
അയോധ്യ: അയോധ്യ രാമക്ഷേത്രത്തിന് ചെന്നൈയിൽ നിന്നുള്ള ഭക്തയായ എസ് നാഗലക്ഷ്മി നൽകിയ 4 കോടി രൂപയുടെ ഉപാധിളോടു കൂടിയ സംഭാവന ചെക്ക് പുതിയൊരു വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നു. നാല് കോടി രൂപ സംഭാവന നൽകിയ വ്യക്തിയുടെ ബാങ്ക് അൗണ്ടിൽ വെറും 3 രൂപ മാത്രമാണ് ബാലൻസ് ഉള്ളത്!
ആഗസ്റ്റ് 25-നാണ് എസ് നാഗലക്ഷ്മി എന്ന ഭക്ത രാംലല്ലയെ തൊഴുന്നതിനായി അയോദ്ധ്യയിലെത്തിയത്. ദർശനത്തിന് ശേഷം അവർ രാംലല്ലയുടെ സേവനത്തിനായി 10,000 രൂപ സംഭാവന നൽകി. അതിനു ശേഷം 4 കോടി രൂപയുടെ ചെക്ക് ശ്രീ രാംജന്മഭൂമി തീർത്ഥ് ക്ഷേത്ര ട്രസ്റ്റിന് കൈമാറുകയും ചെയ്തു. ഈ തുക ക്ഷേത്രത്തിലെ ജീവനക്കാരുടെയും പരിചാരകരുടെയും സൗകര്യങ്ങൾക്കായി മാത്രമേ ചെലവഴിക്കാൻ പാടുള്ളൂ എന്ന് വ്യക്തമാക്കി അവർ . ഇതിനായി ട്രസ്റ്റിൽ നിന്ന് എഴുതി തയ്യാറാക്കിയ ഉറപ്പും അവർ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ട്രസ്റ്റ് ഇതുവരെ രേഖാമൂലമുള്ള ഉറപ്പ് നൽകിയിട്ടില്ല. സംഭാവന നൽകിയ ശേഷം വനിതാ ഭക്ത ചെന്നൈയിലേക്ക് മടങ്ങി, ട്രസ്റ്റ് ചെക്ക് മാറാനുള്ള നടപടികൾ ആരംഭിച്ചു. എന്നാൽ ചെക്ക് മാറാൻ സാധിച്ചില്ല. ഭക്തയുടെ അക്കൗണ്ടിൽ വെറും 3 രൂപ മാത്രമാണ് ബാലൻസ് ഉള്ളതെന്ന് കണ്ടെത്തി. ചെക്ക് നൽകിയ വനിതാ ഭക്തയെ ബന്ധപ്പെടാനുള്ള തയ്യാറെടുപ്പിലാണ് ട്രസ്റ്റ് ഇപ്പോൾ. ചെക്ക് ബൗൺസ് ചെയ്യുകയാണെങ്കിൽ, ബാങ്ക് അവർക്ക് നോട്ടീസ് അയച്ചേക്കാം.
ബാങ്കിംഗ് നടപടിക്രമങ്ങൾ പ്രകാരം, ചെക്കിൽ രേഖപ്പെടുത്തിയിരിക്കുന്ന തുകയ്ക്ക് തുല്യമായ തുക അക്കൗണ്ടിൽ ഇല്ലെങ്കിൽ ബാങ്ക് അക്കൗണ്ട് ഉടമയെ വിവരം അറിയിക്കും. ചെക്ക് ബൗൺസ് ചെയ്യുകയാണെങ്കിൽ ബാങ്ക് നിയമനടപടിയും സ്വീകരിച്ചേക്കാം. എങ്കിലും ട്രസ്റ്റ് നിലവിൽ വനിതാ ഭക്തയുമായി ചർച്ച നടത്താൻ ശ്രമിക്കുകയാണ്.
ജീവനക്കാരുടെയും പരിചാരകരുടെയും സൗകര്യങ്ങൾക്കായി പണം സംഭാവന ചെയ്യാനായിരുന്നു ഭക്ത ഉദ്ദേശിച്ചത്. എന്നാൽ, ട്രസ്റ്റിൽ നിന്ന് രേഖാമൂലമുള്ള ഉറപ്പ് ലഭിക്കാത്തതിനാലാണ് 4 കോടി രൂപയുടെ തുക ബന്ധപ്പെട്ട അക്കൗണ്ടിൽ നിക്ഷേപിക്കാത്തത് എന്നാണ് കരുതുന്നത്.
ആഗസ്റ്റ് 25-നാണ് എസ് നാഗലക്ഷ്മി എന്ന ഭക്ത രാംലല്ലയെ തൊഴുന്നതിനായി അയോദ്ധ്യയിലെത്തിയത്. ദർശനത്തിന് ശേഷം അവർ രാംലല്ലയുടെ സേവനത്തിനായി 10,000 രൂപ സംഭാവന നൽകി. അതിനു ശേഷം 4 കോടി രൂപയുടെ ചെക്ക് ശ്രീ രാംജന്മഭൂമി തീർത്ഥ് ക്ഷേത്ര ട്രസ്റ്റിന് കൈമാറുകയും ചെയ്തു. ഈ തുക ക്ഷേത്രത്തിലെ ജീവനക്കാരുടെയും പരിചാരകരുടെയും സൗകര്യങ്ങൾക്കായി മാത്രമേ ചെലവഴിക്കാൻ പാടുള്ളൂ എന്ന് വ്യക്തമാക്കി അവർ . ഇതിനായി ട്രസ്റ്റിൽ നിന്ന് എഴുതി തയ്യാറാക്കിയ ഉറപ്പും അവർ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ട്രസ്റ്റ് ഇതുവരെ രേഖാമൂലമുള്ള ഉറപ്പ് നൽകിയിട്ടില്ല. സംഭാവന നൽകിയ ശേഷം വനിതാ ഭക്ത ചെന്നൈയിലേക്ക് മടങ്ങി, ട്രസ്റ്റ് ചെക്ക് മാറാനുള്ള നടപടികൾ ആരംഭിച്ചു. എന്നാൽ ചെക്ക് മാറാൻ സാധിച്ചില്ല. ഭക്തയുടെ അക്കൗണ്ടിൽ വെറും 3 രൂപ മാത്രമാണ് ബാലൻസ് ഉള്ളതെന്ന് കണ്ടെത്തി. ചെക്ക് നൽകിയ വനിതാ ഭക്തയെ ബന്ധപ്പെടാനുള്ള തയ്യാറെടുപ്പിലാണ് ട്രസ്റ്റ് ഇപ്പോൾ. ചെക്ക് ബൗൺസ് ചെയ്യുകയാണെങ്കിൽ, ബാങ്ക് അവർക്ക് നോട്ടീസ് അയച്ചേക്കാം.
ബാങ്കിംഗ് നടപടിക്രമങ്ങൾ പ്രകാരം, ചെക്കിൽ രേഖപ്പെടുത്തിയിരിക്കുന്ന തുകയ്ക്ക് തുല്യമായ തുക അക്കൗണ്ടിൽ ഇല്ലെങ്കിൽ ബാങ്ക് അക്കൗണ്ട് ഉടമയെ വിവരം അറിയിക്കും. ചെക്ക് ബൗൺസ് ചെയ്യുകയാണെങ്കിൽ ബാങ്ക് നിയമനടപടിയും സ്വീകരിച്ചേക്കാം. എങ്കിലും ട്രസ്റ്റ് നിലവിൽ വനിതാ ഭക്തയുമായി ചർച്ച നടത്താൻ ശ്രമിക്കുകയാണ്.
ജീവനക്കാരുടെയും പരിചാരകരുടെയും സൗകര്യങ്ങൾക്കായി പണം സംഭാവന ചെയ്യാനായിരുന്നു ഭക്ത ഉദ്ദേശിച്ചത്. എന്നാൽ, ട്രസ്റ്റിൽ നിന്ന് രേഖാമൂലമുള്ള ഉറപ്പ് ലഭിക്കാത്തതിനാലാണ് 4 കോടി രൂപയുടെ തുക ബന്ധപ്പെട്ട അക്കൗണ്ടിൽ നിക്ഷേപിക്കാത്തത് എന്നാണ് കരുതുന്നത്.







Comments