയുന്നു. 'ഏത് പദവിയിലിരിക്കുന്നവരായാലും, ബോധപൂര്‍വമോ അല്ലാതെയോ മുസ്ലിംകള്‍ക്കിടയില്‍ ഭിന്നത ഉണ്ടാക്കുന്നതിനും മുസ്ലിം സമൂഹത്തില്‍ സംഘര്‍ഷം സൃഷ്‌ടിക്കുന്നതിനും കാരണമാകുന്ന എന്ത് ചെയ്‌താലും, അവര്‍ ഇസ്ലാമിന്റെ ശത്രുക്കളുടെ ലക്ഷ്യത്തെയാണ് സേവിച്ചിരിക്കുന്നത്'- ഔദ്യോഗിക വെബ്‌സൈറ്റില്‍ വന്ന മൊജ്‌തബയുടെ പ്രസ്‌താവനയില്‍ പറയുന്നു.
ഗള്‍ഫ് മേഖലയിലെ രാജ്യങ്ങളിലെ ഭരണാധികാരികള്‍ നിങ്ങളുടെ യഥാര്‍ഥ ശത്രുവിനെ തിരിച്ചറിയുകയും അവരുടെ പദ്ധതി മനസിലാക്കുകയും അവരെ ചെറുക്കുകയും ചെയ്യണമെന്ന് അമേരിക്കയുടെയും ഇസ്രയേലിന്റെയും പേരെടുത്തു പരാമര്‍ശിക്കാതെ മൊജ്‌തബ ആഹ്വാനം ചെയ്‌തു.
അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവച്ച് ഇസ്രയേലിനും അമേരിക്കയ്‌ക്കുമെതിരേ യോജിച്ച് പ്രവര്‍ത്തിക്കാന്‍ ഇറാനിലെ ഉദ്യോഗസ്‌ഥരോടും പൗരന്മാരോടും മൊജ്‌തബ ആവശ്യപ്പെട്ടു.സൗദി അറേബ്യ, യു.എ.ഇ, ജോര്‍ദാന്‍, കുവൈത്ത്, ഖത്തര്‍, ബഹ്‌റൈന്‍ തുടങ്ങിയ രാജ്യങ്ങളുടെ യു.എസ്. അനുകൂല നിലപാട് ഇറാനെ ഗള്‍ഫ് മേഖലയില്‍ പ്രതിരോധത്തിലാക്കിയിരുന്നു. സംഘര്‍ഷം രൂക്ഷമായതോടെ ഈ രാജ്യങ്ങളിലെ യു.എസ്. സൈനിക താവളങ്ങളെ ഇറാന്‍ ലക്ഷ്യമിടുകയും ചെയ്‌തു.
ഫെബ്രുവരി 28-ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ട ആക്രമണത്തില്‍ മൊജ്‌തബയ്‌ക്കു പരുക്കേറ്റതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. തുടര്‍ന്ന് പിതാവിന്റെ പിന്‍ഗാമിയായി മൊജ്‌തബയെ തെരഞ്ഞെടുത്തെങ്കിലും അദ്ദേഹം ഇതുവരെ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. അദ്ദേഹത്തിന്റെ വീഡിയോയോ ശബ്‌ദസന്ദേശമോ ഇറാന്‍ അധികൃതര്‍ പുറത്തുവിട്ടിട്ടുമില്ല.
മൊജ്‌തബയുടെ ആരോഗ്യനില സംബന്ധിച്ച അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് നബിദിനാഘോഷത്തോടനുബന്ധിച്ചുള്ള അദ്ദേഹത്തിന്റെ സന്ദേശം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത്.
ഇസ്ലാമിക രാഷ്‌ട്രങ്ങളുടെ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം നിലപാടുകളിലെ ഐക്യവും സൗഹൃദവും നന്മയുടെ പാതയിലെ സഹകരണവുമാണെന്ന് സന്ദേശത്തില്‍ പറയുന്നു. 'ഏത് പദവിയിലിരിക്കുന്നവരായാലും, ബോധപൂര്‍വമോ അല്ലാതെയോ മുസ്ലിംകള്‍ക്കിടയില്‍ ഭിന്നത ഉണ്ടാക്കുന്നതിനും മുസ്ലിം സമൂഹത്തില്‍ സംഘര്‍ഷം സൃഷ്‌ടിക്കുന്നതിനും കാരണമാകുന്ന എന്ത് ചെയ്‌താലും, അവര്‍ ഇസ്ലാമിന്റെ ശത്രുക്കളുടെ ലക്ഷ്യത്തെയാണ് സേവിച്ചിരിക്കുന്നത്'- ഔദ്യോഗിക വെബ്‌സൈറ്റില്‍ വന്ന മൊജ്‌തബയുടെ പ്രസ്‌താവനയില്‍ പറയുന്നു.
ഗള്‍ഫ് മേഖലയിലെ രാജ്യങ്ങളിലെ ഭരണാധികാരികള്‍ നിങ്ങളുടെ യഥാര്‍ഥ ശത്രുവിനെ തിരിച്ചറിയുകയും അവരുടെ പദ്ധതി മനസിലാക്കുകയും അവരെ ചെറുക്കുകയും ചെയ്യണമെന്ന് അമേരിക്കയുടെയും ഇസ്രയേലിന്റെയും പേരെടുത്തു പരാമര്‍ശിക്കാതെ മൊജ്‌തബ ആഹ്വാനം ചെയ്‌തു.
അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവച്ച് ഇസ്രയേലിനും അമേരിക്കയ്‌ക്കുമെതിരേ യോജിച്ച് പ്രവര്‍ത്തിക്കാന്‍ ഇറാനിലെ ഉദ്യോഗസ്‌ഥരോടും പൗരന്മാരോടും മൊജ്‌തബ ആവശ്യപ്പെട്ടു.സൗദി അറേബ്യ, യു.എ.ഇ, ജോര്‍ദാന്‍, കുവൈത്ത്, ഖത്തര്‍, ബഹ്‌റൈന്‍ തുടങ്ങിയ രാജ്യങ്ങളുടെ യു.എസ്. അനുകൂല നിലപാട് ഇറാനെ ഗള്‍ഫ് മേഖലയില്‍ പ്രതിരോധത്തിലാക്കിയിരുന്നു. സംഘര്‍ഷം രൂക്ഷമായതോടെ ഈ രാജ്യങ്ങളിലെ യു.എസ്. സൈനിക താവളങ്ങളെ ഇറാന്‍ ലക്ഷ്യമിടുകയും ചെയ്‌തു.



Comments