
ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്‍ണ്ടുല്‍ക്കര്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷവും സോഷ്യല്‍ മീഡിയ വഴി ആരാധകരുമായി എപ്പോഴും സംവദിക്കാറുണ്ട്. എല്ലാ വിശേഷങ്ങളും യാത്രകളിലെ ചിത്രങ്ങളും മറ്റും താരം അതിലൂടെ പങ്കിടാറുണ്ട്. ഇപ്പോഴിതാ അത്തരമൊരു യാത്ര ചിത്രം സച്ചിന് പങ്കിട്ടതാണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗാകുന്നത്. മുൻ ക്രിക്കറ്റ് താരങ്ങളായ അനിൽ കുംബ്ലെയ്ക്കും യുവരാജ് സിങ്ങിനുമൊപ്പമുള്ള ചിത്രമാണ് മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കർ പോസ്റ്റ് ചെയ്തത്. “ഗോവയിലെ ഞങ്ങളുടെ ദിൽ ചാഹ്താ ഹേ നിമിഷം! ഇതില്‍ ആകാശും സമീറും സിദും ആരൊക്കെയാണെന്നാണ് നിങ്ങൾ കരുതുന്നത്?’’ എന്നാണ് ചിത്രത്തിന് സച്ചിന് ക്യാപ്ഷന്‍ നല്‍കിയത്. ആമിർ ഖാൻ, അക്ഷയ് ഖന്ന, സെയ്ഫ് അലി ഖാൻ എന്നിവർ ആകാശ്, സമീർ, സിദ് എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ച ദിൽ ചാഹ്താ ഹേ എന്ന സൂപ്പര്‍ഹിറ്റ് ബോളിവുഡ് ചിത്രത്തെ പരാമര്‍ശിച്ചാണ് താരത്തിന്റെ പോസ്റ്റ്.
സച്ചിൻ ടെണ്ടുൽക്കർ, യുവരാജ് സിംഗ്, അനിൽ കുംബ്ലെ എന്നിവർ ഇന്ത്യൻ ടീമിന് വേണ്ടി ഒരുപാട് ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. 2003 ലോകകപ്പ് ഫൈനലിൽ എത്തിയ സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു അവർ. 2011ൽ സ്വന്തം മണ്ണിൽ യുവരാജും സച്ചിനും ലോകകപ്പ് ട്രോഫി നേടിയപ്പോൾ കുംബ്ലെ വിരമിച്ചു. മുൻ റിസ്റ്റ് സ്പിന്നർ കഴിഞ്ഞ വർഷം വരെ ഐപിഎൽ ഫ്രാഞ്ചൈസി പഞ്ചാബ് കിംഗ്സിന്റെ പരിശീലകനായിരുന്നു.
സച്ചിൻ ക്രിക്കറ്റിൽ നിന്ന് വിരമിച്ച് 10 വർഷത്തിന് ശേഷം, മുംബൈയിലെ ഐതിഹാസികമായ വാങ്കഡെ സ്റ്റേഡിയത്തിൽ ഇതിഹാസ ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കറുടെ ജീവിത വലുപ്പത്തിലുള്ള പ്രതിമ സ്ഥാപിക്കാൻ മുംബൈ ക്രിക്കറ്റ് അസോസിയേഷൻ (എംസിഎ) തീരുമാനിച്ചിരുന്നു. സച്ചിന്റെ കരിയർ ഇവിടെ തുടങ്ങുക മാത്രമല്ല, തന്റെ അവസാന മത്സരം കളിക്കും മുമ്പ് 2011-ൽ രാജ്യത്തിനുവേണ്ടി ഇതേ സ്റ്റേഡിയത്തിൽ ഐസിസി ക്രിക്കറ്റ് ലോകകപ്പ് നേടുകയും ചെയ്തു.
അന്താരാഷ്ട്ര ക്രിക്കറ്റിൽ സച്ചിന് ഇപ്പോഴും നിരവധി റെക്കോർഡുകൾ ഉണ്ട്-ഏറ്റവും കൂടുതൽ റൺസ്, സെഞ്ച്വറികൾ, അർദ്ധ സെഞ്ച്വറികൾ അല്ലെങ്കിൽ ഏകദിനങ്ങളിലും ടെസ്റ്റ് മത്സരങ്ങളിലും കളിച്ചത്. 1989-ൽ കൗമാരപ്രായത്തിൽ തന്റെ കരിയർ ആരംഭിച്ച വലംകൈയ്യൻ ബാറ്റർ രാജ്യത്തിനായി 463 ഏകദിനങ്ങൾക്ക് പുറമേ 200 ടെസ്റ്റ് മത്സരങ്ങളും കളിച്ചു, അവയിൽ യഥാക്രമം 15,921 റണ്‍സും 18,426 റൺസും നേടിയിട്ടുണ്ട്. 100 അന്താരാഷ്ട്ര സെഞ്ചുറികൾ എന്ന റെക്കോർഡ് സച്ചിനു പിന്നാലെ വിരാട് കോഹ്ലിയും നേടിയിട്ടുണ്ട്.




