
കാസര്‍ഗോഡ്: വനിതാ മതിലിനിടെ സംഘർഷമുണ്ടാക്കിയ 200 പേർക്കെതിരെ പൊലീസ് കേസെടുത്തു. ചേറ്റുകുണ്ടിൽ പൊലീസ് വാഹനങ്ങൾ തടഞ്ഞതിനും സിപിഎം പ്രവർത്തകരെ തടഞ്ഞതിനും അടക്കമാണ് കേസെടുത്തത്. സംഘര്‍സാധ്യത നിലനിൽക്കുന്നതിനാൽ ജില്ലയിൽ പലയിടങ്ങളിലും കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.
സിപിഎം ഇന്ന് ജില്ലയിൽ വിവിധയിടങ്ങളിൽ പ്രതിഷേധപ്രകടനങ്ങൾ നടത്തുന്നുണ്ട്. സംഘർഷത്തെതുടർന്ന് നാല് സ്ത്രീകൾക്ക് പരിക്കേറ്റിരുന്നു. കാലിക്കടവില്‍ അയ്യപ്പജ്യോതിക്കെത്തിയവരെ കല്ലെറിഞ്ഞതിനു പ്രതികാരമായി പള്ളിക്കര ചേറ്റുകുണ്ടില്‍ പാടത്തിനും കുറ്റിക്കാടിനും തീയിട്ട് വനിതാ മതിലില്‍ വിള്ളലുണ്ടാക്കി. സി.പി.എം, ബി.ജെ.പി. പ്രവര്‍ത്തകര്‍ പരസ്പരം കല്ലെറിഞ്ഞതോടെ ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് ആകാശത്തേക്കു വെടിവച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്കു നേരേയും ആക്രമണം. ചേറ്റുകുണ്ടില്നിന്നുള്ളവര്ക്കു നേരേയാണ് അയ്യപ്പജ്യോതിക്കിടെ കല്ലേറുണ്ടായത്.
ഇന്നലെ വനിതാമതിലിനു സമയമായപ്പോഴേക്കും നെല്‍പ്പാടത്തിനും കുറ്റിക്കാടിനും ബി.ജെ.പി. പ്രവര്‍ത്തകര്‍ തീകൊളുത്തി. പുകയും പൊടിയും നിറഞ്ഞ് മതില് തടസപ്പെട്ടു. നിരവധി വാഹനങ്ങള്‍ തകര്‍ക്കപ്പെട്ടു. കല്ലെറിഞ്ഞും മറ്റു ആയുധങ്ങളുമായി റെയില്‍വേ ട്രാക്കിനു പിറകില്‍ ഒളിച്ചിരുന്ന നൂറോളം വരുന്ന ആക്രമി സംഘം സി പി എം ഉദുമ ഏരിയാ സെക്രട്ടറി കെ മണികണ്ഠന് ഉള്‍പ്പെടെയുള്ളവരെ ആക്രമിച്ചു.
സംഘര്‍ഷത്തിനിടെ, മതിലില്‍ അണിചേരാനെത്തിയ സ്ത്രീകളെ പോലീസും സി.പി.എം പ്രവര്‍ത്തകരും ചേര്‍ന്നു മാറ്റി. ഇതിനിടെയാണു പോലീസ് ആകാശത്തേക്കു നാലു റൗണ്ട് വെടിവച്ചത്. കെ.എസ്.ടി.പി. റോഡില്‍ ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. അതോടെ വനിതാ മതില് കഴിഞ്ഞു പോകുകയായിരുന്നവര്‍ കുടുങ്ങി. കേസെടുത്തവരുടെ അറസ്റ്റ് ഇന്ന് ഉണ്ടായേക്കുമെന്നും കൂടുതൽ ആളുകൾക്കെതിരെ കേസെടുക്കാൻ സാധ്യതയുണ്ടെന്നുമാണ് റിപ്പോർട്ടുകൾ. മാധ്യപ്രവര്‍ത്തകര്‍ക്കെതിരെ ഉണ്ടായ അക്രമത്തിനെതിരെയും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കന്തലിലെ ഇസ്മായിലിന്റെ ഭാര്യ അവ്വാബി (35)യെയും പുത്തിഗെയിലെ സരസ്വതിയെയും മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ. പുത്തിഗെയിലെ ബിന്ദു (36), പെര്‍ളാടത്തെ മായിന്‍കുഞ്ഞിയുടെ മകന് പി എം അബ്ബാസ് (45) എന്നിവർക്കും പരിക്കേറ്റിരുന്നു.
വനിതാ മതിലില്‍ പങ്കെടുത്ത് മടങ്ങിയവര്‍ക്ക് നേരെ മായിപ്പാടിയിലും കല്ലേറുണ്ടായിരുന്നു. ചേറ്റുകുണ്ടിലുണ്ടായ സംഘര്‍ഷത്തിന്റെ ബാക്കിയായാണ് ഇവിടങ്ങളില്‍ ആക്രണം നടന്നത്. ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ റോഡ് കയ്യേറി മതില് തടസ്സപ്പെടുത്താന്‍ ശ്രമിച്ചതാണ് സംഘര്‍ഷങ്ങള്‍ക്ക് കാരണം. മുളകുപൊടി തീയയിട്ട് പുകച്ചായിരുന്നു ആക്രണം. അക്രമികളെ പൊലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്തും ലാത്തിവീശിയും കണ്ണീര്‍വാതകം പ്രയോഗിച്ചുമാണ് തുരത്തിയത്. ഇതോടെയാണ് അക്രമികള്‍ പൊലീസിനു നേരെ തിരിഞ്ഞത്. ഒട്ടേറെ പൊലീസുകാര്‍ക്ക് സാരമായ പരുക്കേറ്റെന്നാണു വിവരം.






