
തിരുവനന്തപുരം: വന്ദേമാതരം പൂർണമായും ആലപിക്കുന്നതിനെക്കുറിച്ചുള്ള വിവാദം പുതിയ വഴിത്തിരിവിൽ. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ വന്ദേമാതരം പൂർണമായും പാടാൻ നിർദേശം നൽകിയിട്ടില്ല എന്ന് ലോക് ഭവൻ വ്യക്തമാക്കി.സ്വാതന്ത്ര്യദിനാഘോഷവേളയിൽ വന്ദേമാതരം പൂർണമായി ആലപിക്കണമെന്ന് ചീഫ് സെക്രട്ടറി സർക്കുലർ പുറത്തിറക്കിയിരുന്നു. എന്നാൽ, പൂർണമായും ചൊല്ലാൻ തീരുമാനിച്ചിട്ടില്ലെന്ന് ആഭ്യന്തരമന്ത്രിയും വ്യവസായ മന്ത്രിയും വ്യക്തമാക്കിയതോടെ വിവാദം ചൂടുപിടിച്ചു.
ലോക്ഭവൻ നിർദേശപ്രകാരമാണ് സർക്കുലർ എന്ന വിശദീകരണവുമായി വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദീൻ രംഗത്തുവന്നിരുന്നു. നിലവിലുള്ള നിയമങ്ങളുടെ അടിസ്ഥാനത്തിലാണിതെന്നും മന്ത്രി പറഞ്ഞു. വന്ദേമാതരം പൂർണമായും ആലപിക്കണമെന്ന ഉത്തരവ് സംസ്ഥാന സർക്കാർ പുതിയതായി ഉണ്ടാക്കിയതല്ല. ലോക്ഭവൻ നൽകുന്ന നിർദേശങ്ങൾ അറിയിക്കേണ്ടത് ചീഫ് സെക്രട്ടറിയുടെ ചുമതലയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. രമേശ് ചെന്നിത്തലയും പി കെ കുഞ്ഞാലിക്കുട്ടിയും കെ മുരളീധരനും ഇതിനെതിരെയുള്ള നിലപാടിലായിരുന്നു.
എന്നാൽ, ജില്ലകളിലെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾക്കായി പ്രോട്ടോക്കോൾ വിഭാഗം നൽകിയ സർക്കുലറിൽ വന്ദേമാതരം പാടുന്നതിനെ കുറിച്ച് പരാമർശിച്ചിരുന്നില്ല. ദേശീയ ഗാനത്തെ കുറിച്ച് മാത്രമാണ് പരാമർശം.
ലോക്ഭവൻ നിർദേശപ്രകാരമാണ് സർക്കുലർ എന്ന വിശദീകരണവുമായി വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദീൻ രംഗത്തുവന്നിരുന്നു. നിലവിലുള്ള നിയമങ്ങളുടെ അടിസ്ഥാനത്തിലാണിതെന്നും മന്ത്രി പറഞ്ഞു. വന്ദേമാതരം പൂർണമായും ആലപിക്കണമെന്ന ഉത്തരവ് സംസ്ഥാന സർക്കാർ പുതിയതായി ഉണ്ടാക്കിയതല്ല. ലോക്ഭവൻ നൽകുന്ന നിർദേശങ്ങൾ അറിയിക്കേണ്ടത് ചീഫ് സെക്രട്ടറിയുടെ ചുമതലയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. രമേശ് ചെന്നിത്തലയും പി കെ കുഞ്ഞാലിക്കുട്ടിയും കെ മുരളീധരനും ഇതിനെതിരെയുള്ള നിലപാടിലായിരുന്നു.
എന്നാൽ, ജില്ലകളിലെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾക്കായി പ്രോട്ടോക്കോൾ വിഭാഗം നൽകിയ സർക്കുലറിൽ വന്ദേമാതരം പാടുന്നതിനെ കുറിച്ച് പരാമർശിച്ചിരുന്നില്ല. ദേശീയ ഗാനത്തെ കുറിച്ച് മാത്രമാണ് പരാമർശം.







Comments