
തിരുവനന്തപുരം: ലയണൽ മെസ്സിയുടെയും അർജന്റീനാ ഫുട്ബോൾ ടീമിന്റെയും കേരള സന്ദർശനത്തിന്റെ മറവിൽ വൻ ജി.എസ്.ടി. വെട്ടിപ്പും സാമ്പത്തിക തിരിമറിയും നടന്നെന്ന ആരോപണത്തിൽ സർക്കാർ കർശന നടപടിയിലേക്ക്. സ്പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ്‌കാസ്റ്റിങ് കമ്പനി സർക്കാരിന് ജി.എസ്.ടി. നഷ്ടമുണ്ടാക്കിയെന്നും പൊതുമുതൽ സ്വകാര്യകമ്പനിയുടെ ലാഭത്തിനായി വിനിയോഗിച്ചെന്നുമുള്ള കായികവകുപ്പ് സെക്രട്ടറി എൻ. പ്രശാന്തിന്റെ റിപ്പോർട്ട് പരിശോധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസാണ് ഈ നിർണായക അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
സർക്കാർ ഉത്തരവിനെത്തുടർന്ന് രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി.) സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ജി.എസ്.ടി. ഡെപ്യൂട്ടി കമ്മിഷണർ സി. ബ്രിജേഷിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗസംഘമാണ് കേസന്വേഷിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട മുഴുവൻ സാമ്പത്തിക ഇടപാടുകളും ബാങ്ക് അക്കൗണ്ടുകളും ഇവർ പരിശോധിക്കും. കൂടാതെ, മറ്റു വകുപ്പുകളുടെ കൈവശമുള്ള രേഖകൾ വിളിച്ചുവരുത്തി പരിശോധിക്കാനും ഈ സംഘത്തിന് അനുമതി നൽകിയിട്ടുണ്ട്.
സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്‌കാസ്റ്റിങ് കമ്പനിയുടെ മൂലധന ഉറവിടം, രജിസ്ട്രേഷൻ എന്നിവയെക്കുറിച്ചും വിശദമായ അന്വേഷണമുണ്ടാകും. ഈ സംഭവത്തിൽ നേരത്തേ കാഞ്ഞങ്ങാട് ജി.എസ്.ടി. ഇൻറലിജൻസ് ഓഫീസ് കേസെടുത്തിരുന്നു. 216 കോടി രൂപ വിദേശത്തേക്ക് കൈമാറിയതിൽ 22.68 കോടി രൂപ ജി.എസ്.ടി. അടയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു അന്നത്തെ കേസ്.
എന്നാൽ, മുൻസർക്കാർ കേസെടുത്ത ഉദ്യോഗസ്ഥനെ സ്ഥലംമാറ്റുകയും കേസിലെ തുടർനടപടി നിർത്തിവെക്കുകയും ചെയ്യുകയാണുണ്ടായത്. തുടർന്ന് സർക്കാർ ഈ കേസ് വീണ്ടും സമഗ്രമായി പരിശോധിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി കമ്പനി ചെയർമാൻ ആന്റോ അഗസ്റ്റിൻ കാഞ്ഞങ്ങാട് ജി.എസ്.ടി. ഓഫീസിൽ നേരിട്ടെത്തി മൊഴിനൽകുകയും ചെയ്തിട്ടുണ്ട്.
സർക്കാർ ഉത്തരവിനെത്തുടർന്ന് രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി.) സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ജി.എസ്.ടി. ഡെപ്യൂട്ടി കമ്മിഷണർ സി. ബ്രിജേഷിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗസംഘമാണ് കേസന്വേഷിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട മുഴുവൻ സാമ്പത്തിക ഇടപാടുകളും ബാങ്ക് അക്കൗണ്ടുകളും ഇവർ പരിശോധിക്കും. കൂടാതെ, മറ്റു വകുപ്പുകളുടെ കൈവശമുള്ള രേഖകൾ വിളിച്ചുവരുത്തി പരിശോധിക്കാനും ഈ സംഘത്തിന് അനുമതി നൽകിയിട്ടുണ്ട്.
സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്‌കാസ്റ്റിങ് കമ്പനിയുടെ മൂലധന ഉറവിടം, രജിസ്ട്രേഷൻ എന്നിവയെക്കുറിച്ചും വിശദമായ അന്വേഷണമുണ്ടാകും. ഈ സംഭവത്തിൽ നേരത്തേ കാഞ്ഞങ്ങാട് ജി.എസ്.ടി. ഇൻറലിജൻസ് ഓഫീസ് കേസെടുത്തിരുന്നു. 216 കോടി രൂപ വിദേശത്തേക്ക് കൈമാറിയതിൽ 22.68 കോടി രൂപ ജി.എസ്.ടി. അടയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു അന്നത്തെ കേസ്.
എന്നാൽ, മുൻസർക്കാർ കേസെടുത്ത ഉദ്യോഗസ്ഥനെ സ്ഥലംമാറ്റുകയും കേസിലെ തുടർനടപടി നിർത്തിവെക്കുകയും ചെയ്യുകയാണുണ്ടായത്. തുടർന്ന് സർക്കാർ ഈ കേസ് വീണ്ടും സമഗ്രമായി പരിശോധിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി കമ്പനി ചെയർമാൻ ആന്റോ അഗസ്റ്റിൻ കാഞ്ഞങ്ങാട് ജി.എസ്.ടി. ഓഫീസിൽ നേരിട്ടെത്തി മൊഴിനൽകുകയും ചെയ്തിട്ടുണ്ട്.







Comments