
കുന്നംകുളം ∙ റോഡരികിൽ നിർത്തിയിട്ടിരുന്ന ബൈക്കിലേക്ക് നിയന്ത്രണം വിട്ട കാറിടിച്ച് ദമ്പതികളും മൂന്ന് വയസ്സുകാരനായ മകനും ദാരുണമായി കൊല്ലപ്പെട്ടു. ചാവക്കാട് എടക്കഴിയൂർ പഞ്ചവടി സ്വദേശി മുനീർ (35), ഭാര്യ സഫ്ന (25), മകൻ യമിൽ ഐബക്ക് (3) എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഗുരുവായൂർ – കുന്നംകുളം റോഡിൽ ഇന്നലെ രാത്രി 12 മണിയോടെയാണ് ദുരന്തമുണ്ടായത്.
വിവാഹച്ചടങ്ങിൽ പങ്കെടുത്ത ശേഷം ബൈക്കിൽ കുന്നംകുളം ഭാഗത്തുനിന്നും വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഈ കുടുംബം. ഫോൺ കോൾ വന്നതിനെ തുടർന്ന് റോഡരികിൽ ബൈക്ക് നിർത്തി സംസാരിക്കുമ്പോൾ അതേ ദിശയിൽ അതിവേഗത്തിലെത്തിയ കാർ ഇടിച്ചു കയറുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. പരുക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രികളിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാറിന്റെ ശക്തിയായ ഇടിയിൽ ബൈക്കിലുണ്ടായിരുന്നവർ 50 മീറ്ററോളം ദൂരേക്ക് തെറിച്ചുവീണു. ഇടിയുടെ ആഘാതത്തിൽ തെറിച്ചുപോയ ബൈക്ക് തട്ടി സമീപത്തെ കെഎസ്ഇബി ട്രാൻസ്ഫോർമർ തകരുകയും ചെയ്തു. വൈദ്യുതി കമ്പികൾ പൊട്ടിവീണത് രക്ഷാപ്രവർത്തനം അല്പം വൈകിപ്പിച്ചു. അപകടത്തിന് പിന്നാലെ കാറിലുണ്ടായിരുന്ന യുവാക്കൾ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. സംഭവസ്ഥലത്തെത്തിയ പൊലീസും അഗ്നിരക്ഷാസേനയും ചേർന്നാണ് ബാക്കി നടപടികൾ പൂർത്തിയാക്കിയത്.
കഴിഞ്ഞദിവസം തൃശ്ശൂർ കൈപ്പമംഗലത്തുണ്ടായ വാഹനാപകടത്തിൽ തമിഴ്‌നാട് സ്വദേശികളായ എട്ടുപേർ മരണപ്പെട്ടിരുന്നു. വെള്ളിയാഴ്ച രാത്രി 11.42-ഓടെ കൈപ്പമംഗലം ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് കാർ ഇടിച്ചുകയറിയായിരുന്നു ആ ദുരന്തം സംഭവിച്ചത്. മരിച്ചവരെല്ലാം തമിഴ്‌നാട് ദിണ്ഡിഗലിലെ സ്വകാര്യ എൻജിനീയറിങ് കോളേജ് വിദ്യാർഥികളായിരുന്നു. ആ വലിയ അപകടത്തിന്റെ നടുക്കം മാറും മുൻപാണ് കുന്നംകുളത്ത് മൂന്ന് ജീവനുകൾ കൂടി പൊലിഞ്ഞ ദാരുണ സംഭവം ഉണ്ടായിരിക്കുന്നത്.
വിവാഹച്ചടങ്ങിൽ പങ്കെടുത്ത ശേഷം ബൈക്കിൽ കുന്നംകുളം ഭാഗത്തുനിന്നും വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഈ കുടുംബം. ഫോൺ കോൾ വന്നതിനെ തുടർന്ന് റോഡരികിൽ ബൈക്ക് നിർത്തി സംസാരിക്കുമ്പോൾ അതേ ദിശയിൽ അതിവേഗത്തിലെത്തിയ കാർ ഇടിച്ചു കയറുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. പരുക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രികളിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാറിന്റെ ശക്തിയായ ഇടിയിൽ ബൈക്കിലുണ്ടായിരുന്നവർ 50 മീറ്ററോളം ദൂരേക്ക് തെറിച്ചുവീണു. ഇടിയുടെ ആഘാതത്തിൽ തെറിച്ചുപോയ ബൈക്ക് തട്ടി സമീപത്തെ കെഎസ്ഇബി ട്രാൻസ്ഫോർമർ തകരുകയും ചെയ്തു. വൈദ്യുതി കമ്പികൾ പൊട്ടിവീണത് രക്ഷാപ്രവർത്തനം അല്പം വൈകിപ്പിച്ചു. അപകടത്തിന് പിന്നാലെ കാറിലുണ്ടായിരുന്ന യുവാക്കൾ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. സംഭവസ്ഥലത്തെത്തിയ പൊലീസും അഗ്നിരക്ഷാസേനയും ചേർന്നാണ് ബാക്കി നടപടികൾ പൂർത്തിയാക്കിയത്.
കഴിഞ്ഞദിവസം തൃശ്ശൂർ കൈപ്പമംഗലത്തുണ്ടായ വാഹനാപകടത്തിൽ തമിഴ്‌നാട് സ്വദേശികളായ എട്ടുപേർ മരണപ്പെട്ടിരുന്നു. വെള്ളിയാഴ്ച രാത്രി 11.42-ഓടെ കൈപ്പമംഗലം ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് കാർ ഇടിച്ചുകയറിയായിരുന്നു ആ ദുരന്തം സംഭവിച്ചത്. മരിച്ചവരെല്ലാം തമിഴ്‌നാട് ദിണ്ഡിഗലിലെ സ്വകാര്യ എൻജിനീയറിങ് കോളേജ് വിദ്യാർഥികളായിരുന്നു. ആ വലിയ അപകടത്തിന്റെ നടുക്കം മാറും മുൻപാണ് കുന്നംകുളത്ത് മൂന്ന് ജീവനുകൾ കൂടി പൊലിഞ്ഞ ദാരുണ സംഭവം ഉണ്ടായിരിക്കുന്നത്.







Comments