
തൃശൂർ: തോളൂരിൽ വസ്ത്രവ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവൻ സ്വർണം കവർന്ന കേസിൽ രണ്ട് സ്ത്രീകളടക്കം മൂന്ന് പേർ അറസ്റ്റിൽ. പീച്ചി പാണഞ്ചേരി പുളിക്കൽ സന്തോഷ് (44), മണലൂർ എങ്ങണ്ടി വീട്ടിൽ സജിത (46), ശ്രീനാരായണപുരം കോതപറമ്പ് കാരിയെഴുത്ത് അഖില (35) എന്നിവരാണ് അറസ്റ്റിലായത്.
പറപ്പൂർ സെന്ററിൽ തുണിക്കട നടത്തുന്ന നാലകത്ത് സക്കീറിന്റെ വീട്ടിലാണ് ഈ മാസം 20ന് മോഷണം നടന്നത്. മകളുടെ വിവാഹ ആവശ്യങ്ങൾക്കായും മറ്റുമായി സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളാണ് കവർന്നത്.
ഓണക്കാലമായതിനാൽ കട അടയ്ക്കാൻ വൈകിയ സക്കീർ രാത്രി ഒന്നോടെ വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കേസിലെ പ്രധാന പ്രതിയായ സന്തോഷ് വലപ്പാട് ബീച്ച് പരിസരത്തുനിന്ന് പിടിയിലായത്.
ജില്ലയിലും പുറത്തുമായി നിരവധി മോഷണക്കേസുകളിൽ പ്രതിയാണ് സന്തോഷെന്ന് പൊലീസ് പറഞ്ഞു. കർണാടകയിൽ നടന്ന സ്വർണക്കവർച്ച കേസിലും ഇയാൾക്ക് ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്.
മോഷണ മുതലുകൾ വിൽക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ സന്തോഷിനെ സഹായിച്ചതിനാണ് സജിതയെയും അഖിലയെയും അറസ്റ്റ് ചെയ്തത്. കേസിൽ ഒരാളെ കൂടി പിടികൂടാനുണ്ടെന്നും പൊലീസ് അറിയിച്ചു.
പറപ്പൂർ സെന്ററിൽ തുണിക്കട നടത്തുന്ന നാലകത്ത് സക്കീറിന്റെ വീട്ടിലാണ് ഈ മാസം 20ന് മോഷണം നടന്നത്. മകളുടെ വിവാഹ ആവശ്യങ്ങൾക്കായും മറ്റുമായി സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളാണ് കവർന്നത്.
ഓണക്കാലമായതിനാൽ കട അടയ്ക്കാൻ വൈകിയ സക്കീർ രാത്രി ഒന്നോടെ വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കേസിലെ പ്രധാന പ്രതിയായ സന്തോഷ് വലപ്പാട് ബീച്ച് പരിസരത്തുനിന്ന് പിടിയിലായത്.
ജില്ലയിലും പുറത്തുമായി നിരവധി മോഷണക്കേസുകളിൽ പ്രതിയാണ് സന്തോഷെന്ന് പൊലീസ് പറഞ്ഞു. കർണാടകയിൽ നടന്ന സ്വർണക്കവർച്ച കേസിലും ഇയാൾക്ക് ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്.
മോഷണ മുതലുകൾ വിൽക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ സന്തോഷിനെ സഹായിച്ചതിനാണ് സജിതയെയും അഖിലയെയും അറസ്റ്റ് ചെയ്തത്. കേസിൽ ഒരാളെ കൂടി പിടികൂടാനുണ്ടെന്നും പൊലീസ് അറിയിച്ചു.







Comments