
ഡള്ളാസ് :കിലിയന്‍ എംബാപ്പേയേയും സംഘത്തെയും രണ്ടടിയില്‍ തകര്‍ത്ത് സ്പെയിന് ലോകകപ്പ് ഫൈനലില്‍. കലാശപ്പോരില്‍ അര്‍ജന്റീന - ഇംഗ്ളണ്ട് ജേതാക്കളെ ചുവപ്പ് ചെകുത്താന്മാര് നേരിടും. ഒയാര് സബാലിന്റെയും പെഡ്രോ പോറോയുടെയും ഗോളുകളിലായിരുന്നു സ്പാനിഷ് ടീം വിജയം നേടിയത്. ഫ്രാന്‍സിന്റെ വമ്പന്‍താരം കിലിയന്‍ എംബാപ്പേ നിറം മങ്ങിയതും അവസരം നഷ്ടമാക്കിയതും നീലപ്പടയ്ക്ക് വന്‍ തിരിച്ചടിയായി.
22-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ മൈക്കല്‍ ഒയാര്‍സബാല്‍ സ്പെയിന്റെ ആദ്യ ഗോള്‍ നേടിയപ്പോള്‍ 58-ാം മിനിറ്റില്‍ ഫുള്‍ ബാക്ക് പെഡ്രോ പോറോ സ്പെയിന്റെ ലീഡ് ഇരട്ടിയാക്കി. കളി തുടങ്ങി അരമണിക്കൂറിന് ശേഷം സെന്റര്‍ ബാക്ക് വില്യം സാലിബ പരിക്കേറ്റ് പുറത്തായത് ഫ്രഞ്ച് ടീമിന്റെ പ്രതിരോധത്തില്‍ വലിയ പിഴയായി മാറി.
യൂറോപ്യന്‍ ചാമ്പ്യന്മാരായ സ്പെയിന് തങ്ങളുടെ രണ്ടാമത്തെ ലോകകപ്പ് ഫൈനലിലാണ് എത്തിയിരിക്കുന്നത്. ഡാളസ് സ്റ്റേഡിയത്തില്‍ ലൂയിസ് ഡി ലാ ഫ്യൂന്റെയുടെ സ്പാനിഷ് പട ഫ്രാന്‍സിന്റെ ശക്തമായ ആക്രമണ നിരയെ അപ്രസക്തമാക്കുകയായിരുന്നു. ലോകകപ്പിലെ ഏറ്റവും മികച്ച ആക്രമണ നിരയും ഏറ്റവും മികച്ച പ്രതിരോധ നിരയും തമ്മിലുള്ള പോരാട്ടമെന്നാണ് ഈ മത്സരം വിശേഷിപ്പിക്കപ്പെട്ടത്. എന്നാല്‍ കളത്തില്‍ സ്പെയിന് വലിയ വെല്ലുവിളി ഉയര്‍ത്താന്‍ ഫ്രാന്‍സിനായില്ല. മത്സരത്തിന്റെ 81-ാം മിനിറ്റില്‍ മാത്രമാണ് ഫ്രാന്‍സിന് സ്പെയിന്റെ പോസ്റ്റിന് നേരെ ആദ്യ ഷോട്ട് പോലും ഉതിര്‍ക്കാന്‍ കഴിഞ്ഞത് എന്നത് സ്പാനിഷ് പ്രതിരോധത്തിന്റെ മികവ് തെളിയിക്കുന്നു.
ആദ്യ പകുതിയുടെ മധ്യത്തില്‍ ഫ്രഞ്ച് ലെഫ്റ്റ് ബാക്ക് ലൂക്കാസ് ഡിഗ്നെയ്ക്ക് സംഭവിച്ച പിഴവാണ് സ്പെയിന് വഴിത്തിരിവായത്. പന്ത് ക്ലിയര്‍ ചെയ്യാനുള്ള ശ്രമത്തിനിടയില്‍ സ്പാനിഷ് മുന്നേറ്റ താരം ലാമിന് യമാലിനെ ഡിഗ്നെ ബോക്സില്‍ വീഴ്ത്തിയതിന് സ്പെയിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. കിക്ക് എടുത്ത ഒയാര്‍സബാല്‍ പന്ത് കൃത്യമായി വലയിലെത്തിച്ചു. ലീഡ് നേടിയതോടെ മത്സരത്തിന്മേലുള്ള സ്പെയിന്റെ നിയന്ത്രണം കൂടുതല്‍ ശക്തമായി. ആദ്യ പകുതിയിലെ മോശം പ്രകടനത്തിന് ശേഷം ഫ്രാന്‍സ് തിരിച്ചടിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും, ആത്മവിശ്വാസത്തോടെ കളിച്ച സ്പെയിന് വീണ്ടും മത്സരത്തില്‍ പിടിമുറുക്കി.
ഡാനി ഓല്‍മോയുമായി ചേര്‍ന്ന് നടത്തിയ മനോഹരമായ ഒരു വണ്‍-ടു പാസിന് ഒടുവില്‍ പെഡ്രോ പോറോ സ്പെയിന്റെ രണ്ടാം ഗോള്‍ നേടി. തിരിച്ചടിക്കാന്‍ ഫ്രാന്‍സിന് അരമണിക്കൂറിലധികം സമയം ഉണ്ടായിരുന്നെങ്കിലും, ടൂര്‍ണമെന്റിലുടനീളം വെറും ഒരു ഗോള്‍ മാത്രം വഴങ്ങിയിട്ടുള്ള സ്പെയിന്റെ പ്രതിരോധ കോട്ട തകര്‍ക്കാന്‍ അവര്‍ക്കായില്ല. അവസാനം വരെ തികഞ്ഞ അച്ചടക്കവും ശാന്തതയും പുലര്‍ത്തിയ സ്പെയിന് ആധികാരികമായി തന്നെ വിജയം ഉറപ്പിച്ചു.
തുടര്‍ച്ചയായ മൂന്നാം ലോകകപ്പ് ഫൈനല്‍ എന്ന ഫ്രാന്‍സിന്റെ സ്വപ്നമാണ് ഇതോടെ പൊലിഞ്ഞത്. ശനിയാഴ്ച നടക്കുന്ന ലൂസേഴ്സ് ഫൈനലില്‍ അവര്‍ കളിക്കും. 14 വര്‍ഷമായി ഫ്രഞ്ച് ടീമിന്റെ പരിശീലകനായി തുടരുന്ന ദിദിയര്‍ ദെഷാംപ്സ് ഈ ടൂര്‍ണമെന്റോടെ പടിയിറങ്ങുന്നതിനാല്‍ ഫ്രഞ്ച് ഫുട്ബോളിലെ ഒരു യുഗത്തിനാണ് ഇവിടെ അവസാനമാകുന്നത്. അതേസമയം, സ്പെയിന് ഇനി ന്യൂജേഴ്സിയിലേക്ക് തിരിക്കും. തങ്ങളുടെ ചരിത്രത്തിലെ രണ്ടാമത്തെ ലോകകപ്പ് കിരീടമാണ് സ്പെയിന് ലക്ഷ്യമിടുന്നത്.
22-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ മൈക്കല്‍ ഒയാര്‍സബാല്‍ സ്പെയിന്റെ ആദ്യ ഗോള്‍ നേടിയപ്പോള്‍ 58-ാം മിനിറ്റില്‍ ഫുള്‍ ബാക്ക് പെഡ്രോ പോറോ സ്പെയിന്റെ ലീഡ് ഇരട്ടിയാക്കി. കളി തുടങ്ങി അരമണിക്കൂറിന് ശേഷം സെന്റര്‍ ബാക്ക് വില്യം സാലിബ പരിക്കേറ്റ് പുറത്തായത് ഫ്രഞ്ച് ടീമിന്റെ പ്രതിരോധത്തില്‍ വലിയ പിഴയായി മാറി.
യൂറോപ്യന്‍ ചാമ്പ്യന്മാരായ സ്പെയിന് തങ്ങളുടെ രണ്ടാമത്തെ ലോകകപ്പ് ഫൈനലിലാണ് എത്തിയിരിക്കുന്നത്. ഡാളസ് സ്റ്റേഡിയത്തില്‍ ലൂയിസ് ഡി ലാ ഫ്യൂന്റെയുടെ സ്പാനിഷ് പട ഫ്രാന്‍സിന്റെ ശക്തമായ ആക്രമണ നിരയെ അപ്രസക്തമാക്കുകയായിരുന്നു. ലോകകപ്പിലെ ഏറ്റവും മികച്ച ആക്രമണ നിരയും ഏറ്റവും മികച്ച പ്രതിരോധ നിരയും തമ്മിലുള്ള പോരാട്ടമെന്നാണ് ഈ മത്സരം വിശേഷിപ്പിക്കപ്പെട്ടത്. എന്നാല്‍ കളത്തില്‍ സ്പെയിന് വലിയ വെല്ലുവിളി ഉയര്‍ത്താന്‍ ഫ്രാന്‍സിനായില്ല. മത്സരത്തിന്റെ 81-ാം മിനിറ്റില്‍ മാത്രമാണ് ഫ്രാന്‍സിന് സ്പെയിന്റെ പോസ്റ്റിന് നേരെ ആദ്യ ഷോട്ട് പോലും ഉതിര്‍ക്കാന്‍ കഴിഞ്ഞത് എന്നത് സ്പാനിഷ് പ്രതിരോധത്തിന്റെ മികവ് തെളിയിക്കുന്നു.
ആദ്യ പകുതിയുടെ മധ്യത്തില്‍ ഫ്രഞ്ച് ലെഫ്റ്റ് ബാക്ക് ലൂക്കാസ് ഡിഗ്നെയ്ക്ക് സംഭവിച്ച പിഴവാണ് സ്പെയിന് വഴിത്തിരിവായത്. പന്ത് ക്ലിയര്‍ ചെയ്യാനുള്ള ശ്രമത്തിനിടയില്‍ സ്പാനിഷ് മുന്നേറ്റ താരം ലാമിന് യമാലിനെ ഡിഗ്നെ ബോക്സില്‍ വീഴ്ത്തിയതിന് സ്പെയിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. കിക്ക് എടുത്ത ഒയാര്‍സബാല്‍ പന്ത് കൃത്യമായി വലയിലെത്തിച്ചു. ലീഡ് നേടിയതോടെ മത്സരത്തിന്മേലുള്ള സ്പെയിന്റെ നിയന്ത്രണം കൂടുതല്‍ ശക്തമായി. ആദ്യ പകുതിയിലെ മോശം പ്രകടനത്തിന് ശേഷം ഫ്രാന്‍സ് തിരിച്ചടിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും, ആത്മവിശ്വാസത്തോടെ കളിച്ച സ്പെയിന് വീണ്ടും മത്സരത്തില്‍ പിടിമുറുക്കി.
ഡാനി ഓല്‍മോയുമായി ചേര്‍ന്ന് നടത്തിയ മനോഹരമായ ഒരു വണ്‍-ടു പാസിന് ഒടുവില്‍ പെഡ്രോ പോറോ സ്പെയിന്റെ രണ്ടാം ഗോള്‍ നേടി. തിരിച്ചടിക്കാന്‍ ഫ്രാന്‍സിന് അരമണിക്കൂറിലധികം സമയം ഉണ്ടായിരുന്നെങ്കിലും, ടൂര്‍ണമെന്റിലുടനീളം വെറും ഒരു ഗോള്‍ മാത്രം വഴങ്ങിയിട്ടുള്ള സ്പെയിന്റെ പ്രതിരോധ കോട്ട തകര്‍ക്കാന്‍ അവര്‍ക്കായില്ല. അവസാനം വരെ തികഞ്ഞ അച്ചടക്കവും ശാന്തതയും പുലര്‍ത്തിയ സ്പെയിന് ആധികാരികമായി തന്നെ വിജയം ഉറപ്പിച്ചു.
തുടര്‍ച്ചയായ മൂന്നാം ലോകകപ്പ് ഫൈനല്‍ എന്ന ഫ്രാന്‍സിന്റെ സ്വപ്നമാണ് ഇതോടെ പൊലിഞ്ഞത്. ശനിയാഴ്ച നടക്കുന്ന ലൂസേഴ്സ് ഫൈനലില്‍ അവര്‍ കളിക്കും. 14 വര്‍ഷമായി ഫ്രഞ്ച് ടീമിന്റെ പരിശീലകനായി തുടരുന്ന ദിദിയര്‍ ദെഷാംപ്സ് ഈ ടൂര്‍ണമെന്റോടെ പടിയിറങ്ങുന്നതിനാല്‍ ഫ്രഞ്ച് ഫുട്ബോളിലെ ഒരു യുഗത്തിനാണ് ഇവിടെ അവസാനമാകുന്നത്. അതേസമയം, സ്പെയിന് ഇനി ന്യൂജേഴ്സിയിലേക്ക് തിരിക്കും. തങ്ങളുടെ ചരിത്രത്തിലെ രണ്ടാമത്തെ ലോകകപ്പ് കിരീടമാണ് സ്പെയിന് ലക്ഷ്യമിടുന്നത്.






Comments