
സോളാര്‍ വിവാദം പൊട്ടിപ്പുറപ്പെട്ട ശേഷം സരിത എസ്. നായര്‍ പലപ്പോഴായി പറഞ്ഞ കാര്യങ്ങളിലെ െവെരുധ്യങ്ങള്‍ മൂലം ആശയക്കുഴപ്പത്തിലാകുന്നത് അന്വേഷണ സംഘം. സരിത പ്രതിക്കൂട്ടിലാക്കിയ ഓരോരുത്തരെപ്പറ്റിയും പറഞ്ഞതും പിന്നീടു മാറ്റിപ്പറയുകയും തിരുത്തുകയുമൊക്കെ ചെയ്തതാണ് ആരോപണങ്ങളുടെ മുനയൊടിക്കുന്നത്.
* 2014 മാര്‍ച്ചില്‍ സരിതയുടെ വാര്‍ത്താസമ്മളനം.
- ഉമ്മന്‍ ചാണ്ടി പിതൃതുല്യനായ വ്യക്തിയാണ്. വഴിവിട്ട ഒരു സംഭാഷണം പോലും അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. അദ്ദേഹത്തിനെ എന്തിനാണു മാധ്യമങ്ങള്‍ കല്ലെറിയുന്നത്? മാധ്യമങ്ങള്‍ പറയുന്നതൊന്നും ശരിയല്ല.
* 2014 മാര്‍ച്ചില്‍ ജയ്ഹിന്ദ് ചാനലിലെ അഭിമുഖം
- യു.ഡി.എഫ്. സര്‍ക്കാരിനെതിരേ ആരോപണം ഉന്നയിച്ചാല്‍ പത്തു കോടി രൂപ നല്‍കാമെന്ന് ഇ.പി. ജയരാജന് വാഗ്ദാനം ചെയ്തു. ആദ്യം അഞ്ചു കോടിയായിരുന്നു. പിന്നീടത് പത്തു കോടിയായി ഉയര്‍ത്തി. ഉമ്മന്‍ ചാണ്ടിക്കെതിരേ ആരോപണം ഉന്നയിച്ചാല്‍ സാമ്പത്തികസഹായവും കേസ് ഒത്തുതീര്‍പ്പാക്കുന്നതിന് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു.
സര്‍ക്കാരിന് ഒരു രൂപ പോലും നഷ്ടം സംഭവിക്കാത്ത ഇടപാടാണ് സോളാര്‍ പദ്ധതി. എന്നിട്ടും ഖജനാവില്‍നിന്നു കോടികള്‍ നഷ്ടപ്പെടുത്തിയെന്നു പറയണമെന്നായിരുന്നു ആവശ്യം. സി.പി.എം. നേതാവ് സജി ചെറിയാന് പലപ്പോഴും എന്നെ കാണാന്‍ കോടതിയില്‍ വന്നിരുന്നു.
കെ.സി. വേണുഗോപാലിനെതിരേ പറയണമെന്നായിരുന്നു സജി ചെറിയാന്റെ ആവശ്യം. എല്ലാ സഹായവും ചെയ്തുതരാമെന്നും ഭരണം മാറാന്‍ സഹായിക്കണമെന്നും പറഞ്ഞു. കെ.സി. വേണുഗോപാലുമായി എനിക്ക് വഴിവിട്ട ഒരു ബന്ധവുമില്ല. ഊര്‍ജരംഗത്തു പ്രവര്‍ത്തിക്കുന്നതിനാല്‍ പലപ്പോഴും സംസാരിച്ചിട്ടുണ്ട്.
* 2014 മാര്‍ച്ചില്‍ ഇന്ത്യാ ടുഡേയിലെ അഭിമുഖം
- മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കുടുക്കാന്‍ സി.പി.എം. പത്തു കോടി രൂപ വാഗ്ദാനം ചെയ്തു. സോളാര്‍ കേസില്‍നിന്ന് തന്നെ ഒഴിവാക്കിത്തരാമെന്നും പത്തു കോടി രൂപയും വീടും നല്‍കാമെന്നുമാണ് നേതാക്കള്‍ വാഗ്ദാനം ചെയ്തത്.
ചീഫ് വിപ്പായിരുന്ന പി.സി. ജോര്‍ജ് രാഷ്്രടീയലക്ഷ്യം നേടിയെടുക്കാന്‍ തന്നെ ഉപയോഗിച്ചു. കെ.ബി. ഗണേഷ് കുമാറുമായുള്ള രാഷ്്രടീയ വിഷയത്തില്‍ തന്നെ കരുവാക്കി. പകരം പി.സി. ജോര്‍ജ് ചിലത് ചെയ്തുതരാമെന്ന് അറിയിച്ചെങ്കിലും അതിനു വഴങ്ങിയില്ല.
ഇക്കാര്യം ചെയ്തില്ലെങ്കില്‍ ജയിലില്‍ കയറ്റുമെന്ന് പി.സി. ജോര്‍ജ് ഭീഷണിപ്പെടുത്തി. പി.സി. ജോര്‍ജ് അട്ടക്കുളങ്ങരയിലെ ജയിലെത്തി എന്നെ കാണാന്‍ ശ്രമിച്ചു. അബ്ദുള്ളക്കുട്ടിയെക്കൊണ്ട് മാപ്പു പറയിക്കുകയായിരുന്നു ലക്ഷ്യം കെ.സി. വേണുഗോപാലുമായോ ഗണേഷ് കുമാറുമായോ വഴിവിട്ട ബന്ധമില്ല. മറ്റാരും സഹായിക്കാനില്ലാത്തപ്പോള്‍ ബാലകൃഷ്ണപിള്ളയാണു സഹായിച്ചത്.
എ.പി. അനില്‍കുമാറുമായി മറ്റ് ഒരുതരം ബന്ധങ്ങളുമില്ല. രാത്രിയില്‍ ഫോണില്‍ സംസാരിക്കുന്നതു തെറ്റാണോ?
* 2014 ഏപ്രിലില്‍ സൂര്യ ടിവിയിലെ അഭിമുഖം
- നിങ്ങള്‍ എന്നേക്കാള്‍ കൂടുതല്‍ പീഡിപ്പിച്ചത് ഉമ്മന്‍ ചാണ്ടിയെയാണ്. നിങ്ങള്‍ എന്നു പറയുന്നത് മാധ്യമപ്രവര്‍ത്തകരെ മുഴുവന്‍ ഉദ്ദേശിച്ചാണ്. എന്തിനാണു നിങ്ങള്‍ ഉമ്മന്‍ ചാണ്ടിയെ ക്രൂശിക്കുന്നത്. ആരൊക്കെയോ ചെയ്ത തെറ്റിന്റെ പാപഭാരം മുഴുവന്‍ ഉമ്മന്‍ ചാണ്ടി ഏറ്റെടുക്കുകയായിരുന്നു. ചെയ്യാത്ത കാര്യത്തിനാണ് അദ്ദേഹത്തെ ക്രൂശിച്ചത്.
* 2014 ജൂെലെയില്‍ സോളാര്‍ കമ്മിഷനു മുന്നില്‍
- സോളാര്‍ ഇടപാടില്‍ മന്ത്രിമാരോ ഉന്നത രാഷ്ട്രീയക്കാരോ ഇല്ല. എല്ലാം കെട്ടുകഥകള്‍ മാത്രം.
* 2016 ജനുവരിയില്‍ സോളാര്‍ കമ്മിഷനു മുന്നില്‍
- പത്തനംതിട്ട ജയിലില്‍വച്ച് എഴുതിയ കത്ത് കമ്മിഷന് മുമ്പാകെ ഹാജരാക്കാന്‍ കഴിയില്ല.
* 2017 ഒക്ടോബറിലെ വെളിപ്പെടുത്തലുകള്‍
- സമൂഹത്തിന്റെ ഉന്നതപദവിയിലിരിക്കുന്നവര്ക്ക് എന്തും ചെയ്യാം. ഉമ്മന്‍ ചാണ്ടി െലെംഗികചൂഷണം ചെയ്തു. മുഖ്യമന്ത്രിയെന്ന നിലയിലുളള പദവി അദ്ദേഹം ദുരുപയോഗം ചെയ്തു. അതിനൊപ്പം ഉമ്മന്‍ ചാണ്ടിക്ക് ഞാന്‍ സോളാര്‍ ഇടപാടിനു കോഴയും കൊടുത്തു.
കെ.സി. വേണുഗോപാല്‍ ഒരു മീറ്റിങ്ങില്‍ കാണുകയും അതിനുശേഷം ഫോണില്‍ വിളിച്ചു ശല്യപ്പെടുത്തുകയും ചെയ്തു. ആലപ്പുഴയിലെ വീട്ടില്‍വച്ച് ശരീരത്തു സ്പര്‍ശിച്ചു. തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ പീഡിപ്പിച്ചു.
മന്ത്രിയായിരുന്ന എ.പി. അനില്‍ കുമാര്‍ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍വച്ചും ലേ മെറിഡിയന് ഹോട്ടലില്‍വച്ചും പീഡിപ്പിച്ചു. മന്ത്രിയായിരുന്ന അടൂര്‍ പ്രകാശ് ബംഗളുരുവിലെ ഹോട്ടലില്‍ കൊണ്ടുപോയി പീഡിപ്പിച്ചു. ഇതു കൂടാതെ നിരവധി നേതാക്കള്‍ പീഡനത്തിനിരയാക്കി.
* യു.ഡി.എഫ്. ഭരണകാലത്ത് സരിത പറഞ്ഞത്
- ഒരു സ്ത്രീക്ക് പുരുഷന്മാരുമായി ഒരുതരത്തിലുള്ള ബന്ധം മാത്രമേ ഉണ്ടാകൂ എന്നുണ്ടോ?
* എല്‍.ഡി.എഫ്. ഭരണകാലത്ത് സരിത പറഞ്ഞത്
- സോളാര്‍ റിപ്പോര്‍ട്ടിനെ ഒരു മസാല റിപ്പോര്‍ട്ടായി മാത്രം കാണരുത്. പലരുടെയും മുഖംമൂടി വലിച്ചുകീറാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ആരെയും പ്രീതിപ്പെടുത്താന്‍ ഒന്നും ചെയ്തിട്ടില്ല. എന്നെ മോശപ്പെട്ട സ്ത്രീയാക്കാനാണു പലരും ശ്രമിച്ചത്. എന്നാല്‍ ഞാന്‍ ഒരിക്കലും ഒരു മോശം സ്ത്രീയല്ല.






