
തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിക്കെതിരായ ‘ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായി രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം പതിനായിരത്തിലേക്ക്. ഇതുവരെ 9896 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 21 കിലോയിലധികം എംഡിഎംഎയും 1140 കിലോയിലധികം കഞ്ചാവും പിടികൂടിയതായി മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു.
ലഹരിക്കേസുകളുടെ വിചാരണ കാര്യക്ഷമമാക്കുന്നതിനായി പാലക്കാട്, തൃശൂർ, മഞ്ചേരി എന്നിവിടങ്ങളിൽ പ്രത്യേക എൻഡിപിഎസ് കോടതികൾ ആരംഭിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മൂന്ന് കോടതികളിലുമായി 11 തസ്തികകൾ വീതം ആകെ 33 പുതിയ തസ്തികകളും സൃഷ്ടിക്കും.
സംസ്ഥാനം സാമ്പത്തിക ഞെരുക്കം നേരിടുന്നുണ്ടെങ്കിലും ലഹരിവിപത്തിനെ തടയുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടത് അനിവാര്യമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ലഹരിക്കേസുകളുടെ വിചാരണ വേഗത്തിലാക്കുന്നതിനാണ് പുതിയ കോടതികൾ ആരംഭിക്കുന്നത്.
‘ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായി സംസ്ഥാനത്തുടനീളം ലഹരി പരിശോധനകൾ വ്യാപകമായി തുടരുകയാണ്. കോഴിക്കോട് തട്ടുകടയുടെ മറവിൽ രാത്രികാലങ്ങളിൽ ലഹരി വിൽപ്പന നടത്തിയിരുന്ന ഓട്ടോ ഡ്രൈവറെ പിടികൂടി.
മലപ്പുറം വളാഞ്ചേരിയിൽ ഇതര സംസ്ഥാന തൊഴിലാളികൾ പട്ടാപ്പകൽ ലഹരി ഉപയോഗിച്ചതായുള്ള റിപ്പോർട്ടുകളും പുറത്തുവന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങൾ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കുമെന്ന് വളാഞ്ചേരി നഗരസഭ അധികൃതർ അറിയിച്ചു.
ലഹരിക്കേസുകളുടെ വിചാരണ കാര്യക്ഷമമാക്കുന്നതിനായി പാലക്കാട്, തൃശൂർ, മഞ്ചേരി എന്നിവിടങ്ങളിൽ പ്രത്യേക എൻഡിപിഎസ് കോടതികൾ ആരംഭിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മൂന്ന് കോടതികളിലുമായി 11 തസ്തികകൾ വീതം ആകെ 33 പുതിയ തസ്തികകളും സൃഷ്ടിക്കും.
സംസ്ഥാനം സാമ്പത്തിക ഞെരുക്കം നേരിടുന്നുണ്ടെങ്കിലും ലഹരിവിപത്തിനെ തടയുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടത് അനിവാര്യമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ലഹരിക്കേസുകളുടെ വിചാരണ വേഗത്തിലാക്കുന്നതിനാണ് പുതിയ കോടതികൾ ആരംഭിക്കുന്നത്.
‘ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായി സംസ്ഥാനത്തുടനീളം ലഹരി പരിശോധനകൾ വ്യാപകമായി തുടരുകയാണ്. കോഴിക്കോട് തട്ടുകടയുടെ മറവിൽ രാത്രികാലങ്ങളിൽ ലഹരി വിൽപ്പന നടത്തിയിരുന്ന ഓട്ടോ ഡ്രൈവറെ പിടികൂടി.
മലപ്പുറം വളാഞ്ചേരിയിൽ ഇതര സംസ്ഥാന തൊഴിലാളികൾ പട്ടാപ്പകൽ ലഹരി ഉപയോഗിച്ചതായുള്ള റിപ്പോർട്ടുകളും പുറത്തുവന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങൾ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കുമെന്ന് വളാഞ്ചേരി നഗരസഭ അധികൃതർ അറിയിച്ചു.







Comments