
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത റാലിക്ക് വേദിയായ സ്ഥലം 'ശുദ്ധീകരിച്ചു' എന്ന വിവാദത്തിലെ ജാതിനിറം കലർന്ന പരാമർശത്തിൽ രാഹുൽ ഗാന്ധിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ഞായറാഴ്ച രാത്രി കോട്‌വാലി പോലീസ് സ്റ്റേഷനിലാണ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ എഫ്ഐആർ ഫയൽ ചെയ്തത്.
ഭാരതീയ ന്യായ സംഹിതയിലെ 196, 299 വകുപ്പുകളും, 1989-ലെ എസ്.സി/എസ്.ടി (അതിക്രമങ്ങൾ തടയൽ) നിയമത്തിലെ 3(1)(ക്യു) വകുപ്പും പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഹൽദ്വാനി ജവഹർ നഗർ കോളനിയിലെ താമസക്കാരനും ശ്രീരാം സേന ധർമാർത്ഥ സേവ സമിതി അംഗവുമായ അമിത് കുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ആഗസ്റ്റ് 11-ന് ഡൽഹിയിൽ നടന്ന വാർത്താസമ്മേളനത്തിൽ രാഹുൽ ഗാന്ധി, രാംലീലാ മൈതാനത്ത് നടന്ന സാധാരണ ശുചീകരണ ജോലികൾക്ക് ജാതിയുടെ നിറം നൽകിയെന്നും അതിനെ തൊട്ടുകൂടായ്മയായും കുറ്റകൃത്യമായും ചിത്രീകരിച്ചുവെന്നും എസ്‌സി സമുദായാംഗമായ അമിത് കുമാർ ആരോപിച്ചു.
രാഹുലിന്റെ പ്രസ്താവനകൾ ജാതീയ വികാരങ്ങളെ വ്രണപ്പെടുത്തിയതായി അമിത് കുമാർ ആരോപിച്ചു. തെറ്റായതും അപൂർണ്ണമായതുമായ വസ്തുതകളുടെ അടിസ്ഥാനത്തിൽ രാഹുൽ ഗാന്ധി പട്ടികജാതി വിഭാഗത്തിനെതിരെ "ജാതി സൂചകവും അപമാനകരവുമായ വാക്കുകൾ" ഉപയോഗിച്ചെന്നും അതുവഴി സമുദായത്തിനുള്ളിൽ ശത്രുത വളർത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അമിത് കുമാർ ആരോപണങ്ങൾ സാധൂകരിക്കുന്നതിനുള്ള എല്ലാ തെളിവുകളും നൽകിയിട്ടുണ്ടെന്നും അതിനെത്തുടർന്നാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്നും പൊലീസ് പറഞ്ഞു.
ആഗസ്റ്റ് 8-ന് രാംലീലാ മൈതാനത്ത് നടന്ന പൊതുയോഗത്തിൽ ഖാർഗെ പ്രസംഗിച്ച് രണ്ട് ദിവസത്തിന് ശേഷം, തീവ്ര ഹൈന്ദവ സംഘടനയായ ശ്രീരാം സേന ധർമാർത്ഥ സേവന്യാസ് സംഘടനാ അംഗങ്ങൾ മൈതാനം 'ശുദ്ധീകരിക്കുന്നതിനായി' (ശുദ്ധീകരൻ) ഹവൻ നടത്തിയിരുന്നു. റാലിയിലെ കോൺഗ്രസ് അംഗങ്ങളുടെ മുദ്രാവാക്യ വിളികളെയും, "ബിജെപിയെയും ആർഎസ്എസിനെയും വിഷപ്പാമ്പിനോട് ഉപമിച്ച ഖാർഗെയുടെ പ്രസ്താവനയെയും പ്രതിരോധിക്കാനാണ് ഈ ചടങ്ങ് നടത്തിയതെന്നാണ് സംഘടനയുടെ അംഗങ്ങൾ വ്യക്തമാക്കിയത്.
വേദി "ശുദ്ധീകരിച്ചവർക്കെതിരെ" തൊട്ടുകൂടായ്മ നിരോധന നിയമപ്രകാരം കേസെടുക്കണമെന്നും കുറ്റവാളികളെ അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കണമെന്നും ആവശ്യപ്പെട്ട് ഖാർഗെ രാജ്യസഭയിൽ വിഷയം ഉന്നയിച്ചിരുന്നു. ഈ വിഷയത്തിൽ പ്രതിപക്ഷ പാർട്ടി ഉത്തരാഖണ്ഡിൽ ഉടനീളം വിവിധ പ്രതിഷേധങ്ങളും സംഘടിപ്പിച്ചിരുന്നു.
ഭാരതീയ ന്യായ സംഹിതയിലെ 196, 299 വകുപ്പുകളും, 1989-ലെ എസ്.സി/എസ്.ടി (അതിക്രമങ്ങൾ തടയൽ) നിയമത്തിലെ 3(1)(ക്യു) വകുപ്പും പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഹൽദ്വാനി ജവഹർ നഗർ കോളനിയിലെ താമസക്കാരനും ശ്രീരാം സേന ധർമാർത്ഥ സേവ സമിതി അംഗവുമായ അമിത് കുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ആഗസ്റ്റ് 11-ന് ഡൽഹിയിൽ നടന്ന വാർത്താസമ്മേളനത്തിൽ രാഹുൽ ഗാന്ധി, രാംലീലാ മൈതാനത്ത് നടന്ന സാധാരണ ശുചീകരണ ജോലികൾക്ക് ജാതിയുടെ നിറം നൽകിയെന്നും അതിനെ തൊട്ടുകൂടായ്മയായും കുറ്റകൃത്യമായും ചിത്രീകരിച്ചുവെന്നും എസ്‌സി സമുദായാംഗമായ അമിത് കുമാർ ആരോപിച്ചു.
രാഹുലിന്റെ പ്രസ്താവനകൾ ജാതീയ വികാരങ്ങളെ വ്രണപ്പെടുത്തിയതായി അമിത് കുമാർ ആരോപിച്ചു. തെറ്റായതും അപൂർണ്ണമായതുമായ വസ്തുതകളുടെ അടിസ്ഥാനത്തിൽ രാഹുൽ ഗാന്ധി പട്ടികജാതി വിഭാഗത്തിനെതിരെ "ജാതി സൂചകവും അപമാനകരവുമായ വാക്കുകൾ" ഉപയോഗിച്ചെന്നും അതുവഴി സമുദായത്തിനുള്ളിൽ ശത്രുത വളർത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അമിത് കുമാർ ആരോപണങ്ങൾ സാധൂകരിക്കുന്നതിനുള്ള എല്ലാ തെളിവുകളും നൽകിയിട്ടുണ്ടെന്നും അതിനെത്തുടർന്നാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്നും പൊലീസ് പറഞ്ഞു.
ആഗസ്റ്റ് 8-ന് രാംലീലാ മൈതാനത്ത് നടന്ന പൊതുയോഗത്തിൽ ഖാർഗെ പ്രസംഗിച്ച് രണ്ട് ദിവസത്തിന് ശേഷം, തീവ്ര ഹൈന്ദവ സംഘടനയായ ശ്രീരാം സേന ധർമാർത്ഥ സേവന്യാസ് സംഘടനാ അംഗങ്ങൾ മൈതാനം 'ശുദ്ധീകരിക്കുന്നതിനായി' (ശുദ്ധീകരൻ) ഹവൻ നടത്തിയിരുന്നു. റാലിയിലെ കോൺഗ്രസ് അംഗങ്ങളുടെ മുദ്രാവാക്യ വിളികളെയും, "ബിജെപിയെയും ആർഎസ്എസിനെയും വിഷപ്പാമ്പിനോട് ഉപമിച്ച ഖാർഗെയുടെ പ്രസ്താവനയെയും പ്രതിരോധിക്കാനാണ് ഈ ചടങ്ങ് നടത്തിയതെന്നാണ് സംഘടനയുടെ അംഗങ്ങൾ വ്യക്തമാക്കിയത്.
വേദി "ശുദ്ധീകരിച്ചവർക്കെതിരെ" തൊട്ടുകൂടായ്മ നിരോധന നിയമപ്രകാരം കേസെടുക്കണമെന്നും കുറ്റവാളികളെ അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കണമെന്നും ആവശ്യപ്പെട്ട് ഖാർഗെ രാജ്യസഭയിൽ വിഷയം ഉന്നയിച്ചിരുന്നു. ഈ വിഷയത്തിൽ പ്രതിപക്ഷ പാർട്ടി ഉത്തരാഖണ്ഡിൽ ഉടനീളം വിവിധ പ്രതിഷേധങ്ങളും സംഘടിപ്പിച്ചിരുന്നു.







Comments