
കോഴിക്കോട്: എറണാകുളം മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ കേസില്‍ അറസ്റ്റിലായ കെ. വിദ്യ ഒളിവില്പാര്ത്തതു മുന്‍ എസ്.എഫ്.ഐ. നേതാവായ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ വീട്ടില്‍. കാലിക്കറ്റ് യൂണിേവഴ്സിറ്റിയിലെ മുന്‍ എസ്.എഫ്.ഐ. നേതാവും ജലസേചന വകുപ്പ് ഉദ്യോഗസ്ഥനുമായ റോവിത് കുട്ടോത്തി (റോവിത്ത് വി.ആര്)ന്റെ വി.ആര്. നിവാസിലാണ് വിദ്യ ഒളിവില്‍ താമസിച്ചത്.
വിദ്യ പിടിയിലാകും മുമ്പു വീട്ടിലുണ്ടായിരുന്ന റോവിത്ത് പോലീസ് എത്തിയതു മുതല്‍ ഒളിവിലാണ്. സി.പി.എമ്മിന്റെ െസെബര്‍ പോരാളിയാണ്. വിദ്യ പിടിയിലായതോടെ സാമൂഹിക മാധ്യമങ്ങളില്‍നിന്ന് അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്തിട്ടുണ്ട്. ഐ.പി.സി. 212 പ്രകാരം കുറ്റവാളിയെ സംരക്ഷിക്കുന്നത് അഞ്ചു വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ്. എന്നാല്‍, ആരാണ് വിദ്യയെ ഒളിവില്‍ കഴിയാന്‍ സഹായിച്ചതെന്നു പോലീസ് വ്യക്തമാക്കിയിട്ടില്ല.
സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ റോവിത്തിനെ സംരക്ഷിക്കാന്‍ ആദ്യം മുതല്‍ പോലീസ് ശ്രമിച്ചിരുന്നതായി ആരോപണമുണ്ട്. പ്രതിയെ പിടികൂടിയതു വില്യാപ്പള്ളി രാഘവന് എന്നയാളുടെ വീട്ടില്നിന്നാണെന്നാണ് അഗളി പോലീസിന്റെ റിപ്പോര്‍ട്ട്. രാഘവന്റെ മകനാണ് റോവിത്ത്. ആവളയില്‍ മറ്റൊരു സുഹൃത്തിന്റെ വീട്ടിലായിരുന്നു വിദ്യ ആദ്യം ഒളിച്ചുതാമസിച്ചത്. അവിടെനിന്നാണ് ചിലര്‍ ഇടപെട്ടു വിദ്യയെ വടകര പോലീസ് സ്റ്റേഷന് പരിധിയില്‍ മേപ്പയില്‍ കുട്ടോത്തുള്ള വി.ആര്. നിവാസില്‍ എത്തിച്ചത്.
ആവളയിലെ സൃഹൃത്തിനെ തിരിച്ചറിഞ്ഞ പോലീസ് ആദ്യം എത്തിയത് അവരുടെ വീട്ടിലായിരുന്നു. ആ സുഹൃത്തിനെയുംകൂട്ടി പോലീസ് ഒടുവില്‍ വി.ആര്. നിവാസില്‍ ചെന്നു വിദ്യയെ പിടികൂടുകയായിരുന്നു. കഴിഞ്ഞ 21-നു െവെകിട്ട് 5.40-നു വിദ്യയെ അഗളി പോലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ പുലര്‍ച്ചെ 1.07-നു പ്രതിയെ അഗളിയിലെത്തിച്ചു. രാവിലെ കോട്ടത്തറ ട്രൈബല്‍ സ്പെഷാലിറ്റി ആശുപത്രിയില്‍നിന്നു ഡോക്ടറെ സ്േറ്റഷനിലെത്തിച്ച് െവെദ്യപരിശോധന നടത്തി. ഒന്‍പതോടെ അറസ്റ്റ് രേഖപ്പെടുത്തി.
വ്യാജരേഖ ചമയ്ക്കല്‍, വഞ്ചിക്കാന്‍ വേണ്ടി വ്യാജരേഖയുണ്ടാക്കല്‍, യഥാര്‍ഥ രേഖയെന്ന മട്ടില്‍ അത് ഉപയോഗിക്കല്‍ എന്നീ വകുപ്പുകളാണു ചുമത്തിയിട്ടുള്ളത്. കേസില്‍ കെ. വിദ്യയുടെ കമ്പ്യൂട്ടറും മൊെബെല്‍ ഫോണും ഫോറന്‍സിക് വിദഗ്ധര്‍ പരിശോധിക്കും. വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ തന്നെ പകര്‍പ്പാണു േകാളജില്‍ സമര്‍പ്പിച്ചത്. അതിന്റെ അസല്‍ കിട്ടിയില്ലെങ്കില്‍ കേസ് തെളിയിക്കാനാവില്ലെന്നാണു പോലീസിനു ലഭിച്ച നിയമോപദേശം. വ്യാജ സര്‍ട്ടിഫിക്കറ്റ് തയാറാക്കിയതു സംബന്ധിച്ച തെളിവുകള്‍ വിദ്യ ഒളിവില്‍ക്കഴിയവേ നശിപ്പിച്ചിരിക്കാമെന്നാണു പോലീസ് നിഗമനം.
ഇക്കാര്യം തെളിയിക്കാനാണു ഫോറന്‍സിക് പരിശോധന. കാസര്‍ഗോഡ് ഗവ. കോളജില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചു ജോലി തരപ്പെടുത്തി, അഗളി കോളജില്‍ ജോലിക്കു ശ്രമിച്ചു എന്നീ കാര്യങ്ങള്‍ക്കു പ്രഥമദൃഷ്ട്യാ തെളിവുള്ളതു വിദ്യയ്ക്കു കുരുക്കാകും. അഗളി കോളജ് പ്രിന്‍സിപ്പല്‍ ബോധപൂര്‍വം കേസില്പ്പെടുത്തിയെന്നാണു വിദ്യയുടെ ആരോപണം. എന്നാല്‍, അവിടെ അഭിമുഖത്തിനെത്തിയതും ബയോഡേറ്റയില്‍ മഹാരാജാസിലെ പ്രവൃത്തിപരിചയ സര്ട്ടിഫിക്കറ്റുണ്ടെന്നു രേഖപ്പെടുത്തിയതും തെളിവാണ്.
മഹാരാജാസില്‍ ഉള്‍പ്പെടെ അന്വേഷണസംഘം വിദ്യയുമായി തെളിവെടുക്കും. വിദ്യ അവിടെ പഠിപ്പിച്ചിരുന്നില്ലെന്നു തെളിയിക്കാനാണിത്. സര്‍ക്കാരിന്റെ ആസ്പയര് സ്കോഷര്ഷിപ്പിനു വിദ്യ അപേക്ഷിപ്പിരുന്നു. അപേക്ഷയ്ക്കൊപ്പം നല്കാന് മഹാരാജ് കോളജ് പ്രിന്‍സിപ്പലിന്റെ കത്ത് വിദ്യയ്ക്കു നല്‍കിയിട്ടുണ്ട്. ഈ കത്തിലെ പ്രിന്‍സിപ്പലിന്റെ ഒപ്പും സീലും സ്കാന്‍ ചെയ്തെടുത്താണു വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചതെന്നാണു പോലീസിന്റെ നിഗമനം.
നീലേശ്വരം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ വിദ്യയെ അറസ്റ്റ് ചെയ്യാന്‍ ഇന്ന് മണ്ണാര്‍ക്കാട് കോടതിയില്‍ അപേക്ഷ നല്‍കുമെന്നാണു സൂചന. അതേസമയം വിദ്യ ഒളിവിലായിരുന്നില്ലെന്നും ഒളിവിലെന്നത് മാധ്യമ സൃഷ്ടിയാണെന്നും അഭിഭാഷകന് സെബിന് സെബാസ്റ്റിയന്. വിദ്യ സുഹൃത്തിന്റെ വീട്ടിലുണ്ടായിരുന്നു. പ്രതിയെ പിടികൂടുക എന്നത് പോലീസിന്റെ ചുമതലയാണ്. വിദ്യയ്ക്കെതിരെ വഞ്ചനാക്കുറ്റം നിലനില്‍ക്കില്ലെന്നും പറഞ്ഞു.
ഗൂഢാലോചന നടത്തിയെന്ന വിദ്യയുടെ ആരോപണം അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയല്‍ കോളജ് പ്രിന്‍സിപ്പല്‍ ലാലിമോള്‍ വര്‍ഗീസ് തള്ളി. വിദ്യ ആരാണെന്ന് അറിയില്ലായിരുന്നു. ഔദ്യോഗിക ജീവിതത്തില്‍ രാഷ്ട്രീയ വിവേചനം കാണിച്ചിട്ടില്ല. താന്‍ ഗൂഢാലോചനയുടെയും ഭാഗമല്ല. ഇന്റര്‍വ്യൂ ബോര്‍ഡിലുള്ളവരാണ് തന്നോട് സര്‍ട്ടിഫിക്കറ്റിന്റെ കാര്യം പറയുന്നത്. വിദ്യ ഹാജരാക്കിയത് വ്യാജരേഖയാണെന്ന് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്റെ കടമ നിര്‍വഹിക്കുക മാത്രമാണ് ചെയ്തതെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.






