
തിരുവനന്തപുരം: ഓണക്കാലത്തെ വസ്ത്രവിപണിയില്‍ വ്യാജന്മാരുടെ പ്രളയം. ഖാദിയുടെ ലേബലില്‍ വന്‍തോതില്‍ പവര്‍ലൂം വസ്ത്രങ്ങള്‍ എത്തിച്ചാണ് കോടികളുടെ തട്ടിപ്പിന് കളം ഒരുക്കിയിരിക്കുന്നത്. ഖാദി വസ്ത്രങ്ങള്‍ക്ക് നല്കുന്ന റിബേറ്റിന്റെ പേരില്‍ ഒരേസമയം സര്‍ക്കാരിനെയും ഉപഭോക്താക്കളെയും പറ്റിച്ചാണ് സംസ്ഥാനത്തു ഇടനിലക്കാര്‍ കോടികള്‍ തട്ടുന്നത്.
കേന്ദ്ര ഖാദി ഗ്രാമവ്യവസായ കമ്മിഷന്റെ നിര്‍ദേശം മറി കടന്ന് ഖാദി ബോര്‍ഡ് ഷോറൂമുകളില്‍ ഉള്‍പ്പെടെ പവര്‍ലൂം വസ്ത്രങ്ങള്‍ ഖാദിയുടെ പേരില്‍ വിറ്റഴിക്കുകയാണ്. ഓരോ ഓണക്കാലത്തും കോടികണക്കിന് ഖാദി വസ്ത്രങ്ങള്‍ ആണ് വിറ്റു പോകുന്നത്. ഖാദി വസ്ത്രങ്ങള്‍ക്ക് ആവിശ്യക്കാരേറെയാണ്. ഇതിന്റെ മറവിലാണ് ഖാദിയുടെ കൈത്തറി വസ്ത്രം എന്ന് തെറ്റിദ്ധരിപ്പിച്ച് പവര്‍ലൂം വസ്ത്രങ്ങള്‍ വില്‍ക്കുന്നത്.
യഥാര്‍ഥ ഖാദിക്ക് ട്രേഡ് മാര്‍ക്കും അത് വില്‍ക്കുന്ന വില്‍പ്പനശാലകള്‍ക്ക് സര്‍ട്ടിഫിക്കേഷനും മുംബൈ ആസ്ഥാനമായുള്ള ഖാദി ഗ്രാമവ്യവസായ കമ്മിഷന് നല്‍കുന്നുണ്ട്. ഖാദിയും പവര്‍ലൂം വസ്ത്രങ്ങളും തിരിച്ചറിയുന്നതിന് മാര്‍ഗങ്ങളുണ്ടെങ്കിലും ഭൂരിപക്ഷം പേര്‍ക്കും പെട്ടെന്ന് ഇത് തിരിച്ചറിയാന്‍ പറ്റാത്തതാണ് തട്ടിപ്പുകാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കുന്നത്. ഒറിജിനല്‍ ഖാദി വസ്ത്രങ്ങള്‍ക്കൊപ്പം പവര്‍ലൂം വസ്ത്രങ്ങളും ഇടകലര്‍ത്തി ഇട്ടാണ് വില്‍പ്പന.
യഥാര്‍ഥ ഖാദി വസ്ത്രങ്ങളുടെ നൂല് കൂടുതലായും നെയ്തിരിക്കുന്നത് തുണിയുടെ ഇടതു വശത്തേക്കാണ്. ഇതിന് എസ് ട്വിസ്റ്റ് എന്നാണ് പറയുന്നത്. എന്നാല്‍, വ്യാജ ഖാദിയിലാകട്ടെ നൂല് നെയ്യുന്നത് വലത്തേക്കാകും. ഇതിനെ ഇസഡ് ട്വിസ്റ്റ് എന്നാണു വിളിക്കുന്നത്.
വ്യാജ ഖാദി വില്ക്കുന്നവര്ക്കെതിരേ ട്രേഡ് മാര്‍ക്ക് ലംഘനത്തിന് കേസ് എടുക്കുന്നതിനും പിഴ ചുമത്തുന്നതിനും സ്ഥാപനത്തിനുള്ള ലൈസന്‍സും സര്‍ട്ടിഫിക്കേഷനും റദ്ദാക്കുന്നതിനും ഖാദി ഗ്രാമവ്യവസായ കമ്മിഷന് അധികാരമുണ്ട്. എന്നാല്‍, ഖാദി എന്ന പേരില്‍ പവര്‍ലൂം വസ്ത്രങ്ങള്‍ വില്‍ക്കുന്നത് തടയാന്‍ ശ്രമിക്കാത്തത് മൂലം ഉപഭക്താക്കള്‍ കബളിപ്പിക്കപ്പെടുകയാണ്.
നൂല്നൂല്പ്പുകാരുടെയും നെയ്ത്തുകാരുടെയും പട്ടിക ഉണ്ടാക്കി ഇവര്‍ക്ക് നൂല് ഉല്പാദിപ്പിക്കുന്നതിന് പരുത്തിയും തുണി നെയ്യുന്നതിന് തറിയും സംസ്കരിക്കുന്നതിനുള്ള അസംസ്കൃത വസ്തുക്കളും നല്‍കിയതായി കണക്കില്‍ കാണിച്ചാണ് കോടികളുടെ തട്ടിപ്പ് അരങ്ങേറുന്നത്. രേഖകളില്‍ ഇങ്ങനെ കാണിച്ചതിന് ശേഷം ആന്ധ്രയിലും തമിഴ്നാട്ടിലുമുള്ള മില്ലുകളില്‍നിന്ന് യന്ത്രത്തില്‍ നെയ്ത തുണിത്തരങ്ങള്‍ കുറഞ്ഞ വിലയ്ക്ക് എത്തിച്ചാണ് വില്‍പ്പന. ഇവ ഓരോന്നും സ്ഥാപനത്തിന്റെ പട്ടികയിലുള്ള നെയ്ത്തുകാര്‍ നെയെ്തടുത്തതാണെന്ന് കാണിച്ച് കണക്കുണ്ടാക്കി ഇതിന് യഥാര്‍ഥ ഖാദിയുടെ വില ഈടാക്കി വിറ്റാണ് തട്ടിപ്പ്.
ജി. അരുണ്‍
കേന്ദ്ര ഖാദി ഗ്രാമവ്യവസായ കമ്മിഷന്റെ നിര്‍ദേശം മറി കടന്ന് ഖാദി ബോര്‍ഡ് ഷോറൂമുകളില്‍ ഉള്‍പ്പെടെ പവര്‍ലൂം വസ്ത്രങ്ങള്‍ ഖാദിയുടെ പേരില്‍ വിറ്റഴിക്കുകയാണ്. ഓരോ ഓണക്കാലത്തും കോടികണക്കിന് ഖാദി വസ്ത്രങ്ങള്‍ ആണ് വിറ്റു പോകുന്നത്. ഖാദി വസ്ത്രങ്ങള്‍ക്ക് ആവിശ്യക്കാരേറെയാണ്. ഇതിന്റെ മറവിലാണ് ഖാദിയുടെ കൈത്തറി വസ്ത്രം എന്ന് തെറ്റിദ്ധരിപ്പിച്ച് പവര്‍ലൂം വസ്ത്രങ്ങള്‍ വില്‍ക്കുന്നത്.
യഥാര്‍ഥ ഖാദിക്ക് ട്രേഡ് മാര്‍ക്കും അത് വില്‍ക്കുന്ന വില്‍പ്പനശാലകള്‍ക്ക് സര്‍ട്ടിഫിക്കേഷനും മുംബൈ ആസ്ഥാനമായുള്ള ഖാദി ഗ്രാമവ്യവസായ കമ്മിഷന് നല്‍കുന്നുണ്ട്. ഖാദിയും പവര്‍ലൂം വസ്ത്രങ്ങളും തിരിച്ചറിയുന്നതിന് മാര്‍ഗങ്ങളുണ്ടെങ്കിലും ഭൂരിപക്ഷം പേര്‍ക്കും പെട്ടെന്ന് ഇത് തിരിച്ചറിയാന്‍ പറ്റാത്തതാണ് തട്ടിപ്പുകാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കുന്നത്. ഒറിജിനല്‍ ഖാദി വസ്ത്രങ്ങള്‍ക്കൊപ്പം പവര്‍ലൂം വസ്ത്രങ്ങളും ഇടകലര്‍ത്തി ഇട്ടാണ് വില്‍പ്പന.
യഥാര്‍ഥ ഖാദി വസ്ത്രങ്ങളുടെ നൂല് കൂടുതലായും നെയ്തിരിക്കുന്നത് തുണിയുടെ ഇടതു വശത്തേക്കാണ്. ഇതിന് എസ് ട്വിസ്റ്റ് എന്നാണ് പറയുന്നത്. എന്നാല്‍, വ്യാജ ഖാദിയിലാകട്ടെ നൂല് നെയ്യുന്നത് വലത്തേക്കാകും. ഇതിനെ ഇസഡ് ട്വിസ്റ്റ് എന്നാണു വിളിക്കുന്നത്.
വ്യാജ ഖാദി വില്ക്കുന്നവര്ക്കെതിരേ ട്രേഡ് മാര്‍ക്ക് ലംഘനത്തിന് കേസ് എടുക്കുന്നതിനും പിഴ ചുമത്തുന്നതിനും സ്ഥാപനത്തിനുള്ള ലൈസന്‍സും സര്‍ട്ടിഫിക്കേഷനും റദ്ദാക്കുന്നതിനും ഖാദി ഗ്രാമവ്യവസായ കമ്മിഷന് അധികാരമുണ്ട്. എന്നാല്‍, ഖാദി എന്ന പേരില്‍ പവര്‍ലൂം വസ്ത്രങ്ങള്‍ വില്‍ക്കുന്നത് തടയാന്‍ ശ്രമിക്കാത്തത് മൂലം ഉപഭക്താക്കള്‍ കബളിപ്പിക്കപ്പെടുകയാണ്.
നൂല്നൂല്പ്പുകാരുടെയും നെയ്ത്തുകാരുടെയും പട്ടിക ഉണ്ടാക്കി ഇവര്‍ക്ക് നൂല് ഉല്പാദിപ്പിക്കുന്നതിന് പരുത്തിയും തുണി നെയ്യുന്നതിന് തറിയും സംസ്കരിക്കുന്നതിനുള്ള അസംസ്കൃത വസ്തുക്കളും നല്‍കിയതായി കണക്കില്‍ കാണിച്ചാണ് കോടികളുടെ തട്ടിപ്പ് അരങ്ങേറുന്നത്. രേഖകളില്‍ ഇങ്ങനെ കാണിച്ചതിന് ശേഷം ആന്ധ്രയിലും തമിഴ്നാട്ടിലുമുള്ള മില്ലുകളില്‍നിന്ന് യന്ത്രത്തില്‍ നെയ്ത തുണിത്തരങ്ങള്‍ കുറഞ്ഞ വിലയ്ക്ക് എത്തിച്ചാണ് വില്‍പ്പന. ഇവ ഓരോന്നും സ്ഥാപനത്തിന്റെ പട്ടികയിലുള്ള നെയ്ത്തുകാര്‍ നെയെ്തടുത്തതാണെന്ന് കാണിച്ച് കണക്കുണ്ടാക്കി ഇതിന് യഥാര്‍ഥ ഖാദിയുടെ വില ഈടാക്കി വിറ്റാണ് തട്ടിപ്പ്.
ജി. അരുണ്‍







Comments